പാക്കികൾ നിലവിളിച്ച് ഓടുന്നു... പാക്കിസ്ഥാൻ പോറ്റി വളർത്തിയ താലിബാൻ തിരിച്ചടിക്കുന്നു? ഇമ്രാനു മുന്നിൽ കലാപസാധ്യത! ഒപ്പം ഇന്ത്യയുടെ ചെക്ക് മേറ്റ്....

ഇത്രയും നാൾ ഇന്ത്യയെ മാത്രം ഭയന്ന് കഴിഞ്ഞാൽ മതിയാരുന്നു. അതിലും വലിയ ഭയപ്പാടിന്റെ ആവശ്യകത വരുന്നില്ല. നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നത് സമാധാനമാണ്. എന്നുവെച്ച് പണി തരാൻ അറിയില്ല എന്നല്ല! നമ്മൾ എന്തായാലും അങ്ങോട്ട് ചുമ്മാ പോയി ചൊറിയാറില്ല.
പാക്കികളുടെ കൃമികടി കൂടുന്ന സമയത്ത് അവരുടെ കുസൃതിക്ക് മറുപടി കൊടുക്കാറെയുള്ളൂ. അതും കണക്കിന് മാത്രം. ഇത്തരത്തിൽ ചിട്ടയായി മാത്രം തിരിച്ചടി നൽകുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന് മിത്രങ്ങളായി നിൽക്കുന്ന ചിലർ ശത്രുക്കളായി മാറുമോ എന്ന ഭയപ്പാടിലാണ് നിൽക്കുന്നത്.
അതായത്, അഫ്ഗാനിസ്താനില്‍ താലിബാന്‍ നേടിയെടുത്തത് രാജ്യത്തിന്റെ അധികാരം മാത്രമല്ല ആയുധങ്ങള്‍ കൂടിയാണ് എന്നത് ഓർക്കണം. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും എത്തിച്ചിരുന്ന പല ആയുധങ്ങളും ഇപ്പോള്‍ താലിബാന്റെ കൈവശമാണ് ഉള്ളത്. ഇത്തരം ആയുധങ്ങള്‍ താലിബാന്റെ പിന്തുണയുള്ള സംഘങ്ങള്‍ക്ക് അവര്‍ കൈമാറിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
അഫ്ഗാന്‍ സൈന്യത്തില്‍ നിന്നും താലിബാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ ആയുധങ്ങള്‍ പാകിസ്താനില്‍ കലാപത്തിന് ഉപയോഗിച്ചേക്കാമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് നിലവിൽ പുറത്തു വരുന്നത്. ഇത്തരത്തിലുള്ള ആയുധങ്ങള്‍ പാകിസ്താനില്‍ കലാപത്തിനായി ഉപയോഗപ്പെടുത്തിയേക്കാമെന്ന ആശങ്ക ചില സൈനിക ഉദ്യോഗസ്ഥര്‍ പങ്ക് വെച്ചിട്ടുമുണ്ട്.
താലിബാന്റെ പിന്തുണയുള്ള പാകിസ്താന്‍ സൈന്യത്തിനും തീവ്രവാദി സംഘങ്ങള്‍ക്കും ഇത്തരത്തില്‍ ആയുധങ്ങള്‍ നിലവില്‍ ലഭിക്കുന്നുണ്ട്. ഇത് തന്നെയാണ് ഇമ്രാന്റേയും മറ്റ് പാക്കികളുടെയും നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്.
ഇത്തരത്തിൽ അമേരിക്ക ഉപേക്ഷിച്ചിട്ട് പോയ ആയുധങ്ങളും പാകിസ്ഥാനിൽ തന്നെ പ്രശ്‌നം സൃഷ്‌ടിച്ചേക്കാമെന്നുള്ള അനുമാനത്തിൽ തന്നെയാണ് പാക്കിസ്ഥാൻ.
താലിബാന് വലിയ സഹായം നൽകുന്നത് പാകിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയാണ്. താലിബാന് മുന്നില്‍ കീഴടങ്ങിയ അഫ്ഗാന്‍ സൈന്യം തങ്ങളുടെ ആയുധങ്ങള്‍ ഉള്‍പ്പെടെ താലിബാന് കൈമാറിയിരുന്നു.
ഐ.എസ്.ഐ പിന്തുണയുള്ള പാകിസ്താനിലെ തീവ്രവാദി സംഘങ്ങള്‍ക്ക് അഫ്ഗാനിലെ താലിബാന്റെ വിജയം കൂടുതല്‍ കരുത്തേകിയിട്ടുണ്ട്. അഞ്ച് ലക്ഷം എം-16, എം-4 അസോള്‍ട്ട് റൈഫിളുകള്‍, അമേരിക്കന്‍ ലൈറ്റ് മെഷീന്‍ ഗണ്‍ തുടങ്ങിയവ താലിബാന്റെ പക്കലുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.
ഹംവീവ്‌സ് ഉള്‍പ്പെടെയുള്ള, ആയുധങ്ങള്‍ ഉള്‍പ്പെട്ട 2,000 വാഹനങ്ങള്‍ പാകിസ്താനി താലിബാന്‍ ഘടകങ്ങള്‍ക്കും, ബലൂചി മേഖലയിലെ കാശ്മീര്‍ വിഘടനവാദികള്‍, തീവ്രവാദികള്‍ എന്നിവര്‍ക്ക് ഗുണകരമാകുമെന്ന് ജയിന്‍സിലെ ടെററിസം ആന്‍ഡ് ഇന്‍സര്‍ജെന്‍സി തലവനായ മാത്യു ഹെന്‍മാന്‍റെ റിപ്പോർട്ടിൽ നിന്ന് മനസ്സിലാകുന്നത്.
