Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അമേരിക്കയോട് കാലുപിടിച്ച് മാപ്പിരന്ന ഗ്വാണ്ടനാമോ ജയിലിലെ കൊടും ഭീകരൻ... താലിബാന്റെ പുതിയ പ്രതിരോധ മന്ത്രി! കാബൂൾ പിടിച്ച ബുദ്ധികേന്ദ്രം...

25 AUGUST 2021 07:05 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

താലിബാൻ പിടിച്ചടക്കിയ അഫ്​ഗാനിസ്ഥാൻരെ നിലവിലെ സ്ഥിതി വളരെ പരിതാപകരം എന്ന് മാത്രമേ പറയാനാവുകയുള്ളൂ. കാരണം ജനങ്ങൽ ഇത്രയും നാൾ അനുഭവിച്ച അവരുടെ സ്വാതന്ത്രവും സന്തോഷവും എല്ലാം ഇനി സ്വപ്നങ്ങൾ മാത്രമാകും.

ഇത്തരത്തിൽ ജനജീവിതം ദുസ്സഹമായി തുടരുന്ന സാഹചര്യത്തിൽ അവിടെ ഒരു പുതിയ ഭരണ സംവിധാനം അടിച്ചേൽപ്പിക്കാനാണ് താലിബാന്റെ നേതൃത്വത്തിൽ അധികാരം കയ്യാളാൻ ഒരുങ്ങുന്ന സർക്കാർ ശ്രമിക്കുന്നതും.

അതിൽ ഏറെ നിർണായകമായത്. മുല്ല ​ഗനി ബറാദറിനു ശേഷം അവിടുത്തെ പുതിയ പ്രതിരോധ മന്ത്രിയെ കൂടി തീരുമാനിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇത്തരത്തിൽ ഒരു വാർത്ത വന്നപ്പോഴെ ആരായിരിക്കും അത് എന്നുള്ള ചോദ്യമാണ് ലോകം മുഴുവൻ ചോദിച്ച് തുടങ്ങിയത്.

എന്നാലിപ്പോൾ ആ ചോദ്യങ്ങൾക്ക് വിരാമമിട്ടു കൊണ്ടുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. അഫ്ഗാന്‍ ജനതയ്ക്ക് മേലെ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങിയിരിക്കുകയാണ് താലിബാന്‍ എന്നതിന്റെ സൂചനയാണ് പുറത്ത് വരുന്നത്. ഇതിന്റെ ആദ്യപടിയായി ഒരു കൊടും ഭീകരനെ തന്നെ അഫ്ഗാന്റെ പുതിയ പ്രതിരോധ മന്ത്രിയായി താലിബാന്‍ നിയമിച്ചു.

അതായത്, അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പുതിയ പ്രതിരോധ മന്ത്രിയായി കൊടും ഭീകരന്‍ മുല്ല അബ്ദുള്‍ ഖായം സാക്കിറിനെ ചുമതലപ്പെടുത്തി എന്നാണ് ഇപ്പോൾ അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്വാണ്ടനാമോ ജയിലില്‍ തടവുകാരനായിരുന്ന കൊടും ഭീകരനാണ് സാക്കിര്‍ എന്നാണ് അയാളെ പറ്റി അന്വേഷിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇറാൻ ഉൾപ്പടെയുള്ള പല മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാൾ. അഫ്ഗാൻ പിടിച്ചടക്കാനുള്ള യുദ്ധ തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കിയതിന് താലിബാൻ നൽകിയ ഒരു അംഗീകാരമാണ് മന്ത്രിസ്ഥാനം എന്നാണ് റിപ്പോർട്ട്.

2007 ല്‍ അമേരിക്കന്‍ ഭരണകൂടം ഇയാളെ ജയില്‍ മോചിതനാക്കിയിരുന്നു. ഈ ഭീകരനായ മുല്ല അബ്ദുള്‍ ഖയാം സാക്കിറിനെയാണ് താത്ക്കാലിക പ്രതിരോധ മന്ത്രിയായി നിയമിച്ചത്.

അത്യന്താധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദ്ധ പരിശീലനവും ഇയാൾക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. മുല്ല ഒമറിന്റെ നേതൃത്വത്തില്‍ താലിബാന്‍ രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമായി മാറുകയും ചെയ്തു.

അഫ്ഗാന്‍ പിടിച്ചടക്കാനുള്ള യുദ്ധത്തിന് തന്ത്രങ്ങള്‍ മെനഞ്ഞതും സാക്കിറാണ്. 1973 ല്‍ ജനിച്ച മുല്ല അബ്ദുള്‍ ഖയാം സാക്കിറിനെ 2001ലാണ് അമേരിക്കന്‍ സൈന്യം പിടികൂടുന്നത്. തുടര്‍ന്ന് ഗ്വാണ്ടനാമോ ജയിലില്‍ അടച്ചു.

