ചൈനയോട് ആ ചോദ്യം ചോദിക്കാൻ ആകില്ല: അടിയറവ് വച്ച് ലോകാരോഗ്യ സംഘടന: ഞെട്ടലോടെ ലോകം
ചൈനയ്ക്ക് മുമ്പിൽ മുട്ടുമടക്കി ലോകാരോഗ്യസംഘടന..... ആ കാര്യം ഒരിക്കലും ചോദിക്കാൻ സാധിക്കില്ല..... അമ്പരന്നു ലോകം...
ചൈനയോട് കൊവിഡ് രോഗം ഉത്ഭവിച്ച കാരണങ്ങൾ ചോദിക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുകയാണ്.മറ്റ് പഠനങ്ങളിൽ ലോകരാജ്യങ്ങൾ സഹകരിക്കണമെന്നും ആവശ്യം ഉയർന്നിരിക്കുന്നു.
കൊവിഡ് രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ചൈനയോട് ആവശ്യപ്പെടുന്നതിന് തങ്ങൾക്ക് സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി .എന്നാൽ വൈറസ് അപകടകാരിയായി മാറിയത് എവിടെയെന്നുളള പഠനത്തിന് ഊന്നൽ നൽകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയുണ്ടായി.
ഇക്കാര്യത്തിൽ ചൈനയെ നിർബന്ധിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ഏജൻസി ചെയർമാൻ മൈക്ക് റയാൻ വെളിപ്പെടുത്തി. കൊവിഡ് രോഗം കൂടുതൽ അപകടകാരിയായതിനെ കുറിച്ചുളള പഠനത്തിൽ എല്ലാ രാജ്യങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് മൈക്ക് റയാൻ പറഞ്ഞു.
കൊവിഡ് രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വന്നതാണെന്നായിരുന്നു ലോകമാകെയുളള ഒരു വാദം. വവ്വാലിനെയാണ് ഇതിന് കാരണമായി സംശയിക്കുന്ന ജീവി. മറ്റൊന്ന് ചൈനയിലെ വുഹാനിലെ ലബോറട്ടറിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയതാണ് വൈറസെന്നാണ്. ഇക്കാര്യങ്ങളിൽ പരിശോധനയ്‌ക്കായി ചൈനയിൽ ഈ വർഷമാദ്യം ലോകാരോഗ്യ സംഘടന ടീം സന്ദർശനം നടത്തിയിരുന്നു. ചൈനയുടെ കൈവശമുളള എല്ലാ രേഖകളും പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
നേരത്തെ കോവിഡ് 19 വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയിലേക്ക് പുറപ്പെടേണ്ട അന്താരാഷ്‌ട്ര വിദഗ്‌ധ സംഘത്തിന് ചൈന പ്രവേശന അനുമതി വൈകിപ്പിച്ചിരുന്നു. പ്രവേശനത്തിന് അന്തിമ അനുമതി വൈകുന്നതിൽ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെദ്രോസ് അഥാനം ഗെബ്രിയേസസ് അന്ന് അറിയിച്ചിരുന്നു. വൈറസിന്റെ ഉറവിടമായി കരുതുന്ന വുഹാനിലേക്ക് അടക്കം പോകാനുള്ള അന്താരാഷ്ട്ര വിദഗ്‌ധസംഘ അംഗങ്ങൾ അവരുടെ രാജ്യങ്ങളിൽ നിന്ന് പുറപ്പെട്ടതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനിടെ ചൈനയുടെ അന്തിമ അനുമതി വൈകുകയായിരുന്നു . സംഘത്തിന്റെ പ്രവേശനത്തിന് ചൈന ആഭ്യന്തര നടപടിക്രമം ഉടൻ പൂർത്തിയാക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. വിസ നടപടിക്രമത്തിൽ അടക്കം ചൈന പെട്ടന്ന് അനുമതി നൽകേണ്ടതുണ്ടെന്നും അന്താരാഷ്ട്ര വിദഗ്‌ധസംഘത്തെ ഉടൻ വിന്യസിക്കാൻ കഴിയുമെന്നും ലോകാരോഗ്യസംഘടന അടിയന്തര വിഭാഗം മേധാവി ഡോ. മൈക്കിൾ റയാൻ പറഞ്ഞിരുന്നു
"
https://www.facebook.com/Malayalivartha