അമേരിക്കയോട് കാലുപിടിച്ച് മാപ്പിരന്ന ഗ്വാണ്ടനാമോ ജയിലിലെ കൊടും ഭീകരൻ... താലിബാന്റെ പുതിയ പ്രതിരോധ മന്ത്രി! കാബൂൾ പിടിച്ച ബുദ്ധികേന്ദ്രം...

താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാൻരെ നിലവിലെ സ്ഥിതി വളരെ പരിതാപകരം എന്ന് മാത്രമേ പറയാനാവുകയുള്ളൂ. കാരണം ജനങ്ങൽ ഇത്രയും നാൾ അനുഭവിച്ച അവരുടെ സ്വാതന്ത്രവും സന്തോഷവും എല്ലാം ഇനി സ്വപ്നങ്ങൾ മാത്രമാകും.
ഇത്തരത്തിൽ ജനജീവിതം ദുസ്സഹമായി തുടരുന്ന സാഹചര്യത്തിൽ അവിടെ ഒരു പുതിയ ഭരണ സംവിധാനം അടിച്ചേൽപ്പിക്കാനാണ് താലിബാന്റെ നേതൃത്വത്തിൽ അധികാരം കയ്യാളാൻ ഒരുങ്ങുന്ന സർക്കാർ ശ്രമിക്കുന്നതും.
അതിൽ ഏറെ നിർണായകമായത്. മുല്ല ഗനി ബറാദറിനു ശേഷം അവിടുത്തെ പുതിയ പ്രതിരോധ മന്ത്രിയെ കൂടി തീരുമാനിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇത്തരത്തിൽ ഒരു വാർത്ത വന്നപ്പോഴെ ആരായിരിക്കും അത് എന്നുള്ള ചോദ്യമാണ് ലോകം മുഴുവൻ ചോദിച്ച് തുടങ്ങിയത്.
എന്നാലിപ്പോൾ ആ ചോദ്യങ്ങൾക്ക് വിരാമമിട്ടു കൊണ്ടുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. അഫ്ഗാന്‍ ജനതയ്ക്ക് മേലെ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങിയിരിക്കുകയാണ് താലിബാന്‍ എന്നതിന്റെ സൂചനയാണ് പുറത്ത് വരുന്നത്. ഇതിന്റെ ആദ്യപടിയായി ഒരു കൊടും ഭീകരനെ തന്നെ അഫ്ഗാന്റെ പുതിയ പ്രതിരോധ മന്ത്രിയായി താലിബാന്‍ നിയമിച്ചു.
അതായത്, അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പുതിയ പ്രതിരോധ മന്ത്രിയായി കൊടും ഭീകരന്‍ മുല്ല അബ്ദുള്‍ ഖായം സാക്കിറിനെ ചുമതലപ്പെടുത്തി എന്നാണ് ഇപ്പോൾ അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്വാണ്ടനാമോ ജയിലില്‍ തടവുകാരനായിരുന്ന കൊടും ഭീകരനാണ് സാക്കിര്‍ എന്നാണ് അയാളെ പറ്റി അന്വേഷിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇറാൻ ഉൾപ്പടെയുള്ള പല മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാൾ. അഫ്ഗാൻ പിടിച്ചടക്കാനുള്ള യുദ്ധ തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കിയതിന് താലിബാൻ നൽകിയ ഒരു അംഗീകാരമാണ് മന്ത്രിസ്ഥാനം എന്നാണ് റിപ്പോർട്ട്.
2007 ല്‍ അമേരിക്കന്‍ ഭരണകൂടം ഇയാളെ ജയില്‍ മോചിതനാക്കിയിരുന്നു. ഈ ഭീകരനായ മുല്ല അബ്ദുള്‍ ഖയാം സാക്കിറിനെയാണ് താത്ക്കാലിക പ്രതിരോധ മന്ത്രിയായി നിയമിച്ചത്.
അത്യന്താധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദ്ധ പരിശീലനവും ഇയാൾക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. മുല്ല ഒമറിന്റെ നേതൃത്വത്തില്‍ താലിബാന്‍ രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമായി മാറുകയും ചെയ്തു.
അഫ്ഗാന്‍ പിടിച്ചടക്കാനുള്ള യുദ്ധത്തിന് തന്ത്രങ്ങള്‍ മെനഞ്ഞതും സാക്കിറാണ്. 1973 ല്‍ ജനിച്ച മുല്ല അബ്ദുള്‍ ഖയാം സാക്കിറിനെ 2001ലാണ് അമേരിക്കന്‍ സൈന്യം പിടികൂടുന്നത്. തുടര്‍ന്ന് ഗ്വാണ്ടനാമോ ജയിലില്‍ അടച്ചു.
