ഒടുവിൽ പിടികൂടി... അമേരിക്കയെ നെട്ടോട്ടമോടിച്ച് ചൈന... ലോകത്തെ കീഴടക്കുന്ന ആയുധം! അജ്ഞാത ആക്രമണത്തിന് പിന്നിൽ ചതിയൻ കൈകൾ...

ചങ്കിലെ ചൈനയെ ഏറ്റടെത്തവരുടെ നാടാണ് നമ്മുടെ കേരളം. എന്നാൽ ഏറ്റെടുത്തവർക്കും അല്ലാത്തവർക്കും ഒരു പോലെ നല്ല മുട്ടൻ പണികൾ കൃത്യ സമയത്ത് അവർ തരുന്നുണ്ട്.
ഇന്ന് ലോകത്തിനു മുന്നില്‍ ചതിയന്റെ സ്ഥാനമാണ് നമ്മുടെ ഈ അപകടകാരികളായ രാജ്യത്തിനുള്ളത്. ഒന്നാമതായി കോവിഡ് വിവരം മൂടിവെച്ച് ചൈന ലോകവ്യാപകമായി ഒറ്റപ്പെട്ടു. പിന്നീട് നടത്തിയ നയതന്ത്ര കുശാഗ്ര ബുദ്ധികൾ പുറത്ത് വരികയും ചെയ്തിരുന്നു.
എല്ലാക്കാലവും ആരേയെങ്കിലും ആക്രമിക്കുക അല്ലെങ്കിൽ ദ്രോഹിക്കുക എന്ന ഒറ്റ വൃതത്തിലാണ് അവർ ദിവസം തള്ളി നീക്കുന്നത്. പക്ഷേ കോവിഡ് ചതിയേക്കാള്‍ വലിയ ചതി ചൈന അമേരിക്കയോട് ചെയ്തു എന്ന് ശരിവയ്ക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോൾ കാബൂളിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് ഏറെ പ്രതിസന്ധിയിൽ അമേരിക്ക നിൽക്കുമ്പോഴാണ് മൂടി വച്ച മറ്റൊരു സത്യം കൂടി മറ നീക്കി പുറത്ത് വരുന്നത്.
സംഭവത്തിലേക്ക് വരുന്നതിന് മുൻപ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വാർത്ത ശ്രദ്ധിക്കാം. അജ്ഞാത രോഗത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം യാത്ര വൈകി എന്നത് നമ്മളിൽ ചിലരെങ്കിലും വായിച്ചതോ കേട്ടോ ആണ്.
എംബസി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രം ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര വൈകിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാൽ എന്താണ് ഹവാന സിന്‍ഡ്രം? അല്ലെങ്കിൽ എങ്ങനെയാണ് ഇതിൽ ചൈനയുടെ പങ്ക് എന്ന് തന്നെയാവും എല്ലാവരുടേയും ചിന്ത.
അമേരിക്കൻ നയതന്ത്രജ്ഞരെ മാത്രം ബാധിക്കുന്ന ഒരു തരം അസുഖമായിട്ടാണ് ഇതിനെ അറിയപ്പെട്ടിരുന്നത്. ഹവാന സിന്‍ഡ്രോമിന് പിന്നിലെ കാരണങ്ങളറിയാൻ ഗവേഷക സംഘങ്ങളുടെ പഠന നിരീക്ഷണങ്ങൾ ഇപ്പോഴും നടത്തി വരികയാണ്. പക്ഷേ, ഇതുവരെ രോഗത്തിന് പിന്നിലെ യഥാർത്ഥ കാരണം മാത്രം പിടികിട്ടിയിട്ടില്ല എന്നതാണ് ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്നത്.
അടുത്തിടെ ഈ രോഗത്തിന്റെ ഭീഷണിയെത്തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം യാത്ര വൈകിയതോടെയാണ് ഹവാന സിന്‍ഡ്രോം വീണ്ടും അന്താരാഷ്ട്ര തലങ്ങളിൽ പോലും ചർച്ചയായത്. ഈ അജ്ഞാത രോഗത്തിന് പിന്നിൽ ചൈനയാണോ എന്ന സംശയമാണ് ഈ സാഹചര്യത്തിൽ ഉയരുന്നത്.
നിഗൂഡമായ ഒരു മൈക്രോവേവ് അല്ലെങ്കിൽ സോണിക്ക് ആയുധം ഉപയോഗിച്ച് ചൈനയാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ കണ്ടെത്തൽ. മൈക്കോവേവ് ആയുധങ്ങൾ കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന നേരത്തേ പരീക്ഷണങ്ങൾ നടത്തിയിരുന്നതായി വാർത്തകൾ പുറത്ത് വന്നതുമാണ്. എന്തായിരുന്നാലും ഇതൊരു ആക്രമണം തന്നെയാണ് എന്നുള്ള നിഗമനത്തിലാണ് അമേരിക്ക.
തുടക്കത്തിൽ സംശയിച്ചത് റഷ്യയെയായിരുന്നു. അതിനും കാരണമുണ്ട്. റഷ്യക്കെതിരെയുള്ള നീക്കങ്ങൾക്കായി അതീവ രഹസ്യമായി വിദേശ രാജ്യങ്ങളിൽ എത്തുന്ന അമേരിക്കൻ ഉദ്യോഗസ്ഥരിൽ ചിലർക്ക് രോഗം ബാധിച്ചതോടെയാണ് അമേരിക്ക റഷ്യയെ സംശയിച്ചു തുടങ്ങിയത്.
