ചേർത്തു നിർത്തി ഇന്ത്യയും... ബൈഡന് തെറ്റ് പറ്റിപ്പോയി... ഉത്തരവാദി പാക്കിസ്ഥാൻ! കാബൂളിൽ സംഭവിച്ചതിന്റെ തിരിച്ചടി ഇങ്ങനെ...

അമേരിക്കന്‍ സൈനികരടക്കം 110ലധികം പേര്‍ കൊല്ലപ്പെടാനിടയായ കാബൂള്‍ ഇരട്ട സ്‌ഫോടനത്തിന്റെ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ല. നേരത്തേ തന്നെ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ലഭിച്ചിട്ടും വേണ്ടത്ര കരുതൽ അമേരിക്ക സ്വീകരിച്ചില്ല എന്ന കുറ്റപ്പെടുത്തലാണ് ഇപ്പോൾ ബൈഡനുമേലുള്ളത്.
സ്ഫോടനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റടുക്കുന്നു എന്ന തരത്തിലുള്ള വാക്കുകൾ തന്നെയാണ് ബൈഡൻ പങ്കുവെച്ചിട്ടുള്ളത്. കാബൂളിൽ ഐഎസ് ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടത് ജോ ബൈഡന്റെ പ്രസിഡന്റ് പദവിക്കു പോലും വെല്ലുവിളി ഉയർത്തുന്ന തരത്തിലായിരുന്നു ഉയർന്ന് കേട്ടത്.
അതിനു പിന്നാലെ ശക്തമായ ഭാഷയിലായിരുന്നു ബൈഡൻ ഈ വിഷയത്തെ കുറിച്ച് അപലപിച്ചത്. ഉത്തരവാദികളായവരെ യാതൊരു കാരണവശാലും വെറുതെ വിടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെല്ലുവിളിയും ഉയർത്തിയിരുന്നു.
'നിങ്ങളെ ഞങ്ങള്‍ വേട്ടയാടും' എന്ന് തന്നെയാണ് ബൈഡന്‍ മുന്നറിയിപ്പ് നൽകിയത്. വൈറ്റ് ഹൗസില്‍ വികാരനിര്‍ഭരനായി സംസാരിച്ച ബൈഡന്‍ തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പെന്റഗണിന് ഇതിനോടകം നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കാബൂളില്‍ ആക്രമണം നടത്തിയവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് സൈനിക കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ സൈനിക ഓപ്പറേഷനുകളില്ലാതെ തിരിച്ചടി നല്‍കാനുള്ള വഴി തങ്ങള്‍ കണ്ടെത്തുമെന്നും ബൈഡന്‍ പറഞ്ഞതിൽ നിന്നും ഇതൊക്കെ വ്യക്തമാണ്.
അഫ്ഗാനിസ്ഥാനിൽനിന്നും എത്രയും വേഗം പൗരൻമാരേയും സൈന്യത്തേയും പിൻവലിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ഐഎസ് ആക്രമണമുണ്ടായത്. യാതൊരു മുന്നൊരുക്കവും കൂടാതെയാണ് യുഎസ് സൈന്യത്തെ പിൻവലിക്കുന്നതെന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്നും വിമർശനം ഉയരുമ്പോഴാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറിയത്.
20 വർഷത്തെ കോലാഹലങ്ങളിൽ നഷ്ടക്കണക്കുകൾ മാത്രം ബാക്കിവച്ച് മടങ്ങുന്ന യുഎസിന് കനത്ത പ്രഹരമാണു കഴിഞ്ഞ ദിവസമുണ്ടായ ചാവേറാക്രമണം. ഭീകരരെ വേട്ടയാടുമെന്ന് ബൈഡൻ പ്രഖ്യാപിച്ചെങ്കിലും സംഭവത്തിൽ അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിക്കുപോലും ഇളക്കം തട്ടി.
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉണ്ടാക്കിയ കോലാഹലങ്ങൾക്ക് ശേഷം രാജ്യത്ത് ശാന്തത വരുത്തുമെന്ന പ്രഖ്യാപനവുമായാണ് ബൈഡൻ ജനുവരിയിൽ അധികാരത്തിലേറിയത്.
ഇതിനെല്ലാം കാരണക്കാരായി ഇപ്പോൾ ലോകം തന്നെ മുദ്രകുത്തുന്നതും പാക്കിസ്ഥാനെയാണ്. ക്ഷുദ്രശക്തികൾക്ക് വളരാൻ വേണ്ട വെള്ളവും വളവും നൽകുന്നത് പാക്കിസ്ഥാൻ തന്നെയാണ്.
അതിൽ യാതൊരു വിധ സംശയവും ആർക്കും തന്നെയില്ല. സൈനികരംഗത്തെ കാര്യം പരിശോധിച്ചു കഴിഞ്ഞാൽ. അഫ്ഗാൻ സൈന്യത്തിലെ ഓഫിസർമാരെ പരിശീലിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധവച്ചത്.
ഇന്ത്യൻ സൈനിക അക്കാദമികളിൽ അവർക്കു പ്രവേശനം നൽകിയതു കൂടാതെ ഇന്ത്യൻ ഓഫിസർമാർ കാബൂളിലെത്തി പരിശീലനം നൽകിയിരുന്നു. ഇതുകൂടാതെയായിരുന്നു സൈനികസാമഗ്രികൾ നൽകിയത്. നയതന്ത്രകാര്യാലയങ്ങളും വിപുലീകരിച്ചു.
2001ൽ മുഴുവൻസമയ അംബാസഡർ പോലുമില്ലാതെ കാബൂളിലെ മിഷനിൽ ആരംഭിച്ച ഇന്ത്യൻ നയതന്ത്രബന്ധം ഒടുവിൽ എട്ടു നഗരങ്ങളിൽ കോൺസലേറ്റുകളുടെ ശൃംഖലയായി മാറി. അത്തരത്തിലുള്ള സഹായ സഹകരണങ്ങലാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ഇതിലെല്ലാം കണ്ണുകടിയുള്ള ഒരൊറ്റ രാജ്യമേയുള്ളൂ. അത് പാക്കിസ്ഥാനാണ്. ഇതെല്ലാം പാക്കിസ്ഥാൻ അസൂയയോടെയാണു നോക്കിക്കണ്ടത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ളത്ര താൽപര്യം മറ്റൊരു രാജ്യത്തോടും ഇല്ലെന്നതാണു സത്യം.
ഭരണകൂടങ്ങളും സൗഹൃദനിലപാടാണു സ്വീകരിച്ചിരുന്നത്. എന്നാൽ, ഭരണരംഗത്തു കാര്യമായ മാറ്റമുണ്ടാക്കാൻ ഇന്ത്യയ്ക്കെന്നല്ല, അഫ്ഗാനിസ്ഥാനിലേക്കു സൈന്യത്തെ അയച്ച അമേരിക്കയ്ക്കോ മറ്റു ശക്തികൾക്കോ സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.
യുഎസ് പിന്തുണയോടെ അധികാരത്തിലിരുന്ന അഫ്ഗാൻ സർക്കാർ ഒറ്റ രാത്രികൊണ്ടാണ് നിലംപതിച്ചത്. താലിബാൻ അധികാരം പിടിച്ചശേഷം 95,000 പേരെ അഫ്ഗാനിൽനിന്നും ഒഴിപ്പിച്ചെന്നാണ് വ്യാഴാഴ്ച രാവിലെ വാഷിങ്ടൻ അറിയിച്ചത്. ഇതിനു പിന്നാലെയായിരുന്നു ഐഎസ് ആക്രമണം. ഇതോടെ ഗവർണർമാരുമായി നടത്താനിരുന്നു കൂടിക്കാഴ്ച ബൈഡൻ റദ്ദാക്കി.
യുഎസ് സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് ബൈഡനെതിരെ വൻ രോഷമുയരുന്നുണ്ട്. പ്രതിപക്ഷം ജോ ബൈഡനെതിരെ ശക്തമായി പ്രതികരണം അറിയിച്ചിട്ടുണ്ട്. ജോ ബൈഡന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു എന്നാണ് റിപ്പബ്ലിക്കൻ പ്രതിനിധി എലിസ് സ്റ്റെഫാനിക് പ്രതികരിച്ചത്. കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ബൈഡൻ പരാജയപ്പെട്ടെന്നും എലിസ് കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഈ സമയം ഇന്ത്യ വളരെ തന്ത്രപരമായിട്ടാണ് കാര്യങ്ങളെ നോക്കി കാണുന്നത്. യാതൊരു വിധത്തിലുമുള്ള രക്തച്ചൊരിച്ചിലും ഉണ്ടാകാതെ എത്രയും വേഗം അവിടെ നിന്നും ഒഴിപ്പിക്കുക എന്ന ലക്ഷമാണ് മുന്നിൽ കണ്ടിരിക്കുന്നത്.
കാബൂളിൽ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദൗത്യത്തിൽ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
ഏതാണ്ട് എല്ലാവരെയും തിരികെയെത്തിച്ചുവെന്ന് പറഞ്ഞ വിദേശകാര്യവക്താവ് ഇനിയും കുറച്ച് പേർ കൂടി ഉണ്ടാകുമെന്നും അറിയിച്ചിട്ടുമുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയം പ്രതികരണം നടത്തിയത്.
https://www.facebook.com/Malayalivartha























