Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കാണ്ഡഹാർ' നമ്മൾ മറക്കരുത്! മോദിയുടെ അടുത്ത കരുനീക്കം... താലിബാൻ കരഞ്ഞ് കാല് പിടിച്ചാലും ഇന്ത്യ അതിന് തയ്യാറാവില്ല...

26 AUGUST 2021 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നത് നമ്മൾ മാധ്യമങ്ങളിലൂടെ കണ്ടതും കേട്ടതുമാണ്. താലിബാൻ അധിനിവേശം അതിന്റെ കൊടുമുടിയിൽ എത്തക്കഴിഞ്ഞാൽ അവിടെ എന്തും സംഭവിക്കാം എന്നുള്ള നിലയിലേക്കാണ് കാര്യങ്ങളുടെ പോക്കും.

താൽകാലിക പ്രതിരോധ മന്ത്രിയായി കൊടും കുറ്റവാളിയെ നിയമിച്ചതു പോലും ഇതിന്റെയെല്ലാം തന്നെ തുടക്കം മാത്രമായേ കാണുവാൻ സാധിക്കൂ. അവിടെ നിന്നും പുറത്ത് വരുന്ന വാർത്തകൾ ഇപ്പോൾ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലാണ്.

ഈ സാഹചര്യത്തിലും വളരെ പ്രാകൃത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ പടിയായിഅവർ സ്ത്രീകളെ വീട്ടിലിരുത്തി, പിന്നീട് നിയമങ്ങൾ കിരാത കർശനമായി നടപ്പിലാക്കുവാൻ കൊടും കുറ്റവാളിയെ തന്നെ ഭരണസിരാ കേന്ദ്രത്തിന്റെ താക്കോൽ ഏൽപ്പിക്കാൻ ഒരുങ്ങുന്നു. ഈ സംഭവങ്ങളിലൂടെയെല്ലാം തന്നെ നമുക്ക് എങ്ങോട്ടാണ് അഫ്​ഗാനിസ്ഥാന്റെ പോക്ക് എന്നത് മനസ്സിലാക്കാൻ സാധിക്കും.

എന്നാൽ അധികാര കൈമാറ്റം പൂർത്തിയായി കഴിഞ്ഞാൽ സൗഹൃദ ബന്ധം ഇന്ത്യയുമായി ഇനിയും പുലർത്തുമെന്ന് താലിബാൻ വക്താവ് വാക്ക് നൽകുമ്പോഴും ഇന്ത്യ അതിന് തയ്യാറാകുമോ എന്നുള്ള സംശയമാണ് നമ്മൾ എല്ലാവരുടേയും മനസ്സിലുള്ളത്. എന്നാൽ താലിബാനെ തന്നെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു തീരുമാനം തന്നെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

അതായത്, താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ നടന്നു വരുന്ന രക്ഷാദൗത്യം അവസാനിക്കുന്നതിന് ശേഷം അഫ്ഗാനിസ്താനിലേക്കുള്ള വിമാന യാത്രാ സർവീസ് പൂർണമായും ഒഴിവാക്കാനാണ് നിലവിൽ ഇന്ത്യ ആലോചിക്കുന്നത്. കാബൂളിലേക്കുള്ള യാത്ര സുരക്ഷിതമായിരിക്കില്ലെന്ന വിലയിരുത്തലാണ് ഇപ്പോൾ ഇന്ത്യക്കുള്ളത്.

ഇതിന് ആസ്പദമായി പറയുന്നത് 1999ല്‍ കാണ്ഡഹാറില്‍ ഉണ്ടായ വിമാന റാഞ്ചലാണ്. ഇനിയും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമോ എന്ന ആശങ്ക തീർച്ചയായും ഇന്ത്യക്കുണ്ട്. ഇതുകൊണ്ട് യാതൊരു കാരണവശാലും ഇത്തരത്തിൽ കൈവിട്ട കളിക്ക് ഇന്ത്യ തയ്യാറാകില്ല.

അഫ്ഗാനിസ്താനില്‍ നിന്ന് സുരക്ഷ ഉറപ്പ് കിട്ടിയാല്‍ മാത്രമേ യാത്ര തുടരുന്നത് പരിഗണിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. അപ്പോഴും പാകിസ്താന്‍ താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന സ്ഥിതിവിശേഷം ഉള്ളതിനാൽ ഇന്ത്യക്ക് ആത്മവിശ്വാസം ഒട്ടും തന്നെയില്ല.

വിമാനം റാഞ്ചലിന് ഇനിയും ഒരു ശ്രമം ഉണ്ടായാല്‍ അത് യാത്രക്കാരുടെ ജീവന്‍ പണയംവെച്ചുള്ളതായിരിക്കും. പൗരന്‍മാരുടേയോ, വിമാനത്തിലെ ജീവനക്കാരുടേയോ ജീവന്‍ വെച്ച് കളിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്നാണ് ഉന്നത ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്.

ഇതിനൊക്കെ ആധാരമായി പറയുന്ന വിമാന റാഞ്ചലിനെ പറ്റി കൂടി ഒന്ന് പരിശോധിക്കാം. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നായാണ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ വിലയിരുത്തപ്പെടുന്നത്. യാത്രക്കാരുടെ ജീവന്‍വച്ചു തീവ്രവാദികള്‍ നടത്തിയ വിലപേശലിന് ഇന്ത്യ വഴങ്ങേണ്ടി വന്ന സാഹചര്യമായിരുന്ന് അന്ന് ഉണ്ടായത്.

