Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ചേർത്തു നിർത്തി ഇന്ത്യയും... ബൈ‍ഡന് തെറ്റ് പറ്റിപ്പോയി... ഉത്തരവാദി പാക്കിസ്ഥാൻ! കാബൂളിൽ സംഭവിച്ചതിന്റെ തിരിച്ചടി ഇങ്ങനെ...

27 AUGUST 2021 09:00 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

അമേരിക്കന്‍ സൈനികരടക്കം 110ലധികം പേര്‍ കൊല്ലപ്പെടാനിടയായ കാബൂള്‍ ഇരട്ട സ്‌ഫോടനത്തിന്റെ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ല. നേരത്തേ തന്നെ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ലഭിച്ചിട്ടും വേണ്ടത്ര കരുതൽ അമേരിക്ക സ്വീകരിച്ചില്ല എന്ന കുറ്റപ്പെടുത്തലാണ് ഇപ്പോൾ ബൈഡനുമേലുള്ളത്.

സ്ഫോടനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റടുക്കുന്നു എന്ന തരത്തിലുള്ള വാക്കുകൾ തന്നെയാണ് ബൈഡൻ പങ്കുവെച്ചിട്ടുള്ളത്. കാബൂളിൽ ഐഎസ് ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടത് ജോ ബൈഡന്റെ പ്രസിഡന്റ് പദവിക്കു പോലും വെല്ലുവിളി ഉയർത്തുന്ന തരത്തിലായിരുന്നു ഉയർന്ന് കേട്ടത്.

അതിനു പിന്നാലെ ശക്തമായ ഭാഷയിലായിരുന്നു ബൈഡൻ ഈ വിഷയത്തെ കുറിച്ച് അപലപിച്ചത്. ഉത്തരവാദികളായവരെ യാതൊരു കാരണവശാലും വെറുതെ വിടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെല്ലുവിളിയും ഉയർത്തിയിരുന്നു.

'നിങ്ങളെ ഞങ്ങള്‍ വേട്ടയാടും' എന്ന് തന്നെയാണ് ബൈഡന്‍ മുന്നറിയിപ്പ് നൽകിയത്. വൈറ്റ് ഹൗസില്‍ വികാരനിര്‍ഭരനായി സംസാരിച്ച ബൈഡന്‍ തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പെന്റഗണിന് ഇതിനോടകം നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കാബൂളില്‍ ആക്രമണം നടത്തിയവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് സൈനിക കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ സൈനിക ഓപ്പറേഷനുകളില്ലാതെ തിരിച്ചടി നല്‍കാനുള്ള വഴി തങ്ങള്‍ കണ്ടെത്തുമെന്നും ബൈഡന്‍ പറഞ്ഞതിൽ നിന്നും ഇതൊക്കെ വ്യക്തമാണ്.

അഫ്ഗാനിസ്ഥാനിൽനിന്നും എത്രയും വേഗം പൗരൻമാരേയും സൈന്യത്തേയും പിൻവലിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ഐഎസ് ആക്രമണമുണ്ടായത്. യാതൊരു മുന്നൊരുക്കവും കൂടാതെയാണ് യുഎസ് സൈന്യത്തെ പിൻവലിക്കുന്നതെന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്നും വിമർശനം ഉയരുമ്പോഴാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറിയത്.

20 വർഷത്തെ കോലാഹലങ്ങളിൽ നഷ്ടക്കണക്കുകൾ മാത്രം ബാക്കിവച്ച് മടങ്ങുന്ന യുഎസിന് കനത്ത പ്രഹരമാണു കഴിഞ്ഞ ദിവസമുണ്ടായ ചാവേറാക്രമണം. ഭീകരരെ വേട്ടയാടുമെന്ന് ബൈഡൻ പ്രഖ്യാപിച്ചെങ്കിലും സംഭവത്തിൽ അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിക്കുപോലും ഇളക്കം തട്ടി.

മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉണ്ടാക്കിയ കോലാഹലങ്ങൾക്ക് ശേഷം രാജ്യത്ത് ശാന്തത വരുത്തുമെന്ന പ്രഖ്യാപനവുമായാണ് ബൈഡൻ ജനുവരിയിൽ അധികാരത്തിലേറിയത്.

ഇതിനെല്ലാം കാരണക്കാരായി ഇപ്പോൾ ലോകം തന്നെ മുദ്രകുത്തുന്നതും പാക്കിസ്ഥാനെയാണ്. ക്ഷുദ്രശക്തികൾക്ക് വളരാൻ വേണ്ട വെള്ളവും വളവും നൽകുന്നത് പാക്കിസ്ഥാൻ തന്നെയാണ്.