ഇനി യുദ്ധം ചെയ്യില്ലെന്നും താലിബാന്‍ അനുകൂല നിലപാട് എടുക്കില്ലെന്നും അമേരിക്കന്‍ സൈന്യത്തിന് മുന്നില്‍ ആണയിട്ട് സമ്മതിച്ച ശേഷമാണ് സാക്കിറിനെ മോചിപ്പിച്ചത്. അങ്ങനെയാണ് സാക്കിര്‍ ഗ്വാണ്ടനാമോയില്‍ നിന്ന് ജീവനോടെ പുറത്തുവരുന്ന അപൂര്‍വം തടവുകാരില്‍ ഒരാളായി മാറിയത്.
മോചിതനായതോടെ അമേരിക്കയ്ക്ക് കൊടുത്ത വാക്ക് ലംഘിച്ചു കൊണ്ട് താലിബാനുമായി സഹകരിച്ചു പ്രവർത്തിച്ചു.
താലിബാന്റെ ജനറല്‍ മിലിട്ടറി കമാന്‍ഡറായി നിയമിതനാവുകയും ചെയ്തു. ഇതിനു മുമ്പ് ഹെല്‍മണ്ടിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും സാക്കിര്‍ നേതൃത്വം നല്‍കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കാബൂളിലെ അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രവേശിച്ച താലിബാന്‍ ഭീകരര്‍ക്ക് നേതൃത്വം കൊടുത്തതും സാക്കിര്‍ തന്നെയായിരുന്നു.
അഷ്‌റഫ് ഗനി സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനോട് സാക്കിറിന് കടുത്ത എതിര്‍പ്പായിരുന്നു പ്രകടിപ്പിച്ചിരുന്നത്. പഴയ താലിബാന്‍ നയങ്ങള്‍ അതേപടി നടപ്പാക്കണമെന്നാണ് സാക്കിറിന്റെ ആവശ്യം. അഫ്ഗാനിലാണ് ജനനമെങ്കിലും വിദ്യാഭ്യാസത്തിനു ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ ഈ ഭീകരന്‍ വിദേശികളാേട് ഒരുതരത്തിലും ക്ഷമിക്കതരുത് ആവര്‍ത്തിക്കുന്ന ആളാണ്.
അഫ്ഗാനിലാണ് ജനനമെങ്കിലും വിദ്യാഭ്യാസത്തിനു ശേഷം പാകിസ്ഥാനിലേക്ക് കുടിയേറി. തുടർന്ന് സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടുന്ന ഒരു സായുധ ഗ്രൂപ്പിൽ അംഗമായാണ് രാജ്യത്തേക്ക് തിരിച്ചുവന്നത്. അത്യന്താധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനവും കിട്ടിയിട്ടുണ്ട്. മുല്ല ഒമറിന്റെ നേതൃത്വത്തിൽ താലിബാൻ രൂപം കൊണ്ടപ്പോൾ അതിൽ അംഗമാവുകയായിരുന്നു.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചതു പോലെ ഓഗസ്റ്റ് 31ന് ഉള്ളില്‍ തന്നെ അഫ്ഗാനില്‍ നിന്ന് പിന്മാറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. അത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നോ അത്രയും തങ്ങള്‍ക്ക് നല്ലതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്താന്‍ താലിബാന്റെ നിയന്ത്രണത്തിലായി ഒമ്പത് ദിവസത്തിനിടെ 70,700 പേരെ കാബൂള്‍ വിമാനത്താവളം വഴി ഒഴിപ്പിച്ചിട്ടുണ്ടെന്നും ബൈഡന്‍ വ്യക്താക്കി. വിദേശ സേന അഫ്ഗാന്‍ വിട്ടുപോകുന്നതിനുള്ള സമയപരിധി നീട്ടുന്നതിനെതിരെ താലിബാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഓഗസ്റ്റ് 31-ന് മുമ്പ് ഒഴിപ്പിക്കല്‍ പൂര്‍ത്തീകരിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.
എന്നാൽ, ഈ സമയത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് താലിബാന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. 'ഞങ്ങളുടെ ആളുകളെ പുറത്തു കൊണ്ടു വരാനുള്ള നടപടികള്‍ താലിബാന്‍ സ്വീകരിച്ചു. അവരുടെ പ്രവൃത്തികളില്‍ നിന്ന് താലിബാനെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തും', എന്നാണ് ബൈഡന്‍ പറഞ്ഞത്.
ഓരോ ദിവസത്തെ പ്രവര്‍ത്തനങ്ങളും ഞങ്ങളുടെ സൈനികര്‍ക്ക് കൂടുതല്‍ അപകടസാധ്യത ഉണ്ടാക്കുന്നു. താലിബാന്റെ വാക്കുകളെ തങ്ങളാരും സ്വീകരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