മൂന്ന് ഹർക്കത്തുൽ മുജാഹിദീൻ ഭീകരരെ വിട്ടയക്കേണ്ടിയും വന്നു. എന്നാല്‍ ഈ സംഭവം ഇപ്പോഴും ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി തുടരുകയാണ്. 1999ല്‍ നടന്ന വിമാന റാഞ്ചൽ 21 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. 1999 ലെ ഒരു ക്രിസ്മസ് തലേന്ന് നേപ്പാളില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ യാത്രയാണ് ചരിത്രത്തില്‍ ഇടം നേടിയത്.

കാഠ്മണ്ഡു നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം ലക്ഷ്യമാക്കി ഐ.സി 814 എയര്‍ബസിന്‍റെ യാത്ര, ഇന്ത്യന്‍ അതിര്‍ത്തി കടക്കും വരെ എല്ലാം സുരക്ഷിതം. എന്നാല്‍ പിന്നീടുള്ള നിമിഷങ്ങളില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

ആയുധ ധാരികളായ അഞ്ചു ഭീകരര്‍ പൈലറ്റ് ദേവി ശരണിനെ ഭീഷണിപ്പെടുത്തി വിമാനത്തിത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ 191 പേരുടെ ജീവന്‍ വച്ച് വിലപേശിയ ഭീകരര്‍ ഡല്‍ഹിയിലിറങ്ങേണ്ടിയിരുന്ന വിമനം അമൃത്സറിലേക്കും അവിടെ നിന്ന് ലാഹോറിലക്കും പറത്തി.

പിന്നീട് നടന്ന നയതന്ത്ര നീക്കളെ തുടര്‍ന്ന് പിരക്കേറ്റ ഒരാളെ ഉള്‍പ്പടെ 27 യാത്രക്കാരെ ദുബായില്‍ വച്ച് ഭീകരര്‍ മോചിപ്പിച്ചു. ശേഷിച്ചവരുമായി പിന്നീട് കാണ്ഡഹാറില്‍ എത്തിയ ശേഷമാണ് അവര്‍ തങ്ങളുടെ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യ തടവിലാക്കിയ 35 ഭീകരരെ വിട്ടയക്കണമെന്നും 2000 ലക്ഷം ഡോളര്‍ നല്‍കണമെന്നും ഭീകരര്‍ ആവശ്യപ്പെട്ടു.

സംഘര്‍ഷഭരിതമായ ആറു ദിവസങ്ങള്‍. താലിബാന്‍റെ നിയന്ത്രണത്തിലായിരുന്നു വിമാനം. ഒടുവില്‍ മൂന്ന് തീവ്രവാദികളെ മോചിപ്പിക്കാൻ ഇന്ത്യ തയ്യാറായി. മൗലാന മസൂദ് അസര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ക്ക്, മുഷ്താഖ് സര്‍ഗാര്‍ എന്നിവരെ മോചിപ്പിച്ചു. ഇതിന് ശേഷമാണ് വിമാനത്തിലുണ്ടായിരുന്നവരെ തീവ്രവാദികൾ സ്വതന്ത്രരാക്കിയത്.

ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന 17 പേർക്ക് പരിക്കേറ്റു. വിമാനറാഞ്ചലിന് താലിബാനു പുറമേ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായവും ലഭിച്ചിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി.

രാജ്യത്തെ നടുക്കിയ വിമാന റാഞ്ചല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അറിഞ്ഞത് ഏറെ വൈകിയാണെന്നും അതിനാല്‍ നടപടികള്‍ താമസിച്ചെന്നും പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി.

ഇന്ധനം നിറയ്ക്കാൻ വിമാനം അമൃത്സറിൽ ഇറക്കിയപ്പോൾ സമയോചിതമായി ഇടപെടാൻ സർക്കാർ തയ്യാറായില്ലെന്ന് റോ മുൻ മേധാവി എ.എസ് ദുലതും വിമര്‍ശിച്ചു. അന്ന് വിട്ടയച്ച മസൂദ് അസ്ഹര്‍ അടക്കമുള്ള ത്രീവ്രവാദികള്‍ പിന്നീടും രാജ്യത്തിനു ഭീഷമിയായിരുന്നു.

അവര്‍ക്ക് പങ്കുളള നിരവധി ആക്രമണങ്ങള്‍ ഉണ്ടായതും ഇതേ ആളുകളുടെ നേതൃത്വത്തില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജിച്ചതുമെല്ലാമാണ് ഒട്ടനവധി വിവാദങ്ങള്‍ക്ക് കാരണമായത്. ഇനിയും ഇത്തരത്തിൽ ഒരു സുരക്ഷാ വീഴ്ച ഇന്ത്യയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാവില്ല എന്ന ഉറച്ച് നിലപാട് തന്നെയാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ഇപ്പോൾ അഫ്ഗാനില്‍ നിന്ന് രാജ്യത്തെ പൗരന്‍മാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷന്‍ ദേവീ ശക്തിയുടെ ഭാഗമായി ദിവസേന രണ്ട് വിമാനങ്ങളാണ് ഇന്ത്യ അഫ്ഗാനിലേക്ക് അയക്കുന്നത്.

സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രക്ഷാ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് യാത്ര ചെയ്യുന്നതിനായി അഫ്ഗാന്റെ അയല്‍രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തി അവിടെ നിന്നു ഇന്ത്യയിലേക്ക് യാത്രക്കാര്‍ക്ക് തിരിച്ചു വരാനുള്ള സൗകര്യം ഒരുക്കുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (5 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends