പഴി മുഴുവന്‍ അമേരിക്കയ്ക്ക്... ബിന്‍ ലാദനെ വിശുദ്ധനാക്കി താലിബാന്; 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ ബിന്‍ ലാദനെ ബന്ധപ്പെടുത്തിയത് ബോധപൂര്‍വമെന്ന് താലിബാന്; അമേരിക്കക്കാര്‍ ഇത് ഒരു ഒഴികഴിവായി ഉപയോഗിച്ചു

ലോക ജനത മറക്കാത്ത ഒന്നാണ് 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണം. ഇതില്‍ ഒസാമ ബിന്‍ ലാദന് പങ്കില്ലെന്ന അവകാശവാദവുമായി താലിബാന് രംഗത്തെത്തി.
അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്കക്കാര്‍ ഇത് ഒരു ഒഴികഴിവായി ഉപയോഗിച്ചു. 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷവും, സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ ലാദന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ലെന്നും താലിബാന് വക്താവ് സബീബുള്ള മുജാഹിദ് എന്‍.ബി.സി ന്യൂസിനോട് പറഞ്ഞു.
ഈ യുദ്ധത്തിന് ഒരു ന്യായീകരണവും ഇല്ലായിരുന്നു, ഇത് അമേരിക്കക്കാര്‍ യുദ്ധത്തിന് ഒരു ഒഴികഴിവായി ഉപയോഗിച്ചതായും സബീബുളള ആരോപിച്ചു. സെപ്റ്റംബര്‍ 11 ആക്രമണം നടത്തിയ അല്‍ഖ്വയ്ദ പോലുള്ള ഭീകര സംഘടനകള്‍ക്ക് അഫ്ഗാനിസ്ഥാന് വീണ്ടും ആതിഥേയരാകില്ലെന്ന് താലിബാന് ഉറപ്പുനല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഭീകരതയ്ക്ക് അഫ്ഗാന് മണ്ണ് സുരക്ഷിത താവളമാകില്ലെന്ന് തങ്ങള്‍ ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് താലിബാന് വക്താവ് പറഞ്ഞു.
ലാദന് അമേരിക്കക്കാര്‍ക്ക് ഒരു പ്രശ്നമായി മാറിയപ്പോള്‍ അയാള്‍ അഫ്ഗാനിസ്ഥാനിലായിരുന്നു. എന്നാല്‍ ലാദന്റെ പങ്കാളിത്തത്തിന് തെളിവില്ലായിരുന്നു. അഫ്ഗാന് മണ്ണ് ആര്‍ക്കും എതിരെ ഉപയോഗിക്കില്ലെന്ന് ഞങ്ങള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. താലിബാന് ഭരണത്തിന് കീഴില്‍ തങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നു, അവര്‍ ഞങ്ങളുടെ സഹോദരിമാരാണ്. അവര്‍ ഭയപ്പെടേണ്ടതില്ല. താലിബാന് രാജ്യത്തിനുവേണ്ടി പോരാടി.
സ്ത്രീകള്‍ ഞങ്ങളെക്കുറിച്ച് അഭിമാനിക്കണം, ഭയപ്പെടരുതെന്നും സബീബുള്ള പ്രതികരിച്ചു.മൂവായിരത്തോളംപേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബര്‍ 11ലെ ആക്രമണം ലോകംകണ്ട ഏറ്റവുംവലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ്. നാല് പാസഞ്ചര്‍ എയര്‍ലൈനുകള്‍ 19 തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുകയും രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചു കയറ്റുകയുമായിരുന്നു. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നുവീണു. വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു വയലില്‍ തകര്‍ന്നു വീണു. തുടക്കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലാദന് പിന്നീട് അത് നിഷേധിച്ചിരുന്നു.
അതേസമയം താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാനായി കാബൂൾ വിമാനത്താവളത്തിന് പുറത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തിനു സമീപമുണ്ടായ ഇരട്ട ചാവേർ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 60 പേർ മരിച്ചു. ഇവരിൽ 12 അമേരിക്കൻ സൈനികരുമുണ്ടെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. അതേസമയം 13 പേർ മരിച്ചെന്നാണ് താലിബാൻ പറയുന്നത്.120 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
എയർ പോർട്ടിന് പുറത്തു നിലയുറപ്പിച്ചിരുന്ന താലിബാൻകാർക്കും പരിക്കുണ്ട്. താലിബാനെക്കാൾ തീവ്ര നിലപാട് സ്വീകരിച്ചിരിക്കുന്ന ഐസിസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ഹമീദ് കർസായി വിമാനത്താവളത്തിലേക്ക് കടക്കാൻ നാട്ടുകാർ തടിച്ചു കൂടിയിരുന്ന അബ്ബേ ഗേറ്റിനു സമീപമായിരുന്നു ആദ്യ സ്ഫോടനം. തൊട്ടടുത്തുള്ള ഹോട്ടലിന് സമീപമായിരുന്നു രണ്ടാം സ്ഫോടനം.
https://www.facebook.com/Malayalivartha























