അമേരിക്ക മതി'; ഇന്ത്യയിലേക്ക് വരാൻ താല്പര്യമില്ല! പാലുകൊടുത്ത കൈക്ക് തന്നെ കൊത്തി.. മുട്ടൻ തിരിച്ചടി

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയും സ്വദേശികളായ ന്യൂനപക്ഷ വിഭാഗങ്ങളെയും ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഇന്ത്യ പരിശ്രമിക്കുകയാണ്.എന്നാൽ ഈ ഒരു അവസ്ഥയിലും പിടിവാശിയുമായി മുന്നോട്ട് പോകുകയാണ് അഫ്ഗാൻ സ്വദേശികള്‍.തങ്ങൾക്ക് ഇന്ത്യയിലേയ്ക്ക് വരാൻ താല്പര്യമില്ലെന്നും കാനഡയിലേയ്ക്കോ യുഎസിലേയ്ക്കോ പോകാനാണ് താത്പര്യമെന്നുമാണ് അഫ്ഗാൻ പൗരന്മാര്‍ ഇപ്പോൾ പറയുന്നത്. നിലവിൽ ഹിന്ദു, സിഖ് വിഭാഗത്തിൽപ്പെട്ട 80ഓളം അഫ്ഗാൻ പൗരന്മാര്‍ കാബൂള്‍ വിമാനത്താവളത്തിൽ തന്നെ തുടരുന്നുണ്ടെന്നാണ് ഇന്ത്യൻ വേള്‍ഡ് ഫോറം പ്രസിഡൻ്റ് പുനീത് സിങ് ചന്ദോക് വ്യക്തമാക്കുന്നത്.
തങ്ങളെ യുഎസിലേയ്ക്കോ കാനഡയിലേയ്ക്കോ കൊണ്ടുപോകണമെന്നാണ് ഗുരുദ്വാരയിൽ തമ്പടിച്ചിട്ടുള്ള സിഖ് വിഭാഗത്തിൻ്റെ നേതാക്കളിൽ ഒരാളായ തൽവീന്ദര്‍ സിങ് നേരത്തെ വ്യക്തമാക്കിയത്. "അമേരിക്കയിലേയ്ക്കോ കാനഡയിലേയ്കോ പോകണമെന്നു പറയുന്നതിൽ എന്താണ് തെറ്റ്? ഇന്ത്യയിലേയ്ക്ക് കുടിയേറിയവരുടെ അവസ്ഥ ഞങ്ങള്‍ക്കറിയാം. അവിടെ ഒരു തൊഴിലവസരവുമില്ല. പോയവരിൽ പലരും തിരിച്ചു വന്നു, ഇല്ലെങ്കിൽ മറ്റു രാജ്യങ്ങളിലേയ്ക്ക് അവിടെ നിന്നു കുടിയേറി." ഒരാള്‍ പറഞ്ഞു.
ഇന്ത്യൻ പൗരന്മാര്‍ക്കു പുറമെ രാജ്യത്തേയ്ക്ക് വരാൻ താത്പര്യമുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ വിഭാഗങ്ങളെയും കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. സിഖ് വിഭാഗത്തിൽപ്പെട്ട അഫ്ഗാൻ മുൻ പാര്‍ലമെൻ്റംഗങ്ങള്‍ അടക്കം രാജ്യത്തെത്തുകയും കേന്ദ്രസര്‍ക്കാരിനു നന്ദി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിലേയ്ക്ക് വരാൻ താത്പര്യമില്ലെന്നാണ് ഒരു വിഭാഗം അഫ്ഗാൻ പൗരന്മാര്‍ പറയുന്നത്. ഇന്ത്യയിലേയ്ക്കു വരാൻ നിര്‍ബന്ധിച്ചെങ്കിലും ഇവര്‍ രണ്ട് വിമാനങ്ങല്‍ മിസ് ചെയ്തെന്നും യുഎസിലേയ്ക്കോ കാനഡയിലേയ്ക്കോ പോകാനാണ് താത്പര്യമെന്ന് ഇവര്‍ അറിയിച്ചെന്നുമാണ് ഇന്ത്യൻ വേള്‍ഡ് ഫോറം പ്രസിഡൻ്റ് പുനീത് സിങ് ചന്ദോക് അറിയിച്ചത്. ഗുരുദ്വാരാ കര്‍ത്തേ പര്‍വനിലുള്ള ഇവരോടു ഉടൻ തന്നെ അന്തിമ തീരുമാനം അറിയിക്കാനാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇവര്‍ തീരുമാനത്തിലെത്താതെ നിൽക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് ശേഷം ഇത് വരെ അഫ്ഗാന്‍കാരായ 280 സിഖുകാരും ഏകദേശം 40 ഹിന്ദുക്കളും കാബൂളിലെ കര്‍തെ പര്‍വന്‍ ഗുരുദ്വാരയില്‍ അഭയം തേടിയിട്ടുണ്ട്. അഫ്ഗാന്‍ വിടേണ്ട കാര്യമില്ലെന്നും സുരക്ഷ ഉറപ്പുവരുത്തുമെന്നുമാണ് താലിബാന്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി.
2020 മാര്‍ച്ച് 25ന് കാബൂളിലെ ഒരു ഗുരുദ്വാരയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ അതിക്രമിച്ച് കടക്കുകയും വെടിയുതിര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 25 സിഖുകാര്‍ മരിച്ചിരുന്നു. തുടര്‍ന്ന് തങ്ങളെ അഫ്ഗാനില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് അവിടെയുള്ള ഹിന്ദുക്കളും സിഖുകാരും ഇന്ത്യ, കാനഡ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ അഫ്ഗാനില്‍ തുടരാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കാബൂള്‍, ജലാലബാദ്, ഗസ്നി എന്നിവിടങ്ങളില്‍ നിരവധി ഹിന്ദു, സിഖ് കുടുംബങ്ങള്‍ വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2020ലെ ഗുരുദ്വാര ആക്രമണം നടന്ന സമയത്ത് 700 ല്‍ താഴെ സിഖുകാരും ഹിന്ദുക്കളുമാണ് അഫ്ഗാനില്‍ ഉണ്ടായിരുന്നത്. അവിടുന്നിങ്ങോട്ട് ഏകദേശം 400 ഓളം പേര്‍ വിവിധ ഘട്ടങ്ങളിലായി ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു.
https://www.facebook.com/Malayalivartha























