താലിബാൻ പാക്കിസ്ഥാനോടൊപ്പമാണ്; കാശ്മീരിൽ ഞങ്ങളെ സഹായിക്കുമെന്നാണ് പറഞ്ഞിരിക്കുത്; ലോകത്തെ നടുക്കുന്ന വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫിന്റെ നേതാവ്

പാകിസ്താൻ കാശ്മീരിനെ ചൊല്ലി ഇടയ്ക്കിടെ വിലപിക്കാറുണ്ട്. കശ്മീരിനെ ഏതുവിധേനെയും സ്വന്തമാക്കണം എന്ന ലക്ഷ്യമാണ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉള്ളത്.
എന്നാൽ അത് ശരി വയ്ക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫിൻറെ വനിതാ നേതാവ്. ഇന്ത്യയെ സംബന്ധിച്ച് അത്യന്തം നടുക്കുന്ന ഒരു വെളിപ്പെടുത്തൽ തന്നെയാണിത്.
താലിബാനുമായുള്ള പാകിസ്ഥാന്റെ അടുത്ത ബന്ധവും കാശ്മീരിൽ ഉൾപ്പടെയുള്ള അവരുടെ ഇന്ത്യാ വിരുദ്ധ അജണ്ടയും തുറന്നുസമ്മതിച്ചിരിക്കുകയാണ് തെഹ്രീക്-ഇ-ഇൻസാഫ് നേതാവ്. കാശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാകിസ്ഥാൻ താലിബാൻ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചുൾപ്പടെ പാർട്ടിയുടെ വനിതാ നേതാവ് നീലം ഇർഷാദ് ഷെയ്ക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയായിരുന്നു ഇത്രയും വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. താലിബാൻ പറയുന്നത് അവർ പാക്കിസ്ഥാനോടൊപ്പമാണെന്നും കാശ്മീരിൽ ഞങ്ങളെ സഹായിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നതെന്നും നീലം ഇർഷാദ് ഷെയ്ക്ക് വെളിപ്പെടുത്തി.
എന്നാൽ ഈ വെളിപ്പെടുത്തൽ ലോകത്തെ മുഴുവൻ ഞെട്ടിക്കുന്നതാണ്. നേതാവിന്റെ പ്രസ്താവന കേട്ട് അൽപ്പമൊന്ന് പതറിയ വാർത്താ അവതാരകൻ ലോകം മുഴുവൻ നിങ്ങൾ പറഞ്ഞത് കേട്ടുകൊണ്ടിരിക്കുകയാണ്, എന്താണ് നിങ്ങൾ പറഞ്ഞതെന്ന് ബോദ്ധ്യമുണ്ടോ എന്ന് ചോദിച്ചെങ്കിലും യാതൊരു കൂസലുമില്ലാതെയായിരുന്നു വനിതാ നേതാവിന്റെ മറുപടി .
താലിബാൻ ഞങ്ങളെ സഹായിക്കും കാരണം അവർ താലിബാനോട് മോശമായി പെരുമാറിയിട്ടുണ്ട് എന്നായിരുന്നു അവർ മറുപടി പറഞ്ഞത്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷി പ്രശ്നവുമാണെന്നാണ് നേരത്തേ താലിബാൻ തുറന്നടിച്ചിരുന്നു. പക്ഷേ ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കുമെന്ന് ഇന്ത്യ കരുതിയില്ല.
താലിബാനെ പാലൂട്ടി വളർത്തുന്നത് പാകിസ്ഥാനാണെന്ന് നേരത്തേ അഫ്ഗാൻ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ ഘോരഘോരം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. അഫ്ഗാനിലെ അഷ്റഫ് ഘനി സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ നൂറുകണക്കിന് പാകിസ്ഥാനികളെയാണ് അവർ ആയുധങ്ങൾ നൽകി അതിർത്തി കടത്തിയത്.
മോദി സർക്കാർ കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞ നാൾ മുതൽ അവിടെ പ്രശ്നങ്ങളുണ്ടാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ എല്ലാം ഓരോന്നായി തകർന്നടിയുകയായിരുന്നു. സൈന്യത്തിന്റെ ശക്തമായ ഇടപെടൽ കാരണം ഭീകര പ്രവർത്തനത്തിനും വളരെയധികം കുറവുകൾ സംഭവിച്ചിട്ടുണ്ട്.
അഫ്ഗാൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത അത്യന്താധുനിക ആയുധങ്ങൾ കൈവശമുള്ള താലിബാൻ ഭീകരരെ ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാൻ എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്.
നേരത്തെ കശ്മീരുമായി ബന്ധപ്പെട്ട് നിരവധി പ്രസ്താവനകൾ ഇമ്രാൻഖാൻ നടത്തിയിരുന്നു. കശ്മീർ സ്വദേശികൾക്ക് പാകിസ്താന്റെ ഭാഗമാകാൻ താത്പര്യമുണ്ടോയെന്ന് അറിയാൻ അഭിപ്രായവോട്ടെടുപ്പ് നടത്തും. സ്വതന്ത്ര പ്രദേശമാകാനാണോ കശ്മീർ സ്വദേശികൾക്ക് താത്പര്യം എന്നത് സംബന്ധിച്ചും ചോദിച്ചറിയും എന്നതടക്കമുള്ള കാര്യങ്ങൾ ഇമ്രാൻ ഖാൻ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് വേണ്ടി കശ്മീർ സ്വദേശികൾ പ്രയത്‌നിക്കുമ്പോൾ പാകിസ്താൻ എന്നും അവരോടൊപ്പം ഉണ്ടാകും എന്നും ഇമ്രാൻ ഖാൻ തുറന്നടിക്കുന്ന സാഹചര്യം വരെ ഉണ്ടായി. കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകിയാൽ മാത്രമേ ഇന്ത്യയുമായി ചർച്ച നടത്തൂ എന്ന് പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























