പാഞ്ഞടുത്ത് റഷ്യയും ബ്രിട്ടനും.... കാബൂളിൽ വമ്പൻ സ്ഫോടനം! രക്തകലുഷിതമായി വിമാനത്താവളം... നടുങ്ങിത്തരിച്ച് അമേരിക്കൻ സേന... മുറവിളി കൂട്ടി താലിബാനികൾ...

അഫ്ഗാനിൽ സ്ഥിതിഗതികൾ കൈവിട്ടു പോകുന്നു എന്ന സംശയം സ്ഥിരീകരിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. താലിബാന്റെ അധിനിവേശം അവിടെ തുടർന്നപ്പോഴെ ചോരക്കളമായി അഫ്ഗാനിസ്ഥാൻ മാറികഴിഞ്ഞു. ഇതിന് ആക്കം കൂട്ടുന്ന സംഭവവികാസങ്ങളാണ് ഇപ്പോഴവിടെ നടക്കുന്നത്.
താലിബാൻ ഭരണകൈമാറ്റത്തിന് പിന്നാലെ കാബൂൾ വിമാനത്താവളത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഭീഷണിയും നിലനിൽക്കുന്നുണ്ടായിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നു വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടെ കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിന് നേരെ ഭീഷണി ഉയർന്നിരിക്കുന്നത്. കാബൂൾ വിമാനത്താവളത്തിനു സമീപത്തുള്ളവർ എത്രയും പെട്ടന്ന് ഒഴിഞ്ഞു പോകണമെന്ന് യുഎസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ പൗരന്മാർക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു.
ഏറ്റവുമൊടുവിലായി പുറത്ത് വന്ന വാർത്തയെന്തെന്നാൽ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിന് മുന്നിൽ തുടർ സ്ഫോടനങ്ങൾ നടന്നു എന്നതാണ്. മുന്നറിയിപ്പ് നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഈ സംഭവം നടന്നത്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.
കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ചാവേർ ആക്രമണം നടന്നത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. 13 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്ന നടപടികൾക്കിടെയാണ് ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം ഉണ്ടായത്. നിരവധി പേർ ഗേറ്റിന് പുറത്ത് കാത്തു നിൽക്കുന്നതിന് സമീപമായിരുന്നു സ്ഫോടനം ഉണ്ടായത്.
ഇവിടെ നിന്നുള്ളതെന്ന് കരുതപ്പെടുന്ന നിരവധി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടീഷ് സൈനികർ നിലയുറപ്പിച്ചിരുന്ന പോസ്റ്റിലേക്കാണ് ചാവേർ എത്തിയതെന്നാണ് പുതിയ സൂചന.
സംഭവത്തിന്റെ വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല എന്നാണ് കരുതുന്നത്. സ്ഫോടനത്തിൽ 13 പേർ മരിച്ചതായും മൂന്ന് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പെൻഗൺ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ കവാടത്തിന് മുന്നിൽ വെച്ച് ഒരാൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. പിന്നാലെ വിവിധ സേനകൾ വെടിയുതിർത്തെന്നും റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്താണ് സ്ഫോടനം. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്. സ്ത്രീകളും കുട്ടികളും താലിബാൻ തീവ്രവാദികളുമടക്കം 13 പേർ മരിച്ചതായി അഫ്ഗാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിതി വിലയിരുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാമത്തെ സ്ഫോടനം നടന്നത് കാബൂൾ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിമാനത്താവളത്തിലെ മൂന്ന് ഗേറ്റുകൾക്ക് മുന്നിൽ സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിരുന്നു. ഇന്നലെ സ്ഫോടനം നടക്കുമെന്നാണ് കരുതിയിരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് ആക്രമണം.
സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ വെടിവെപ്പ് ആരൊക്കെ തമ്മിലാണെന്നും വ്യക്തമല്ല. അമേരിക്ക, റഷ്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ സേനകൾ വിമാനത്താവളത്തിന് ഉള്ളിലുണ്ട്. ഇവരിലാരെങ്കിലും വെടിവെച്ചതായി സ്ഥിരീകരണമില്ല.
ബ്രിട്ടീഷ് പോസ്റ്റ് നേരത്തെ ഭീകരാക്രമണം ഉണ്ടാവുമെന്ന ഇൻറലിജൻസ് വിവരത്തിൻറെ അടിസ്ഥാനത്തിൽ അടച്ചിട്ടിരുന്നു. കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാവും.
അതേസമയം, താലിബാൻ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് വിമാനത്താവളം വഴി രാജ്യം കടക്കാനായി എത്തുന്നത്. തുടർന്ന് വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളിലുള്ള പൗരന്മാർ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്നാണ് യുഎസ് എംബസി നിർദ്ദേശം നൽകിയത്.
അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നതിനായി യുഎസ് ഏർപ്പെടുത്തിയ വിമാന സർവീസ് ചൊവ്വാഴ്ചയോടെ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ വിമാനത്താവളങ്ങളിൽ നിരവധിയാളുകളാണ് തടിച്ചു കൂടിയിരിക്കുന്നത്. ഐഎസ് ആക്രമണ ഭീഷണി കൂടി കണക്കിലെടുത്താണ് യുഎസിന്റെ ഒഴിപ്പിക്കൽ വേഗത്തിലാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 15ന് താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏതാണ്ട് 90,000 അഫ്ഗാൻ പൗരന്മാരും വിദേശികളുമാണ് അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തുകടന്നത്. ഓഗസ്റ്റ് 31ന് മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക ഘടകത്തിൽനിന്ന് അതിരൂക്ഷമായ ഭീകരാക്രമണ ഭീഷണി നിലനിൽനിൽക്കുന്നതു കൊണ്ടാണ് ഒഴിപ്പിക്കലിന്റെ സമയപരിധി നീട്ടാത്തതെന്നും റിപ്പോർട്ടുണ്ട്.
ഇതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്നും ഭീകരവാദ ഭീഷണി നിലനിൽക്കുന്നതിനാൽ എയർപോർട്ടിന്റെ പരിസരത്ത് ഉള്ളവർ എത്രയും പെട്ടന്ന് മാറണമെന്ന് ഓസ്ട്രേലിയയും പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാൻ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ലണ്ടനും അറിയിച്ചിട്ടുണ്ട്.
വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ല. എന്നാൽ അഫ്ഗാൻ പൗരന്മാരെ രാജ്യം വിടാൻ അനുവദിക്കില്ലെന്നും താലിബാൻ വ്യക്തമാക്കി. ഇതോടെ താലിബാനെ ഭയന്ന് രാജ്യം വിടാനായി കാത്തിരിക്കുന്നവരുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