വലിപ്പമേറിയ സൈനിക ഉപകരണങ്ങള്‍ താലിബാനോ പാകിസ്താന്‍ സൈന്യമോ ഉപയോഗിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുമെങ്കിലും ചെറിയ ആയുധങ്ങള്‍ വളരെ എളുപ്പത്തില്‍ അഫ്ഗാനിസ്താന്റെ പുറത്ത് ഉപയോഗിക്കാന്‍ കഴിയും.
വലിയ ആയുധങ്ങൾ താലിബാൻ സൈന്യമോ പാകിസ്ഥാൻ സൈന്യമോ ഉപയോഗിക്കാനാണ് സാദ്ധ്യത എന്നാൽ ഇത്തരത്തിലുള്ള ആയുധങ്ങള്‍ കാശ്മീരിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സുരക്ഷാ സേനയെ കാശ്മീരില്‍ വിന്യസിച്ചിട്ടുമുണ്ട്.
ഇന്ത്യയിലേക്ക് ഇവ കടത്തിയാൽ കാശ്‌മീർ ഉൾപ്പടെ സ്ഥലങ്ങളിൽ ഉപയോഗിക്കാനുളള സാദ്ധ്യത മുന്നിൽകണ്ട് ഇന്ത്യൻ സൈന്യം തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. എളുപ്പം കീഴടങ്ങാൻ തയ്യാറാകാത്ത അഫ്ഗാനിലെ താലിബാനെ ഇന്ത്യൻ അതിർത്തിയിൽ കടത്തിവിടാൻ പാകിസ്ഥാൻ ശ്രമിച്ചാൽ 1990കളിൽ അവരെ നേരിട്ടതുപോലെ സൈന്യം നേരിടുമെന്നാണ് ഇന്ത്യൻ സേന അധികൃതർ ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്.
ഇതുകൂടാതെ പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന മറ്റൊരു ആശങ്കയും അവർ പറയാതെ പറയുന്നുണ്ട്. അതിനുള്ള മുന്നൊരുക്കങ്ങൽ എങ്ങനെ വേണമെന്നുള്ള കണക്കുകൂട്ടലിലാണ് അവരിപ്പോൾ.
അതായത്, ഇന്ത്യയോ ഇറാനോ മിന്നലാക്രമണം നടത്തിയാൽ, ആദ്യപ്രഹരത്തിന്റെ ആഘാതത്തിൽ നിന്നു തിരികെക്കയറി സൈന്യത്തെ പിന്നിലേക്കു വലിച്ച് തിരിച്ചടിക്കാൻ മാത്രം ഭൂമിശാസ്ത്രപരമായ വ്യാപ്തിയില്ലാത്ത രാജ്യമാണ് പാക്കിസ്ഥാൻ.
വ്യോമസുരക്ഷാപരമായി പറഞ്ഞാൽ, പാക്കിസ്‌ഥാന്റെ ഏതു വ്യോമതാവളവും ഇന്ത്യൻ വിമാനങ്ങളുടെ ദൂരപരിധിക്കുള്ളിലാണ്. അതേസമയം, ഇന്ത്യയുടെ പല താവളങ്ങളും പാക്കിസ്ഥാൻ വ്യോമസേനയുടെ ദൂരപരിധിക്കു പുറത്താണ്. അതായത്, പാക്കിസ്ഥാനെ ചുറ്റുമുള്ള ശത്രുക്കളിലൊരാൾ, പ്രത്യേകിച്ച് ഇന്ത്യ, ആക്രമിച്ചാൽ എന്തു ചെയ്യും എന്നത് തന്നെയാണ് അവരെ അലട്ടുന്നത്?
പാക്കിസ്‌ഥാനുള്ള അഫ്‌ഗാൻ സ്നേഹത്തിന്റെ, അഥവാ ഏതുവിധേനയും അഫ്ഗാനിസ്ഥാനെ നിയന്ത്രിക്കാനുള്ള ആഗ്രഹത്തിന്റെ, അല്ലെങ്കിൽ അത്യാഗ്രഹത്തിന്റെ തേരോട്ടമാണ് അഫ്‌ഗാനിലൂടെ നേടിയെടുക്കുക എന്ന് കരുതിയിരിക്കുന്നത്.
അഫ്‌ഗാനെ തങ്ങളുടെ ശാക്തിയാക്കി മാറ്റുക. അതിനായി പാക്കിസ്ഥാൻ തിരഞ്ഞെടുത്ത മാർഗമാണ് കഴിഞ്ഞ മൂന്നു ദശകത്തിലേറെയായി ഇന്ത്യയ്ക്കെന്നല്ല ലോകസമാധാനത്തിനു തന്നെ ഭീഷണിയായിരിക്കുന്ന ഭീകരപ്രവർത്തനങ്ങൾ.
https://www.facebook.com/Malayalivartha























