അഫ്ഗാനിസ്ഥാൻ എത്തുന്നത് ഇരുപതുവർഷം മുന്നേയുള്ള അവസ്ഥയിലേക്ക്!! താലിബാൻ ഭീകരിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കാൻ സ്കൂൾ അധ്യാപകന്റെ അവസാനത്തെ പ്രയോഗം; താലിബാന്റെ ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസം

താലിബാന്റെ മിന്നൽ ആക്രമണത്തിൽ പെട്ടുപോയത് അഫ്ഗാനിസ്താനാണ്. തങ്ങൾക്ക് യാതൊരുമാറ്റവുമില്ലെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലൂടെ തന്നെ തെളിയിച്ചിരിക്കുകയാണ്. തങ്ങളുടെ നിയമങ്ങൾ അനുസരിക്കാത്തവരെ ക്രൂരമായി ശിക്ഷിക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്, ടിക്ടോക് ഹാസ്യാവതാരകനായ നാസര്‍ മുഹമ്മദിനെ വെടിവച്ചുകൊന്ന് മൃതദേഹം പൊതുസ്ഥലത്ത് കെട്ടിത്തൂക്കിയത്.
പക്ഷേ മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കുമെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെട്ടുത്തില്ല എന്നുമാണ് ഇവർ ആവർത്തിച്ച് പോരഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാല്‍ ബുള്‍ഖ ധരിക്കാത്ത സ്ത്രീകളെ വെടിവച്ചുകൊല്ലുന്നതുള്‍പ്പടെയുള്ള കൊടും ക്രൂരതകളുടെ വീഡിയോകളാണ് രാജ്യത്ത് നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
താലിബാന്‍ ഭരണം പിടിക്കും മുമ്ബ് അഫ്ഗനിലെ പ്രധാന പെണ്‍പളളിക്കൂടങ്ങളിലൊന്നായ ഓള്‍-ഗേള്‍സ് ബോര്‍ഡിംഗ് സ്കൂളിന്റെ സ്ഥാപക ശബാന ബാസിജ്-റാസിഖ് സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളുടെ രേഖകള്‍ തീയിട്ട് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്. കുട്ടികളെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനാണ് താനിങ്ങനെ ചെയ്തെന്നാണ് ശബാന പറയുന്നത്.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടി എന്നത് താലിബാനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നാണ്. സ്കൂളില്‍ പഠിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളുടെയും ജീവന്‍ രക്ഷിക്കാനാണ് ശബാന രേഖകള്‍ കത്തിച്ചുകളഞ്ഞത്. ഏതുനിമിഷവും രേഖകള്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ എത്തുമെന്ന ഭയം അവരെ അലട്ടിയിരുന്നു.
താലിബാന്‍ ഭരണത്തിന്റെ കൊടുംയാതനകള്‍ നേരിട്ട വ്യക്തിയാണ് ശബാന. അമേരിക്കന്‍ സൈന്യം താലിബാനെ പുറത്താക്കിയതിനുശേഷം അത്ഭുതാവഹമായ പുരോഗതിയാണ് അഫ്ഗാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലുണ്ടായത്. വിദേശത്തെ വന്‍ കമ്പനികളില്‍ ജോലിചെയ്യുന്ന അഫ്ഗാന്‍ സ്ത്രീകള്‍ നിരവധിയാണ്. എന്നാല്‍ വീണ്ടും താലിബാന്‍ എത്തിയതോടെ രാജ്യം ഇരുപതുവര്‍ഷം മുന്നേയുള്ള അവസ്ഥയിലേക്ക് പോകുകയാണ്.
https://www.facebook.com/Malayalivartha