അതിൽ യാതൊരു വിധ സംശയവും ആർക്കും തന്നെയില്ല. സൈനികരംഗത്തെ കാര്യം പരിശോധിച്ചു കഴിഞ്ഞാൽ. അഫ്ഗാൻ സൈന്യത്തിലെ ഓഫിസർമാരെ പരിശീലിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധവച്ചത്.

ഇന്ത്യൻ സൈനിക അക്കാദമികളിൽ അവർക്കു പ്രവേശനം നൽകിയതു കൂടാതെ ഇന്ത്യൻ ഓഫിസർമാർ കാബൂളിലെത്തി പരിശീലനം നൽകിയിരുന്നു. ഇതുകൂടാതെയായിരുന്നു സൈനികസാമഗ്രികൾ നൽകിയത്. നയതന്ത്രകാര്യാലയങ്ങളും വിപുലീകരിച്ചു.

2001ൽ മുഴുവൻസമയ അംബാസഡർ പോലുമില്ലാതെ കാബൂളിലെ മിഷനിൽ ആരംഭിച്ച ഇന്ത്യൻ നയതന്ത്രബന്ധം ഒടുവിൽ എട്ടു നഗരങ്ങളിൽ കോൺസലേറ്റുകളുടെ ശൃംഖലയായി മാറി. അത്തരത്തിലുള്ള സഹായ സഹകരണങ്ങലാണ് ഇന്ത്യയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

ഇതിലെല്ലാം കണ്ണുകടിയുള്ള ഒരൊറ്റ രാജ്യമേയുള്ളൂ. അത് പാക്കിസ്ഥാനാണ്. ഇതെല്ലാം പാക്കിസ്ഥാൻ അസൂയയോടെയാണു നോക്കിക്കണ്ടത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ളത്ര താൽപര്യം മറ്റൊരു രാജ്യത്തോടും ഇല്ലെന്നതാണു സത്യം.

ഭരണകൂടങ്ങളും സൗഹൃദനിലപാടാണു സ്വീകരിച്ചിരുന്നത്. എന്നാൽ, ഭരണരംഗത്തു കാര്യമായ മാറ്റമുണ്ടാക്കാൻ ഇന്ത്യയ്ക്കെന്നല്ല, അഫ്ഗാനിസ്ഥാനിലേക്കു സൈന്യത്തെ അയച്ച അമേരിക്കയ്ക്കോ മറ്റു ശക്തികൾക്കോ സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.

യുഎസ് പിന്തുണയോടെ അധികാരത്തിലിരുന്ന അഫ്ഗാൻ സർക്കാർ ഒറ്റ രാത്രികൊണ്ടാണ് നിലംപതിച്ചത്. താലിബാൻ അധികാരം പിടിച്ചശേഷം 95,000 പേരെ അഫ്ഗാനിൽനിന്നും ഒഴിപ്പിച്ചെന്നാണ് വ്യാഴാഴ്ച രാവിലെ വാഷിങ്ടൻ അറിയിച്ചത്. ഇതിനു പിന്നാലെയായിരുന്നു ഐഎസ് ആക്രമണം. ഇതോടെ ഗവർണർമാരുമായി നടത്താനിരുന്നു കൂടിക്കാഴ്ച ബൈഡൻ റദ്ദാക്കി.

യുഎസ് സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് ബൈഡനെതിരെ വൻ രോഷമുയരുന്നുണ്ട്. പ്രതിപക്ഷം ജോ ബൈഡനെതിരെ ശക്തമായി പ്രതികരണം അറിയിച്ചിട്ടുണ്ട്. ജോ ബൈഡന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു എന്നാണ് റിപ്പബ്ലിക്കൻ പ്രതിനിധി എലിസ് സ്റ്റെഫാനിക് പ്രതികരിച്ചത്. കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ബൈഡൻ പരാജയപ്പെട്ടെന്നും എലിസ് കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഈ സമയം ഇന്ത്യ വളരെ തന്ത്രപരമായിട്ടാണ് കാര്യങ്ങളെ നോക്കി കാണുന്നത്. യാതൊരു വിധത്തിലുമുള്ള രക്തച്ചൊരിച്ചിലും ഉണ്ടാകാതെ എത്രയും വേ​ഗം അവിടെ നിന്നും ഒഴിപ്പിക്കുക എന്ന ലക്ഷമാണ് മുന്നിൽ കണ്ടിരിക്കുന്നത്.

കാബൂളിൽ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദൗത്യത്തിൽ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.

ഏതാണ്ട് എല്ലാവരെയും തിരികെയെത്തിച്ചുവെന്ന് പറഞ്ഞ വിദേശകാര്യവക്താവ് ഇനിയും കുറച്ച് പേ‍‍ർ‍ കൂടി ഉണ്ടാകുമെന്നും അറിയിച്ചിട്ടുമുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയം പ്രതികരണം നടത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends