ഇന്ത്യാക്കാരനെ തൊട്ടാൽ വിവരമറിയും.... താലിബാന് ഇന്ത്യയുടെ മുന്നറിയിപ്പ്! തീക്കൊള്ളി കൊണ്ട് തലചൊറിയല്ലേ.... അടിച്ച് പപ്പടമാക്കും സൂക്ഷിച്ചോ?

ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തപ്പോള്‍ ഉയര്‍ന്നുവന്നത്, ഇവരെ തടയാന്‍ ഇനി ആരുണ്ട് എന്ന ചോദ്യമായിരുന്നു. ലോകരാജ്യങ്ങളിൾ ആരെ രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക നടപടികള്‍ പരാജയമായതിനെ തുടര്‍ന്ന് അമേരിക്കയും നാറ്റോ സഖ്യവും അഫ്ഗാന്‍ ഉപേക്ഷിച്ചിരുന്നു.
ചൈനയും പാക്കിസ്ഥാനും അടക്കമുള്ള ദുഷ്ട ശക്തികള്‍ താലിബാനെ പിന്തുണച്ച് രംഗത്തു വരികയും ചെയ്തു. ഇനി അഫ്‌ഗാനിസ്ഥാനിൽ എന്തൊക്കെ കിരാത നിയമങ്ങൾ അവർ അടിച്ചേൽപ്പിക്കും എന്ന ആശങ്ക തന്നെയാണ് ലേകരാജ്യങ്ങൾ പങ്കുവയ്ക്കുന്നത്.
ഇതിനിടെ അഫ്ഗാനിൽ കുടങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുവാൻ വേണ്ടി ഓപ്പറോഷൻ ദേവി ശക്തി വളരെ കാര്യക്ഷമമായി തന്നെ നടപ്പിലായി വരികയാണ്. ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
വിലയിരുത്തലിൽ അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവ സങ്കീര്‍ണമാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചതും. കഴിയാവുന്നത്ര ആളുകളെ ഒഴിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും സർവകക്ഷി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനില്‍ നിന്ന് പുറത്ത് കടക്കാനായി 15000ത്തിലധികം പേര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കാനുള്ള രക്ഷാദൗത്യമാണ് ഇന്ത്യ ചെയ്യുന്നെന്ന് സര്‍വകക്ഷി യോഗത്തില്‍ ജയ്ശങ്കര്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഈ രക്ഷാദൗത്യവുമായി താലിബാന്‍ സഹകരിക്കുന്നില്ല എന്ന ആശങ്കയും പങ്കു വയ്ക്കുകയുണ്ടായി.
അഫ്ഗാനിലെ സ്ഥിതിഗതികൾ തീരെമോശമാണെന്നും രാജ്യത്ത് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കുമെന്ന് പറഞ്ഞ താലിബാൻ അതിൽ നിന്ന് പിന്തിരിഞ്ഞെന്നും ജയ്‌ശങ്കർ വ്യക്തമാക്കി. 2020 ഫെബ്രുവരിയില്‍ താലിബാന്‍ നേതാക്കളും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്പടിയിലാണ് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നൽകിയിരുന്നത്.
താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത് സായുധ മാര്‍ഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണ്. ഇന്ന് 20 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞു. ഇവരെ വിമാനത്താവളത്തിലെത്താന്‍ അനുവദിച്ചില്ല. പത്തു കിലോമീറ്ററില്‍ 15 ചെക്ക് പോസ്റ്റുകളാണ് താലിബാന്‍ ഉണ്ടാക്കിയിട്ടുള്ളതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു.
എല്ലാവിഭാഗത്തെയും ഉൾക്കൊള്ളുന്ന സർക്കാരാവണം രാജ്യത്ത് ഉണ്ടാവേണ്ടതെന്നും കരാറിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നും പാലിക്കാൻ താലിബാൻ തയ്യാറാകുന്നില്ലെന്നാണ് ജയ്‌ശങ്കർ പറയുന്നത്. അഫ്ഗാനില്‍ നിന്ന് പുറത്ത് കടക്കാനായി 15000-ത്തോളം പേര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അമേരിക്ക,റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി പ്രതിപക്ഷ പാര്‍ട്ടികളോട് വിശദീകരിച്ചതായണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി സർവകക്ഷി യോഗം ചേർന്നത്.
നൂറുകണക്കിന് ഇന്ത്യക്കാരെയാണ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ അഫ്ഗാനിൽ നിന്ന് ഇതികം ഒഴിപ്പിച്ചത്. ഈ മാസം മുപ്പത്തൊന്നിന് ഒഴിപ്പിക്കൽ അവസാനിപ്പിക്കണമെന്നാണ് താലിബാൻ അന്ത്യശാസനം.