അമേരിക്കൻ ഉദ്യോസ്ഥര്‍ക്കെതിരേ ക്യൂബയും റഷ്യയും ചേര്‍ന്ന് അജ്ഞാത ആക്രമണം നടത്തിയെന്നാണ് 2017ല്‍ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആരോപിച്ചത്. പക്ഷേ, ഇതിന് ആധാരമായ തെളിവുകൾ അമേരിക്കയ്ക്ക് എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ സാധിച്ചില്ലായിരുന്നു. ഇതോടെയാണ് സംശയം ചൈനയിലേക്ക് മാറിയത്.
2020ല്‍ പുറത്തുവന്ന നാഷണല്‍ അക്കാഡമീസ് ഒഫ് സയന്‍സ് പഠനങ്ങള്‍ പ്രകാരം സൂക്ഷ്മ തരംഗങ്ങളുടെ പ്രയോഗമാണ് ഹവാന സിന്‍ഡ്രോമിന്റെ കാരണമായി പറയപ്പെടുന്നത്. പലർക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടായത് ചില പ്രത്യേക സ്ഥലത്തുവച്ചോ മുറികളിൽ വച്ചോ ആണ്.
ആദ്യം ശക്തമായ വേദനയും മുഴക്കമുളള ശബ്ദം കേട്ടതായി തോന്നുകയും ചെയ്യും. തുടർന്നാണ് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഇതോടെയാണ് വൈദ്യുത കാന്തിക തരംഗങ്ങള്‍ പ്രത്യേക ആവൃത്തിയില്‍ ഉപയോഗിക്കുന്നതാവാം രോഗത്തിന് കാരണമെന്ന് ഏറക്കുറെ മനസ്സിലാക്കിയത്.
ഇനി എന്താണ് ഹവാന സിന്‍ഡ്രോം എന്നു കൂടി നോക്കാം. 2016ല്‍ ക്യൂബയിലെ ഹവാനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ നിഗൂഢ രോഗത്തിന് പേര് ഹവാന സിന്‍ഡ്രോം. ക്യൂബയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയുമാണ് അന്ന് ഈ രോഗം ബാധിച്ചത്. ചെവിയില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുക,
ചെവിയില്‍ തുടര്‍ച്ചയായ മുഴക്കം, കേള്‍വി നഷ്ടം, തലയ്ക്കുള്ളില്‍ അമിതമായ സമ്മര്‍ദം, ഓര്‍മക്കുറവ്, കാഴ്ചയ്ക്ക് തടസ്സം, മനംമറിച്ചില്‍, തലകറക്കം, ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് പലര്‍ക്കും ഹവാന സിന്‍ഡ്രോമിന്‍റെ ഭാഗമായി പെട്ടെന്ന് അനുഭവപ്പെട്ടത്.
ഇരുന്നൂറിലധികം അമേരിക്കന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അന്ന് മുതല്‍ ഹവാന സിന്‍ഡ്രോം ബാധിച്ചിട്ടുണ്ടെന്ന് സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സ് പറയുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമല്ല ചില കനേഡിയന്‍ പൗരന്മാരും ഹവാനയില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടു.
പലര്‍ക്കും ഇത് പിന്നീട് ഭേദമായെങ്കിലും അപൂര്‍വം ചിലരില്‍ തലവേദന, ഓര്‍മക്കുറവ്, ഏകാഗ്രത കുറവ്, ഉറക്കമില്ലായ്മ, വിഷാദരോഗം, ബാലന്‍സ് നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ തുടരുകയും ഇതവരുടെ സാധാരണ ജീവിതത്തെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തെയും ബാധിക്കുകയും ചെയ്തു.
ഇതിന്‍റെ കാരണം കൃത്യമായി കണ്ടെത്താന്‍ സാധിച്ചില്ലെന്നതും അമേരിക്കയും ക്യൂബയും തമ്മിലുള്ള ദീര്‍ഘനാളത്തെ അവിശ്വാസവും രോഗത്തിന്‍റെ നിഗൂഢത വര്‍ധിപ്പിച്ചു. അതേസമയം, ക്യൂബ ഇതില്‍ നിന്ന് അകലം പാലിക്കുകയും തങ്ങള്‍ക്ക് ഇത്തരമൊരു രോഗത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും അറിയിച്ചു.
അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിടുന്ന ഈ രോഗം മനപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണെന്ന് അമേരിക്ക കരുതുന്നു. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനും സിഐഎയും, സൈന്യവും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും വര്‍ഷങ്ങളായി ഇതിനെ പറ്റി അന്വേഷണം നടത്തിയിട്ടും ഹവാന സിന്‍ഡ്രോമിന്‍റെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. അപ്പോഴാണ് ഇത്തരം നിഗമനങ്ങളിൽ അമേരിക്ക എത്തിയത്.
ലോകം കൈപ്പിടിയിലൊതുക്കാൻ എന്ത് തരം താണ ഹീന പ്രവർത്തിയും ചെയ്യുന്ന ചൈനയാണ് ഹവാന സിന്‍ഡ്രോമിന് പിന്നിലുള്ളതെന്നാണ് അമേരിക്ക ഇപ്പോൾ സംശയിക്കുന്നത്. ഇതിന്റെ മുഴുവൻ കാരണവും ചൈനക്കു മേലാണ് കെട്ടി വെച്ചിട്ടുള്ളത്.
ഉദ്യോഗസ്ഥരെ ലക്ഷ്യമിടാമെങ്കിൽ എന്തുകൊണ്ട് ഭരണാധികാരികളെ ലക്ഷ്യമിട്ടുകൂടാ എന്ന ഭീതിയും അമേരിക്കയ്ക്കുണ്ട്. മറ്റുരാജ്യങ്ങളുടെ നേർക്കും ചൈന ഇത് പ്രയോഗിച്ചേക്കാം എന്നും ലോകം ഭയക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























