പാകിസ്ഥാൻ പോലും വിരണ്ടോടും! കാബൂളിനെ വിറപ്പിച്ച് പുതിയ കമാന്‍ഡോകൾ... ലുക്കിലും മട്ടിലും മാറ്റങ്ങളുമായി '313'

താലിബാൻ ഇപ്പോൾ പഴയ താലിബാനല്ല..ഹൈ ടെക് ആയി കഴിഞ്ഞു.കാബൂളിലെ തെരുവുകളില്‍ റോന്ത് ചുറ്റുന്ന താലിബാന്‍ കമാന്‍ഡോകളെ കണ്ട് അഫ്ഗാൻ ജനത പോലും പേടിച്ചു.
ഇവരിത് എന്തിനുള്ള പുറപ്പാടാണ്.കർഷകനും തീവ്രവാദിയുമായ താലിബാൻ പോരാളികളുടെ പര്യായമായി മാറിയ സാധാരണ സൽവാർ കമീസും എകെ -47 ഉം മാറ്റി ഇപ്പോൾ അമേരിക്കന്‍ നിര്‍മിത വാഹനങ്ങളും ആയുധങ്ങളും സുരക്ഷാ കവചങ്ങളും രാത്രി കാഴ്ച നല്‍കുന്ന കണ്ണടകളുമായി സഞ്ചരിക്കുന്ന താലിബാന്‍ കമാന്‍ഡോ സംഘത്തിനെയാണ് കാബൂൾ നഗരത്തിൽ കാണാൻ കഴിയുന്നത്.
‘ബദ്രി 313’ എന്ന് പേരിട്ടിരിക്കുന്ന ഈ താലിബാന്‍ കമാന്‍ഡോകള്‍ കാബൂളിലെ തെരുവുകളില്‍ ചുറ്റിനടക്കുകയാണ്.എന്നാൽ താലിബാന്റെ ഈ പെട്ടന്നുള്ള പുതിയ മാറ്റത്തെ അത്രകണ്ട് വിശ്വസിക്കേണ്ട.'ബദ്രി 313'എന്ന താലിബാൻ യൂണിറ്റിന് ബദർ യുദ്ധത്തിന്റെ പേരാണ് നൽകിയിരിക്കുന്നത് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്ഒന്നും കാണാതെ താലിബാൻ ഇങ്ങനെ ഒരു പേരിട്ട് കമാന്റോകളെ മുന്നോട്ട് കൊണ്ടുവരില്ല എന്ന് വ്യക്തമാണ്.
അതിന് പിന്നിലും ചില അജണ്ട ഒളിഞ്ഞിരുപ്പുണ്ട്.ഇവിടെ ചരിത്രം പരിശോദിച്ചപ്പോൾ ബദ്രി 313 എന്ന പേരും ബദർ യുദ്ധവും തമ്മിൽ ചില സാമ്യങ്ങളുണ്ട്. അവയെന്ന് പരിശോധിക്കാം.
ആദ്യം തന്നെ എന്താണ് ബദർ യുദ്ധം എന്ന് നോക്കാംപ്രവാചകൻ മുഹമ്മദ് നബിക്ക് ശത്രുക്കളുടെ ശല്യം മക്കയിൽ സഹിക്കവയ്യാതായി.അങ്ങനെയാണ് സ്വന്തം നാടായ മക്കയും വീടും സമ്പത്തും ഒക്കെ ഉപേക്ഷിച്ച് നബിയും അനുചിതൻ മാരും മദീനയിലേക്ക് വരുന്നത്.മദീനയിൽ പ്രവാചകനും സങ്കവും സ്വാധീനം വർധിപ്പിച്ചു.
നിരവധി പേർ ഇസ്ലാമിലേക്കെത്തി.അക്കാലത്ത് പ്രവാചകനെതിരെ നീക്കം നടത്തിയ പ്രമുഖനായിരുന്നു അബു സൂഫിയാൻ.ഖുറേഷിയുടെ പണവും സ്വർണ്ണവും കൊള്ളയടിക്കുന്നു എന്നാരോപിച്ച് അബു സുഫിയാനും സങ്കവും പ്രവാചകന് എതിരെ തിരിഞ്ഞു.മക്കയിൽ നിന്നും വൻ യുദ്ധ സംഘം മദീനയിലേക്ക് പുറപ്പെട്ടു.വിവരമറിഞ്ഞ പ്രവാചകനും സങ്കവും പ്രതിരോധത്തിന് തയ്യാറെടുത്തു.
മദീനയിൽ നിന്നും 150 കിലോമീറ്റർ അകലെയായിരുന്നു യുദ്ധഭൂമിയായ ബദർ.950 കാലാൾ പടയും 100 കുതിരപ്പടയും 180 ഒട്ടകങ്ങളും അബു സൂഫിയാനൊപ്പം അണിനിരന്നു.എന്നാൽ പ്രവാചക പക്ഷത്ത് 313 പേരും 2 കുതിരകളും 70 ഒട്ടകങ്ങളും മാത്രമായിരുന്നു.
വർഷം 624 മാർച്ച് 13 അതായത് റമദാൻ 17.. അന്നേ ദിവസം ഇരു കൂട്ടരും ബദറിൽ ഏറ്റുമുട്ടി.ആദ്യം ദ്വന്ദ യുദ്ധം പിന്നീട് സംഗങ്ങളായി ഏറ്റുമുട്ടി.ഇസ്ലാമിക ചരിത്രത്തിലെ ആദ്യ സായുധ പോരാട്ടമായിരുന്നു അത്.കൊടും ചൂടിൽ റമദാൻ 17 ൽ നടന്ന യുദ്ധത്തിൽ 70 ശത്രുക്കളെ ഇസ്ലാമിക സക്യം വധിച്ചു.
നിരവധി പേരെ തടവിലാക്കി.മരിച്ചവരെ ആ മണ്ണിൽ തന്നെ അടക്കി.ഇസ്ലാമിക ചരിത്രത്തിൽ നിർണ്ണായകമായാ ഈ വിജയം അല്ലാഹുവിന്റെ ഇടപെടൽ മൂലമാണെന്ന് ഇസ്ലാം മത വിശ്വാസികൾ കരുതുന്നു.ഇരട്ടിയിലേറെ വരുന്ന ശത്രു സൈന്യത്തെ തോൽപ്പിക്കാൻ മുഹമ്മദ് നബിക്കും കൂട്ടാളികൾക്കും കഴിഞ്ഞു.ബദറിൽ പ്രവാചകന്റെയും സങ്കത്തിന്റെയും യുദ്ധതന്ത്രങ്ങളുടെ വിജയം ശത്രുഭാഗവും അംഗീകരിച്ചു.
ഇതോടെ പ്രവാചകന് വിശ്വാസം വർധിച്ചു.ഇടഞ്ഞു നിന്ന നിരവധി ഗോത്രങ്ങൾ അദ്ദേഹവുമായി സഖ്യം രൂപീകരിച്ചു.അനനെ ശത്രുപക്ഷത്തുണ്ടായിരുന്ന നിരവധി പേർ ഇസ്ലാമിലേക്ക് കടന്നു.ഇതാണ് ബദർ യുദ്ധത്തിന്റെ ചരിത്രം.
ബദർ യുദ്ധത്തിന്റെ ചരിത്രമുദ്ധരിച്ചുകൊണ്ട് അത് കലാപത്തിനാഹ്വാനം ചെയ്യുന്നതാണെന്ന് പറയുന്നവർ ഇസ്‌ലാമിനെയോ ഇസ്‌ലാമിക പ്രമാണങ്ങളെയോ മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം. കാരണം ബദർ യുദ്ധമുണ്ടായത് തന്നെ ഒരു വലിയ കലാപം ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടിയാണ്.
എന്നാൽ തങ്ങളുടെ യുദ്ധ രീതി നബിയുടെ യുദ്ധരീതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് വരുത്തിത്തീർക്കുകയാണ് ഇ പ്പോൾ താലിബാൻ ചെയ്യുന്നത്.അങ്ങനെ ആകുമ്പോൾ ഒരു കൂട്ടം ആളുകൾ അത് അംഗീകരിക്കും എന്ന് താലിബാന് ഉത്തമ ബോദ്യമുണ്ട്.
എന്നാൽ ബദർ യുദ്ധത്തിൽ പറയുന്ന ചില കാര്യങ്ങളുണ്ട് അതായത് അതിൽ പ്രധാനപ്പെട്ടത് ഇസ്‌ലാമിക സമൂഹത്തെ നശിപ്പിക്കാനായി പരിശ്രമിച്ചുകൊണ്ട് യുദ്ധസന്നാഹം നടത്തുന്നവരോടാണ് യുദ്ധം ചെയ്യേണ്ടത് എന്നതാണ്. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക. “നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. എന്നാൽ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.”