ഇതിനെ കൂടാതെ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഒരു പ്രവർത്തിയും താലിബാൻ ഇപ്പോൾ ചെയ്തിട്ടുണ്ട്. ഇതിനുള്ള പണി ഉടൻ തന്നെ കിട്ടുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇത്തരത്തിൽ ഇന്ത്യയുടെ ശത്രുത സമ്പാദിക്കുന്ന പലവിധ പ്രവർത്തികൾ താലിബാന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
അതിൽ ഏറ്റവും ഒടുവിലായി സംഭവിച്ചത്, കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതില്‍ നിന്ന് 140 അഫ്ഗാന്‍ സിഖുകാരെയും മറ്റ് ഹിന്ദുക്കളെയും താലിബാന്‍ തടഞ്ഞു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.
ഗുരു തേഖ് ബഹാദൂറിന്റെ 400ാമത് ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിന് അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച 140 സിഖ് തീർത്ഥാടകരെയാണ് താലിബാൻ എയർപോർട്ടിൽ വച്ച് തടഞ്ഞത്.
ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുമൂലം ബുധനാഴ്ച മുതല്‍ കാബൂള്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന ഒരു പ്രത്യേക വ്യോമസേന വിമാനം പുറപ്പെടുന്നതിലും തടസമുണ്ടായതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ 200 ഓളം ഹിന്ദുക്കളും സിഖുകാരും, രാജ്യത്തെ മറ്റ് പൗരന്മാര്‍ ഉള്‍പ്പെടെ, വ്യാഴാഴ്ച രാവിലെ ഹിന്ദോണ്‍ വ്യോമതാവളത്തില്‍ എത്തിച്ചേരാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലേക്ക് വരുന്നവരെ താലിബാന്‍ തടയുകയായിരുന്നു.
തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യൻ ഗവൺമെന്റ് ഈ തീർത്ഥാടകർക്കു വേണ്ട അനുമതി നൽകിയിരുന്നെന്നും എന്നാൽ താലിബാൻ അവസാന നിമിഷം വാക്കു മാറ്റുകയായിരുന്നെന്നും വികാസ്‌പുരിയിലെ ഗുരു നാനക്ക് സാഹിബ് ജു ഗുരുദ്വാര പ്രസിഡന്റ് ഗുൽജിത്ത് സിംഗ് പറഞ്ഞു.
ഇന്ത്യയിലേക്ക് വരുന്നതിനു വേണ്ടി വിമാനത്താവളത്തിൽ എത്തിയവരെ 15 മണിക്കൂറോളം അവിടെ കാത്തിരുത്തിയ ശേഷമാണ് താലിബാൻ ഇവരോട് മടങ്ങി പോകാൻ ആവശ്യപ്പെട്ടതെന്ന് ഗുൽജിത്ത് സിംഗ് ആരോപിച്ചു.
ഒഴിപ്പിക്കല്‍ ആരംഭിച്ചതിനു ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന 565 പൗരന്‍മാരെ ഇന്ത്യ മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലെ 175 ഉദ്യോഗസ്ഥരും മറ്റ് 263 ഇന്ത്യന്‍ പൗരന്മാരും ഹിന്ദുക്കളും സിഖുകാരും ഉള്‍പ്പെടെ 112 അഫ്ഗാന്‍ പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.
വിവിധ സായുധ തീവ്രവാദ ഗ്രൂപ്പുകളുടെ ഒന്നിലധികം ചെക്ക്പോസ്റ്റുകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഓവര്‍ഫ്‌ലൈറ്റ് ക്ലിയറന്‍സുകള്‍, ലാന്‍ഡിംഗ് അനുമതികള്‍ വൈകുന്നത് എന്നിവയാണ് ഒഴിപ്പിക്കല്‍ പ്രക്രിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങള്‍.
ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിനെയൊന്നും നാം വെച്ചു പൊറുപ്പിക്കില്ലാ എന്ന താക്കീത് ഉടൻ തന്നെ നൽകും. നേരേ കാര്യങ്ങൽ മുന്നോട്ട് കൊണ്ട് പോകാൻ താൽപര്യമില്ലെങ്കിൽ ഇന്ത്യയുടെ മറ്റൊരു മുഖം അവർ കാണേണ്ടി വരുമെന്നത് തീർച്ചയാണ്.
https://www.facebook.com/Malayalivartha























