Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പാഞ്ഞടുത്ത് റഷ്യയും ബ്രിട്ടനും.... കാബൂളിൽ വമ്പൻ സ്ഫോടനം! രക്തകലുഷിതമായി വിമാനത്താവളം... നടുങ്ങിത്തരിച്ച് അമേരിക്കൻ സേന... മുറവിളി കൂട്ടി താലിബാനികൾ...

26 AUGUST 2021 09:56 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

അഫ്​ഗാനിൽ സ്ഥിതി​ഗതികൾ കൈവിട്ടു പോകുന്നു എന്ന സംശയം സ്ഥിരീകരിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. താലിബാന്റെ അധിനിവേശം അവിടെ തുടർന്നപ്പോഴെ ചോരക്കളമായി അഫ്​ഗാനിസ്ഥാൻ മാറികഴിഞ്ഞു. ഇതിന് ആക്കം കൂട്ടുന്ന സംഭവവികാസങ്ങളാണ് ഇപ്പോഴവിടെ നടക്കുന്നത്.

താലിബാൻ ഭരണകൈമാറ്റത്തിന് പിന്നാലെ കാബൂൾ വിമാനത്താവളത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഭീഷണിയും നിലനിൽക്കുന്നുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്നു വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടെ കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിന് നേരെ ഭീഷണി ഉയർന്നിരിക്കുന്നത്. കാബൂൾ വിമാനത്താവളത്തിനു സമീപത്തുള്ളവർ എത്രയും പെട്ടന്ന് ഒഴിഞ്ഞു പോകണമെന്ന് യുഎസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ പൗരന്മാർക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു.

ഏറ്റവുമൊടുവിലായി പുറത്ത് വന്ന വാർത്തയെന്തെന്നാൽ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിന് മുന്നിൽ തുടർ സ്ഫോടനങ്ങൾ നടന്നു എന്നതാണ്. മുന്നറിയിപ്പ് നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഈ സംഭവം നടന്നത്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.

കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ചാവേർ ആക്രമണം നടന്നത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. 13 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്ന നടപടികൾക്കിടെയാണ് ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം ഉണ്ടായത്. നിരവധി പേർ ഗേറ്റിന് പുറത്ത് കാത്തു നിൽക്കുന്നതിന് സമീപമായിരുന്നു സ്ഫോടനം ഉണ്ടായത്.

ഇവിടെ നിന്നുള്ളതെന്ന് കരുതപ്പെടുന്ന നിരവധി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതാണെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടീഷ് സൈനികർ നിലയുറപ്പിച്ചിരുന്ന പോസ്റ്റിലേക്കാണ് ചാവേർ എത്തിയതെന്നാണ് പുതിയ സൂചന.

സംഭവത്തിന്റെ വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല എന്നാണ് കരുതുന്നത്. സ്ഫോടനത്തിൽ 13 പേർ മരിച്ചതായും മൂന്ന് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പെൻഗൺ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ കവാടത്തിന് മുന്നിൽ വെച്ച് ഒരാൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. പിന്നാലെ വിവിധ സേനകൾ വെടിയുതിർത്തെന്നും റിപ്പോർട്ടുകളുണ്ട്.

വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്താണ് സ്ഫോടനം. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്. സ്ത്രീകളും കുട്ടികളും താലിബാൻ തീവ്രവാദികളുമടക്കം 13 പേർ മരിച്ചതായി അഫ്ഗാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിതി വിലയിരുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാമത്തെ സ്ഫോടനം നടന്നത് കാബൂൾ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിമാനത്താവളത്തിലെ മൂന്ന് ഗേറ്റുകൾക്ക് മുന്നിൽ സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിരുന്നു. ഇന്നലെ സ്ഫോടനം നടക്കുമെന്നാണ് കരുതിയിരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് ആക്രമണം.

സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ വെടിവെപ്പ് ആരൊക്കെ തമ്മിലാണെന്നും വ്യക്തമല്ല. അമേരിക്ക, റഷ്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ സേനകൾ വിമാനത്താവളത്തിന് ഉള്ളിലുണ്ട്. ഇവരിലാരെങ്കിലും വെടിവെച്ചതായി സ്ഥിരീകരണമില്ല.

ബ്രിട്ടീഷ് പോസ്റ്റ് നേരത്തെ ഭീകരാക്രമണം ഉണ്ടാവുമെന്ന ഇൻറലിജൻസ് വിവരത്തിൻറെ അടിസ്ഥാനത്തിൽ അടച്ചിട്ടിരുന്നു. കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാവും.

അതേസമയം, താലിബാൻ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് വിമാനത്താവളം വഴി രാജ്യം കടക്കാനായി എത്തുന്നത്. തുടർന്ന് വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളിലുള്ള പൗരന്മാർ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്നാണ് യുഎസ് എംബസി നിർദ്ദേശം നൽകിയത്.

അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നതിനായി യുഎസ് ഏർപ്പെടുത്തിയ വിമാന സർവീസ് ചൊവ്വാഴ്ചയോടെ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ വിമാനത്താവളങ്ങളിൽ നിരവധിയാളുകളാണ് തടിച്ചു കൂടിയിരിക്കുന്നത്. ഐഎസ് ആക്രമണ ഭീഷണി കൂടി കണക്കിലെടുത്താണ് യുഎസിന്റെ ഒഴിപ്പിക്കൽ വേഗത്തിലാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 15ന് താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏതാണ്ട് 90,000 അഫ്ഗാൻ പൗരന്മാരും വിദേശികളുമാണ് അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തുകടന്നത്. ഓഗസ്റ്റ് 31ന് മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ചിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക ഘടകത്തിൽനിന്ന് അതിരൂക്ഷമായ ഭീകരാക്രമണ ഭീഷണി നിലനിൽനിൽക്കുന്നതു കൊണ്ടാണ് ഒഴിപ്പിക്കലിന്റെ സമയപരിധി നീട്ടാത്തതെന്നും റിപ്പോർട്ടുണ്ട്.

ഇതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്നും ഭീകരവാദ ഭീഷണി നിലനിൽക്കുന്നതിനാൽ എയർപോർട്ടിന്റെ പരിസരത്ത് ഉള്ളവർ എത്രയും പെട്ടന്ന് മാറണമെന്ന് ഓസ്ട്രേലിയയും പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാൻ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ലണ്ടനും അറിയിച്ചിട്ടുണ്ട്.

വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ല. എന്നാൽ അഫ്ഗാൻ പൗരന്മാരെ രാജ്യം വിടാൻ അനുവദിക്കില്ലെന്നും താലിബാൻ വ്യക്തമാക്കി. ഇതോടെ താലിബാനെ ഭയന്ന് രാജ്യം വിടാനായി കാത്തിരിക്കുന്നവരുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (23 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (27 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (41 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (48 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (57 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends