ഇന്ത്യയിലേക്ക് വന്നാൽ ചുട്ട് ഭസ്മമാക്കും! താലിബാനെ പറപ്പിക്കാൻ സജ്ജമായി ഇന്ത്യൻ സേന

അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് മുതിര്‍ന്നാല്‍ ശക്തമായി തന്നെ സൈന്യം തിരിച്ചടിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. അഫ്ഗാന്‍ വിഷയത്തില്‍ നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് നേരെ താലിബാന്‍ ആക്രമണം ഉണ്ടായാല്‍ രാജ്യം ശക്തമായി തന്നെ തിരിച്ചടിക്കും. അതിന് സൈന്യം സുസജ്ജമാണ്. ഭീകര പ്രവര്‍ത്തനങ്ങളെ രാജ്യം ഏത് വിധത്തില്‍ പ്രതിരോധിക്കുമോ അത് രീതിയില്‍ തന്നെ കൈകാര്യം ചെയ്യും. ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചു നില്‍ക്കുന്ന രാജ്യങ്ങളുടെ ചെറിയ സംഭാവനകള്‍ പോലും വിലമതിക്കുന്നതാണെന്നും ബിപിന്‍ റാവത്ത് അറിയിച്ചു.
ഇന്തോ പസഫിക് മേഖലയിലെ പ്രശ്നങ്ങളും അഫ്ഗാനിലെ സ്ഥിതിയും വ്യത്യസ്തമാണ്. ഇന്ത്യയുടെ വടക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തേയും അയല്‍രാജ്യങ്ങള്‍ ആണവശക്തികളാണെന്ന് ചൈന, പാക്കിസ്ഥാന്‍ എന്നിവയെ ലക്ഷ്യമിട്ട് റാവത്ത് വ്യക്തമാക്കി.നേരത്തെ കാശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ താലിബാന്‍ ഭീകരരുടെ സഹായം സ്വീകരിക്കുമെന്ന തെഹ്രീക്- ഇ- ഇന്‍സാഫ് നേതാവിന്റെ പ്രസ്താവന അടുത്തിടെ പുറത്തുവന്നിരുന്നു. അതിനിടെ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇ വിസ നിര്‍ബന്ധമാക്കി. ഇതിന് മുമ്പ് പുറത്തിറക്കിയ വിസ നടപടികളും മറ്റും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
അഫ്ഗാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണു നടപടിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മുൻപ് വീസ ലഭിച്ചവരും ഇപ്പോൾ ഇന്ത്യയിൽ ഇല്ലാത്തവരുമായ അഫ്ഗാൻ പൗരൻമാരുടെ വീസ അസാധുവാകും.
indianvisaonline.gov.in എന്ന വെബ്സൈറ്റ് വഴി ഇ വീസയ്ക്ക് അപേക്ഷിക്കാം. സംഘർഷത്തിനിടെ അഫ്ഗാൻ പൗരൻമാരിൽ പലരുടെയും പാസ്പോർട്ടുകൾ നഷ്ടമായതായും താലിബാൻ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അവ മറ്റുള്ളവർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻപ് നൽകിയ വീസകളെല്ലാം അസാധുവാക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യൻ വീസ പതിപ്പിച്ച ഒട്ടേറെ അഫ്ഗാൻ പാസ്പോർട്ടുകൾ കാബൂളിലെ ട്രാവൽ ഏജൻസിയിൽ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയി. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പക്കൽ അവ എത്താനുള്ള സാധ്യത സംശയിക്കുന്നു.
രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ എണ്ണൂറോളം പേരെ അഫ്ഗാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഇന്ത്യക്കാരും അഫ്ഗാൻ ഉൾപ്പെടെ മറ്റു ചില രാജ്യങ്ങളിൽ നിന്നുള്ളവയും കാബൂളിൽ നിന്നുള്ള വ്യോമസേനാ വിമാനത്തിൽ ഇന്ന് എത്തുമെന്നാണു വിവരം.
https://www.facebook.com/Malayalivartha























