താലിബാനേ.... ഞങ്ങളെ കണ്ടു പഠിക്ക് , ഇന്ത്യയ്ക്ക് അഭിമാനമായി ഈ 5 വനിതകള്‍...

താലിബാൻ അഫ്ഗാനിശാനിസ്ഥാനിൽ സ്ത്രീകളോടും കുട്ടികളോടും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരത ലോക രാഷ്ട്രങ്ങൾ ഭീതിയോടെയാണ് നോക്കികാണുന്നത്.സ്ത്രീകൾക്ക് മേൽ അവർ അടിച്ചേൽപ്പിക്കുന്ന കാടൻ നിയമം മനുഷ്യത്വത്തിന്റെ ചെറു കണിക പോലും അവശേഷിക്കാത്തതാണ്.സ്ത്രീകളെ അടിമകളാക്കി അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്ന താലിബാനെ നിങ്ങൾ കണ്ട് പടിക്ക് ഞങ്ങളുടെ ഇന്ത്യയെ.പെണ്ണെന്ന് കേൾക്കുമ്പോൾ തന്നെ അവൾക്ക് മുന്നിലേക്ക് നിയമങ്ങളുടെ പട്ടിക നിരത്തുന്ന നിങ്ങൾ ഇന്ത്യ സ്ത്രീകൾക്ക് അനുവദിക്കുന്ന സ്വാതന്ത്ര്യം കണ്ട് തലകുനിക്ക്.ഇപ്പോൾ ഇന്ത്യകേണല്‍ റാങ്കിലേക്ക് അഞ്ച് വനിത ഓഫീസര്‍മാരെ കൂടി തിരഞ്ഞെടുത്ത് ചരിത്രം കുറിക്കുമ്പോൾ ക്രൂരതകളുടെ കൊടുമുടി കേറി നിൽക്കുന്ന താലിബാൻ കണ്ടു പിടിക്കണം.ഞങ്ങൾ സ്ത്രീകൾക്ക് നൽകുന്ന ആദരവും ബഹുമാനവും.
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവി നല്‍കി മാതൃക കാട്ടിയിരിക്കുകയാണ്. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. ഇന്ത്യന്‍ സൈന്യത്തിന്റെ സെലക്ഷന്‍ ബോര്‍ഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്.
കോര്‍ ഓഫ് സിഗ്‌നല്‍സില്‍നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സംഗീത സര്‍ദാന, ഇ.എം.ഇ. കോറില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സോണിയാ ആനന്ദ്, ലെഫ്റ്റനന്റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍നിന്ന് ലെഫ്റ്റനന്റ് കേണല്‍ റീനു ഖന്ന, ലെഫ്റ്റനന്റ് കേണല്‍ റിച്ച സാഗര്‍ എന്നിവരാണ് ഓഫീസര്‍മാര്‍.
തലമുതൽ പാദം വരെ മൂടുന്ന ഒറ്റവസ്ത്രമായ ബുർഖ ധരിക്കാത്തതിന്റെ പേരിൽ പൊതുജന മധ്യത്തിൽ ഒരു യുവതിയെ താലിബാൻ തീവ്രവാദികൾ കഴിഞ്ഞ ദിവസം വെടിവച്ചു കൊന്നത് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. അഫ്ഗാനിസ്ഥാനിൽ ഇനി സ്ത്രീകൾ അനുഭവിക്കേണ്ട ജീവിതത്തിന്റെ നേർക്കാഴ്ചയാണത്. ചോരയിൽ കുളിച്ചു കിടക്കുന്ന ആ പെൺകുട്ടിയുടെ തൊട്ടടുത്ത് അവളുടെ നിസ്സഹായരായ മാതാപിതാക്കൾ വിറങ്ങലിച്ചു നിൽപുണ്ടായിരുന്നു. അതേ ദിവസമാണ് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചത്! ബുർഖ ധരിക്കാതെ വീടിനു വെളിയിൽ വന്നു എന്ന കാരണത്താൽ ഒരു ജീവൻ ഇല്ലാതാക്കാൻ താലിബാൻ തയാറായെങ്കിൽ വരാനിരിക്കുന്ന കാലം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് എത്രമാത്രം നിസ്സഹായതയുടേതായിരിക്കും.
ശരിഅത്ത് ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് സ്ത്രീ സ്വാതന്ത്യത്തെ ബഹുമാനിക്കുന്നുവെന്നാണ് ‘പുതിയ’ താലിബാൻ നേതാക്കൾ പറയുന്നത്. എന്നാൽ അവർ സ്ത്രീകൾക്കു വേണ്ടി ആവിഷ്കരിച്ച നിയമങ്ങൾക്ക് ഈ വാക്കുകളുമായി ബന്ധമൊന്നുമില്ല. അഫ്ഗാനിസ്ഥാൻ എന്ന രാജ്യം ശരിഅത്ത് നിയമത്തിന്റെ ചട്ടക്കൂടിൽ മാത്രമാണുണ്ടാവേണ്ടതെന്നാണ് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ആവർത്തിച്ചത്. പുതിയ താലിബാൻ കൊണ്ടുവന്ന സ്ത്രീനിയമങ്ങളും 1996–2001ൽ താലിബാൻ നടപ്പാക്കിയ വനിതകൾക്കുവേണ്ടിയുള്ള നിയമങ്ങളും തമ്മിൽ വ്യത്യാസമൊന്നുമില്ല.
കഷ്ടപ്പെട്ടു പഠിച്ചു നേടിയ സർവകലാശാല സർട്ടിഫിക്കറ്റുകൾ സ്ത്രീകൾ സ്വയരക്ഷയ്ക്കു വേണ്ടി കത്തിച്ചു നശിപ്പിക്കുന്നു. തൊഴിൽ ഐഡി കാർഡുകളും അവർ നശിപ്പിച്ചു കളയുകയാണ്. സ്വാതന്ത്ര്യമില്ലാത്ത നരക ജീവിതത്തേക്കാൾ ഭേദം മരണമാണെന്ന ചിന്ത പല അഫ്ഗാൻ വനിതകളിലും ഉരുത്തിരിയുന്നുണ്ട്. തോക്കേന്തിയ താലിബാൻ സംഘാംഗങ്ങളുടെ മുൻപിൽ നിന്നു പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുന്ന ആത്മാഭിമാനമുള്ള അഫ്ഗാനിസ്ഥാൻ വനിതകൾ അതിനാൽത്തന്നെ സ്വന്തം ജീവനേക്കാളേറെ സ്നേഹിക്കുന്നത് സ്വാതന്ത്ര്യത്തെയാണ്.
https://www.facebook.com/Malayalivartha























