താലിബാൻ ഭരണം ജനാധിപത്യപരമല്ലെങ്കിൽ പിന്തുണയ്‌ക്കില്ല ;സർക്കാർ രൂപീകരണത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാവണം; താലിബാനെ പിന്തുണച്ച പാക്കിസ്ഥാന് ചുട്ടമറുപടിയുമായി താജിക്കിസ്ഥാൻ

താലിബാനെ പിന്തുണച്ച പാക്കിസ്ഥാന് ചുട്ടമറുപടിയുമായി താജിക്കിസ്ഥാൻ രംഗത്തുവന്നിരിക്കുകയാണ് . അഫ്ഗാനിലെ താലിബാൻ ഭരണം ജനാധിപത്യപരമല്ലെങ്കിൽ പിന്തുണയ്‌ക്കില്ല എന്ന കിടിലൻ മറുപടിയാണ് താജിക്കിസ്ഥാൻ കൊടുത്തിരിക്കുന്നത്.
ഏകപക്ഷീയമായി അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപികരിക്കുകയാണെങ്കിൽ അംഗീകരിക്കാൻ ആഗ്രഹിക്കുന്ന നിലപാടാണ് താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമാം അലി റഹ്‌മാൻ സ്വീകരിച്ചിരിക്കുന്നത്. പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഷൂദ് ഖുറേഷിയുമായുള്ള ചർച്ച നടത്തിയിരുന്നു.
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ താജിക്കിസ്ഥാൻ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ചർച്ച നടന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് താജിക്കിസ്ഥാൻ ഈ നിലപാട് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ അയൽരാജ്യമാണ് താജിക്കിസ്ഥാൻ. താലിബാൻ ഭരണം പിടിച്ചടക്കിയശേഷം ആദ്യമായാണ് പരസ്യമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
സർക്കാർ രൂപീകരണത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാവണം കർക്കശമായി പറഞ്ഞിരിക്കുകയാണ് താജിക്കിസ്ഥാൻ. ജനസംഖ്യയിൽ 46% താജിക്കുകൾ ഉണ്ട്.അവർക്ക് ആനൂപാതികമായി ഭരണത്തിൽ യപങ്കാളിത്തം കൊടുക്കണമെന്ന് നിർദ്ദേശവും താജിക്കിസ്ഥാൻ മുന്നോട്ടുവയ്ക്കുന്നു.
ഭരണാധികാരികൾ ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കുന്ന യാതൊന്നും അംഗീകരിക്കില്ല. സർക്കാർ രൂപീകരണത്തിന് മുൻപായി മുഴുവൻ ജനങ്ങളുടെയും ഹിതപരിശോധന നടത്തണമെന്നും ആവശ്യമുയർത്തി. ഇത്തരത്തിൽ നിരവധി ആവശ്യങ്ങൾ യോഗത്തിൽ പ്രസിഡന്റ് ഉയർത്തുകയുണ്ടായി.
അഫ്ഗാനിലെ നിലവിലെ സാഹചര്യം മേഖലയിലെ സമാധാനത്തിന് ഭംഗം വരുത്തിയെന്ന അതിനിർണായകമായ കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയായി സംഘർഷം മാറിയെന്നും ഇമാം അലി റഹ്‌മാൻ പറഞ്ഞു. പ്രദേശത്തെ ഭൂമിശാസ്ത്രപരമായ വൈവിദ്ധ്യങ്ങളെ തകർക്കാൻ സംഘർഷം കാരണമാകരുത് എന്നാ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ ആ രാജ്യത്ത് മാത്രം ഒതുങ്ങുന്നതല്ല. ഇത് ഒരു അന്താരാഷ്‌ട്ര വിഷയമായതിനാൽ ലോകരാജ്യങ്ങൾ സമാധാനത്തിന്റെ പുന:സ്ഥാപനത്തിന് അടിയന്തിരമായി ഇടപെടണമെന്നും താജിക്കിസ്ഥാൻ വ്യക്തമാക്കിയിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ ആ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്ന് ചർച്ചയിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു, അപ്പോഴായിരുന്നു തനിക്ക് പറയാനുള്ളതൊക്കെ ഇമാം അലി റഹ്‌മാൻ തുറന്നടിച്ചത്.
അതേസമയം അഫ്‌ഗാനിസ്ഥാൻ വിഷയത്തിൽ ഇന്ത്യ അതിനിർണായകമായ ഒരു നീക്കം നടത്തുകയാണ്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഡൽഹിയിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. പാർലമെൻ്റിൽ ചേരുന്ന യോഗത്തിൽ ഇരു സഭകളിലെയും കക്ഷി നേതാക്കൾ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ അഫ്ഗാന്നിലെ സാഹചര്യങൾ വിശദീകരിക്കും.
രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ പ്രധാനമന്ത്രി വിദേശകാര്യമന്ത്രാലയത്തോട് നിർദ്ദേശിക്കുകയുണ്ടായി.
അഫ്ഗാനിസ്താലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളും വിദേശകാര്യ മന്ത്രാലയം യോഗത്തിൽ വിശദമായി പരിശോധിക്കും നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സ്വീകരിക്കേണ്ട നിലപാടിനെ പറ്റി പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്ന സൂചനകൾ ലഭ്യമാകുന്നുണ്ട്.
https://www.facebook.com/Malayalivartha























