ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 18കാരനായ മണിദീപ് റെഡ്ഡിയുടെ മൃതദേഹം കടലിൽ നിന്നാണ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ മെയ് മാസം മുതൽ വിദ്യാർത്ഥിയെ കാണാതായിരുന്നു. ലപ്പീൻറാന്ത-ലഹ്തി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ സോഫ്റ്റ്‍വെയർ ആൻ്റ് സിസ്റ്റംസിൽ എഞ്ചിനീയറിങ് കോഴ്സ് ചെയ്തുവരികയായിരുന്നു മണിദീപ് റെഡ്ഡി. വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
മെയ് അഞ്ചിന് ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലെ സൂപ്പർമാർക്കറ്റിൽ വെച്ചാണ് മണിദീപിനെ അവസാനമായി കാണുന്നത്. ലഹ്തിയിൽ നിന്ന് ട്രെയിൻ മാർഗം വൈകുന്നേരം അഞ്ചുമണിയോടെ ഹെൽസിങ്കിയിൽ എത്തിയ വിദ്യാർത്ഥിയെ വൈകുന്നേരം എട്ടുമണിയോടെ ക്രുനുവുറെൻ്റയിലെ കെ-മാർക്കറ്റിൽ വെച്ചാണ് അവസാനമായി കണ്ടത്. പിന്നീട് വിദ്യാർത്ഥിയെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല.
ജൂലൈ ഒൻപതിന് അധികൃതർ നടത്തിയ തെരച്ചിലിനിടെ കടലിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്ന് ഫിൻലൻഡ് പൊലീസ് . വിദ്യാർത്ഥിയുടെ ഐഡൻ്റിറ്റി കാർഡ് ഉൾപ്പെടുന്ന വാലറ്റ്, അമ്മയുടെ ബാങ്ക് കാർഡ്, ഇന്ത്യൻ നോട്ടുകൾ എന്നിവ മൃതദേഹത്തിൽനിന്ന് കണ്ടെടുത്തതോടെ ആണ് മരിച്ചത് ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha
























