അഫ്ഗാനിസ്ഥാനിൽ സംഭവിക്കുന്നത് നടുക്കുന്ന കാഴ്ചകൾ! ആഹാരത്തിനായി അലയേണ്ട അവസ്ഥ: കുപ്പിവെളളത്തിന് 3000 രൂപ വരെ, ഒരു പ്ലേറ്റ് ആഹാരത്തിന് 100 ഡോളര്‍; കാബൂള്‍ എയര്‍പോര്‍ട്ടിന് പുറത്ത് സംഭവിക്കുന്നത്

അഫ്ഗാനിസ്ഥാനിൽ നിന്നും ഓഗസ്റ്റ് 31-ന് മുൻപ് യു എസ് സൈന്യത്തോട് രാജ്യം വിടണമെന്നാണ് താലിബാൻ പറഞ്ഞിരിക്കുന്നത്. അതിന്റെ തത്രപാടിനിടക്കാണ് ഇന്നല ഞെട്ടിക്കുന്ന ചില കാഴ്ചകളും കണ്ടത്. അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസ് സെെന്യത്തെ പിന്‍വലിക്കുന്ന ഓഗസ്റ്റ് 31ന് മുമ്പ് രാജ്യം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുളള തിടുക്കത്തിലാണ് അഫ്ഗാനിലെ ഒരുകൂട്ടം ജനങ്ങളും.
കാബൂള്‍ എയര്‍പോര്‍ട്ടിന് പുറത്ത് കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്ഫോടനത്തില്‍ നിരവധിപേര്‍ ദാരുണമായി മരണപ്പെട്ടെങ്കിലും അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ ആയിരക്കണക്കിനു പേര്‍ ഇപ്പോഴും വിമാനതാവളത്തിൽ ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
അതേസമയം, കാബൂള്‍ വിമാനത്താവള പരിസരത്ത് ഭക്ഷണവും വെള്ളവും പോലുള്ള അവശ്യവസ്തുക്കളുടെ വില ദിനംപ്രതി ഉയർന്നു കൊണ്ടിരിക്കുകയാണ്. എയര്‍പോര്‍ട്ടിന് പുറത്ത് ഒരുകുപ്പിവെളളം 40 ഡോളറിനും (ഏകദേശം 2950 രൂപ) ഒരു പ്ലേറ്റ് റെെസിന് 100 ഡോളറുമാണ് വിലയെന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന അഫ്ഗാന്‍ പൗരന്‍ പറഞ്ഞു.
കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണവും വെള്ളവും അമിത വിലയ്ക്ക് വില്‍ക്കുന്നുവെന്ന് പറഞ്ഞ ഫസല്‍-ഉര്‍-റഹ്മാന്റെ വീഡിയോ റോയിട്ടേഴ്സ് പങ്കുവെച്ചു. ഒരു കുപ്പി വെള്ളം 40 ഡോളറിനും ഒരു പ്ലേറ്റ് റെെസ് 100 ഡോളറിനും വില്‍ക്കുന്നു, അഫ്ഗാനി (കറന്‍സി) അല്ല ഡോളര്‍. അത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും വിഡിയോയിൽ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha























