നിങ്ങളെ ഞങ്ങൾ വേട്ടയാടും; ഈ ക്രൂരത ഒരിക്കലും മറക്കില്ല;കാബൂളിൽ ആക്രമണം നടത്തിയവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് സൈനിക കമാൻഡർമാർക്ക് നിർദേശം നൽകി ജോ ബൈഡൻ

ഈ ക്രൂരത ഒരിക്കലും മറക്കില്ല.... ഈ ക്രൂരത ഒരിക്കലും പൊറുക്കാനാവില്ല.... വമ്പൻ തിരിച്ചടി ഉടനെ ഉണ്ടാകും...ഞങ്ങൾ നിങ്ങളെ വേട്ടയാടും. കനത്ത വില നൽകേണ്ടി വരും... താലിബാനെ വിറപ്പിച്ച് അമേരിക്ക...വികാരനിർഭരനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഒരു ദശകത്തിനിടെ യുഎസ് സേനയ്ക്ക് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.
അമേരിക്കൻ സൈനികരടക്കം 60 ലധികം പേർ കൊല്ലപ്പെട്ട വമ്പൻ ഇരട്ട സ്ഫോടനമാണ് കാബൂളിൽ സംഭവിച്ചത്. അക്ഷരാർഥത്തിൽ ലോകം പകച്ചുപോയ നിമിഷങ്ങൾ...ഈ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.
'നിങ്ങളെ ഞങ്ങൾ വേട്ടയാടുമെന്ന കനത്ത താക്കീതും' ബൈഡൻ നൽകിയിരിക്കുകയാണ്. വൈറ്റ് ഹൗസിൽ വികാരനിർഭരനായിട്ടായിരുന്നു ബൈഡൻ സംസാരിച്ചത്.
തിരിച്ചടിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ പെന്റഗണിന് കർശന നിർദ്ദേശവും അദ്ദേഹം നൽകിയിരിക്കുകയാണ്. ഉടനെ തന്നെ വമ്പൻ തിരിച്ചടി ഉണ്ടാകുമെന്നാണ് നിഗമനം. കാബൂൾ ഇരട്ട സ്ഫോടനത്തിൽ 13 യുഎസ് സൈനികരും നിരവധി സാധാരണക്കാർക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്. അഫ്ഗാൻ ഐ.എസ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നോട്ടുവന്നു.
സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിലും അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.'തീവ്രവാദികൾക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം അവസാനിപ്പിക്കാൻ അവർക്ക് സാധിക്കില്ല. ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്നാണ് ബൈഡൻ തുറന്നടിച്ചത്.
അഫ്ഗാനിൽ നിന്ന് ഓഗസ്റ്റ് 31-നകം സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ച് നിൽക്കുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെൻ സാക്കി വെളിപ്പെടുത്തി. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്നാണിങ്ങനെയൊരു തീരുമാനം.
കാബൂളിൽ ആക്രമണം നടത്തിയവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് സൈനിക കമാൻഡർമാർക്ക്ബൈഡൻ നിർദേശം നൽകിയിട്ടുണ്ട്. വലിയ സൈനിക ഓപ്പറേഷനുകളില്ലാതെ തിരിച്ചടി നൽകാനുള്ള വഴി തങ്ങൾ കണ്ടെത്തുമെന്നും ബൈഡൻ തുറന്നടിച്ചു.
കാബൂൾ ആക്രമണത്തിൽ മരിച്ച സൈനികരെ കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം വികാരാധീനനായത്. ജീവൻ നഷ്ടമായ സൈനികരെ അമേരിക്കൻ ഹീറോകളെന്ന് വിശേഷിപ്പിച്ച ബൈഡൻ വൈറ്റ്ഹൗസിലും രാജ്യമെമ്പാടുമുള്ള പൊതു കെട്ടിടങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിടുകണ്ടായി.
അവർ എന്താണോ ആവശ്യപ്പെടുന്നത് അത് നൽകും. കൂടുതലായി സൈന്യത്തെ വേണമെങ്കിൽ അതിനും തയ്യാറാണെന്ന് സൈന്യത്തെ അറിയിച്ചതായി ബൈഡൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയുടെ സംയുക്ത സേന മേധാവി ബിബിൻ റാവത്ത് താലിബാന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാന് പിന്നാലെ ഇന്ത്യയിലേക്ക് വന്നാൽ ശക്തമായി തിരിച്ചടിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും ബിപിൻ റാവത്ത് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