ഇനി യുദ്ധം ചെയ്യില്ലെന്നും താലിബാന്‍ അനുകൂല നിലപാട് എടുക്കില്ലെന്നും അമേരിക്കന്‍ സൈന്യത്തിന് മുന്നില്‍ ആണയിട്ട് സമ്മതിച്ച ശേഷമാണ് സാക്കിറിനെ മോചിപ്പിച്ചത്. അങ്ങനെയാണ് സാക്കിര്‍ ഗ്വാണ്ടനാമോയില്‍ നിന്ന് ജീവനോടെ പുറത്തുവരുന്ന അപൂര്‍വം തടവുകാരില്‍ ഒരാളായി മാറിയത്.

മോചിതനായതോടെ അമേരിക്കയ്ക്ക് കൊടുത്ത വാക്ക് ലംഘിച്ചു കൊണ്ട് താലിബാനുമായി സഹകരിച്ചു പ്രവർത്തിച്ചു.

താലിബാന്റെ ജനറല്‍ മിലിട്ടറി കമാന്‍ഡറായി നിയമിതനാവുകയും ചെയ്തു. ഇതിനു മുമ്പ് ഹെല്‍മണ്ടിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും സാക്കിര്‍ നേതൃത്വം നല്‍കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കാബൂളിലെ അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രവേശിച്ച താലിബാന്‍ ഭീകരര്‍ക്ക് നേതൃത്വം കൊടുത്തതും സാക്കിര്‍ തന്നെയായിരുന്നു.

അഷ്‌റഫ് ഗനി സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനോട് സാക്കിറിന് കടുത്ത എതിര്‍പ്പായിരുന്നു പ്രകടിപ്പിച്ചിരുന്നത്. പഴയ താലിബാന്‍ നയങ്ങള്‍ അതേപടി നടപ്പാക്കണമെന്നാണ് സാക്കിറിന്റെ ആവശ്യം. അഫ്ഗാനിലാണ് ജനനമെങ്കിലും വിദ്യാഭ്യാസത്തിനു ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ ഈ ഭീകരന്‍ വിദേശികളാേട് ഒരുതരത്തിലും ക്ഷമിക്കതരുത് ആവര്‍ത്തിക്കുന്ന ആളാണ്.

അഫ്ഗാനിലാണ് ജനനമെങ്കിലും വിദ്യാഭ്യാസത്തിനു ശേഷം പാകിസ്ഥാനിലേക്ക് കുടിയേറി. തുടർന്ന് സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടുന്ന ഒരു സായുധ ഗ്രൂപ്പിൽ അംഗമായാണ് രാജ്യത്തേക്ക് തിരിച്ചുവന്നത്. അത്യന്താധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനവും കിട്ടിയിട്ടുണ്ട്. മുല്ല ഒമറിന്റെ നേതൃത്വത്തിൽ താലിബാൻ രൂപം കൊണ്ടപ്പോൾ അതിൽ അംഗമാവുകയായിരുന്നു.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ചതു പോലെ ഓഗസ്റ്റ് 31ന് ഉള്ളില്‍ തന്നെ അഫ്ഗാനില്‍ നിന്ന് പിന്മാറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. അത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നോ അത്രയും തങ്ങള്‍ക്ക് നല്ലതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്താന്‍ താലിബാന്റെ നിയന്ത്രണത്തിലായി ഒമ്പത് ദിവസത്തിനിടെ 70,700 പേരെ കാബൂള്‍ വിമാനത്താവളം വഴി ഒഴിപ്പിച്ചിട്ടുണ്ടെന്നും ബൈഡന്‍ വ്യക്താക്കി. വിദേശ സേന അഫ്ഗാന്‍ വിട്ടുപോകുന്നതിനുള്ള സമയപരിധി നീട്ടുന്നതിനെതിരെ താലിബാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഓഗസ്റ്റ് 31-ന് മുമ്പ് ഒഴിപ്പിക്കല്‍ പൂര്‍ത്തീകരിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

എന്നാൽ, ഈ സമയത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് താലിബാന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. 'ഞങ്ങളുടെ ആളുകളെ പുറത്തു കൊണ്ടു വരാനുള്ള നടപടികള്‍ താലിബാന്‍ സ്വീകരിച്ചു. അവരുടെ പ്രവൃത്തികളില്‍ നിന്ന് താലിബാനെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തും', എന്നാണ് ബൈഡന്‍ പറഞ്ഞത്.

ഓരോ ദിവസത്തെ പ്രവര്‍ത്തനങ്ങളും ഞങ്ങളുടെ സൈനികര്‍ക്ക് കൂടുതല്‍ അപകടസാധ്യത ഉണ്ടാക്കുന്നു. താലിബാന്റെ വാക്കുകളെ തങ്ങളാരും സ്വീകരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (23 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (30 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (39 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (43 minutes ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (3 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends