ഇസ്രായേലി വിമാനത്തിന് നേരെ വെടിവെപ്പ്! ഇസ്ലാമത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലമായ അക് അക്സ മോസ്‌ക്ക് തിരിച്ചു പിടിക്കണമെന്ന് അധ്വാനവും: ഇസ്രയേല്‍ പട്ടാളക്കാരെ ആക്രമിച്ചു ഹമാസ്, ആയുധപ്പുരകളും നിര്‍മ്മാണയൂണിറ്റുകളും തകര്‍ത്ത് ഇസ്രായേല്‍

ഹമാസിന്റെആക്രമണം തുടരുന്നു, ശക്തമായ തിരിച്ചടി നൽകിഇസ്രയേലും ... അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ സൈനികരെ ആക്രമിച്ച ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം എതിർത്തതോടെ മേഖലയില്‍ വീണ്ടും യുദ്ധസമാനമായ അന്തരീക്ഷം ആയിരിക്കുകയാണ്. ഹമാസിന്റെ നാല് ആയുധപ്പുരകളും ആയുധ നിര്‍മ്മാണ യൂണിറ്റുകളും തകര്‍ത്തതായി ഇസ്രയേല്‍ വ്യക്തമാക്കി....
തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഒരു 13 വയസ്സുകാരന്‍ ഉള്‍പ്പറ്റെ 41 സാധാരണ പൗരന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട് വന്നിരിക്കുകയാണ്. നൂറുകണക്കിന് കലാപകാരികള്‍ അതിര്‍ത്തിയിലെ വേലി ഭേദിച്ച് കടക്കുവാന്‍ ശ്രമിച്ചതായും അവരില്‍ പലരുടെ കൈയിലും ആയുധങ്ങള്‍ ഉണ്ടായിരുന്നതായും ഇസ്രയേലി സൈനിക വക്താവ് അറിയിച്ചു. ഇതിനിടയില്‍ ഒരു അക്രമി ഒരു സൈനികനെ വെടിവെയ്ക്കുകയും ചെയ്തു.
അതിര്‍ത്തിയിലെ ലഹളയും അതോടൊപ്പം അതിര്‍ത്തി രക്ഷാസേനയ്ക്ക് നേരെ ഹമാസ് ഭീകരര്‍ വെടിയുതിര്‍ത്തതുമാണ് വ്യോമാക്രമണത്തിനുള്ള കാരണമെന്ന് ഇസ്രയേലി പ്രതിരോധ വകുപ്പ് സ്ഥിതീകരിക്കുകയും ചെയ്തു.
സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് ഗസ്സ് ഒരു ഭീകരരാഷ്ട്രമായി മാറ്റാനുള്ള ശ്രമത്തിലാണ് ഹമാസ് എന്നും ഇസ്രയേലി സൈന്യം ആരോപണം ഉന്നയിച്ചു. ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇസ്രയേലി സൈന്യം സകല ശക്തിയും എടുത്ത് പോരാടുമെന്നും പ്രതിരോധവകുപ്പ് അറിയിച്ചു.
ഇസ്രയേലി വിമാനത്തിനു നേരെ ഹാമാസ് ഭീകരര്‍ വെടി ഉതിര്‍ത്തതാണ് സംഘര്‍ഷത്തിനു തുടക്കമായതെന്ന് ഇസ്രായേലി മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ഇസ്ലാമത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലമായ അക് അക്സ മോസ്‌ക്ക് ഇസ്രയേല്‍ ആക്രമങ്ങളില്‍ നിന്നും രക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഹമാസും മറ്റു ചില ഫലസ്തീന്‍ അനുകൂല സംഘടനകളും കലാപത്തിന് ആളെക്കൂട്ടിയത്. എന്നാല്‍, പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായാണ് ഇസ്രയേല്‍ സര്‍ക്കാര്‍ രംഗത്ത് എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