എന്താണ് യുദ്ധത്തിൽ പരിധി വിടൽ? യുദ്ധ നിയമങ്ങൾ ലംഘിക്കലാണത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും കൊലപ്പെടുത്തുക, മഠങ്ങളിൽ വിശ്രമിക്കുന്ന പുരോഹിതന്മാരെ ഉപദ്രവിക്കുക, ഫലവൃക്ഷങ്ങൾ മുറിക്കുക എന്നിവയെല്ലാം യുദ്ധനിയമ ലംഘനമാണ്. മാത്രമല്ല ഒരു ഭരണാധികാരിക്ക് കീഴിലേ യുദ്ധമുണ്ടാകാൻ പാടുള്ളൂ എന്നതാണ് ഇസ്‌ലാമിലെ യുദ്ധനിയമം.എന്നാൽ ഇതെല്ലാം തന്നെ ലംഘി ച്ചുകൊണ്ടാണ് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതും ഇപ്പോൾ ഭരണം നടത്തുന്നതും.
താലിബാനിലേക്ക് തന്നെ തിരിച്ചുവന്നാൽ .. 'ബദ്രി 313'എന്ന താലിബാൻ യൂണിറ്റിന് ബദർ യുദ്ധത്തിന്റെ പേരാണ് നൽകിയിരിക്കുന്നത് എന്നുള്ളത് ശ്രദ്ധേയമായ കാര്യം.ലോകരാജ്യങ്ങൾക്കിടയിൽ താലിബാൻ ചൈനയും റഷ്യയും മറ്റു രാജ്യങ്ങളുമൊക്കെയായി ഒരു നയതന്ത്ര ബന്ധം കൊണ്ടുവരാൻ നന്നേ ശ്രമിക്കുന്നുണ്ട്.
എന്നാൽ അതൊന്നും അത്രകണ്ട് ഭലവത്താകുന്നില്ല എന്നതാണ് സത്യം.ഈ ഒരു സാഹചര്യത്തിൽ ഇവർക്കെതിരെയുള്ള ഏറ്റവും വലിയ ആക്ഷേപമാണ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ക്രൂരമായ അതിക്രമങ്ങൾ .
അപ്പോൾ ഈ ബദ്രി 313 എന്ന ഒരു കമാൻഡോ സംഘത്തെ അവിടെ കൊണ്ട് വരുമ്പോൾ അതിനെ ഒരു ചരിത്രവുമായി ബന്ധിപ്പിക്കുകയാണ് താലിബാൻ ചെയ്യുന്നത്.ബദർ സൈന്യം കൊണ്ട് ഞങ്ങൾ ഉദേശിഷിക്കുന്നത് ഒരു സ്ത്രീവിരുദ്ധതയില്ലാത്ത വിശുദ്ധ യുദ്ധമാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മറ്റുള്ള രാജ്യങ്ങളുമായി ഒരു നയതന്ത്ര ബന്ധം പുതുക്കാനുള്ള തന്ത്ര പരമായ താലിബാന്റെ രീതിയാണ് ഈ ബദ്രി 313 കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന വേണം കരുതാൻ.
എന്തിനാണോ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ അവർ ഇപ്പോൾ ആക്ഷേപം സഹിക്കുന്നത് അത് ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും വലിയ തന്ത്രം, ഞങ്ങൾ ഇപ്പോൾ പഴയ താലിബാനല്ല പുതിയ താലിബാനാണ് എന്ന് വരുത്തിത്തീർക്കലാണിത്.
അതായത് ഇപ്പോൾ താലിബാന്റെ ഒരു ഘടന തന്നെ മാറിയിരിക്കുകയാണ്.പണ്ട് മതം വളത്തിയെടുക്കുക എന്ന ലക്ഷ്യ ത്തോടെ മുന്നേറിയിരുന്ന താലിബാന് ലോക രാജ്യങ്ങളോട് വാക്‌വാദം നടത്താനോ വിലപേശാനോ ഉള്ള ഒരുതരത്തിലുമുള്ള സാങ്കേതിയകമായ മികവില്ലായിരുന്നു.അവർക്ക് ഒരു സൈബർ ഘടന ഉണ്ടായിരുന്നില്ല
.എന്നാൽ ഇന്ന് അങ്ങനെ അല്ല വെൽ എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ആളുകളാണ് അവരുടെ തലപ്പത്തിരിക്കുന്നത്.അപ്പൊ എങ്ങനെ ഈ ഒരു ഭീകര സങ്കടനയെ ലോകം അംഗീകരിക്കുന്ന ഒരു മുസ്‌ലിം സംഘടനയാക്കി മാറ്റാം എന്നാണ് താലിബാൻ നോക്കുന്നത്.അതാണ് വെൽ എഡ്യൂക്കേറ്റഡ് ആയിട്ടുള്ള തവന്മാരെ മുൻനിർത്തി താലിബാൻ നടത്തിക്കൊണ്ടിരിക്കുന്നതും.
https://www.facebook.com/Malayalivartha























