രാജ്യങ്ങൾക്ക് ഭീഷണിയായി ചൈന... ഇനി ഒന്നിച്ച് നേരിടും... തയ്യാറായി ഇന്ത്യൻ സേന...

ചൈനയുടെ ഭീഷണി ഒരുമിച്ച് നേരിടാനൊരുങ്ങി തായ്‌വാനൊപ്പം ജപ്പാനും. ഇരുരാജ്യങ്ങളുടേയും ഭരണകക്ഷികളുടെ രാഷ്‌ട്രീയ നേതൃത്വമാണ് നിർണ്ണായക ചർച്ചകൾ നടത്തിയത്. ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്തും സജീവ പങ്കാളിത്തം വഹിക്കാനും ധാരണയായി. വെർച്വലായാണ് യോഗം നടന്നത്. ഇരുരാജ്യങ്ങളും ബീജിംഗിന്റെ അധിനിവേശ സ്വഭാവത്തെ നിശിതമായി വിമർശിച്ചു.
ഇരുരാജ്യങ്ങളുടേയും മുതിർന്ന നേതാക്കളാണ് ചർച്ച നടത്തിയത്. തായ്‌വാന്റെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടിയും ജപ്പാന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുമാണ് ചൈനീസ് ഭീഷണികളെ ഗൗരവപൂർവ്വം വിലയിരുത്തിയത്.
പസഫിക്കിലെ അമേരിക്കൻ സാന്നിദ്ധ്യവും ചെറുദ്വീപുകളെ ചൈന കയ്യടക്കാൻ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലും നടന്ന ചർച്ചകൾ ഏറെ പ്രാധാന്യത്തോടെയാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.
ഇതിനിടെ ജപ്പാൻ-തായ്‌വാൻ രാജ്യങ്ങൾ തമ്മിൽ ഔദ്യോഗികമായി യാതൊരു നയതന്ത്രബന്ധങ്ങളുമില്ലെന്നും തീരുമാനങ്ങളിൽ ആശങ്കയില്ലെന്നും ചൈനീസ് വിദേശകാര്യവകുപ്പ് അറിയിച്ചു. എന്നാൽ തായ്‌വാൻ സ്വാതന്ത്ര രാജ്യമാണെന്ന തരത്തിൽ ജപ്പാന്റെ ഭാഗത്തുനിന്നും തെറ്റായ സൂചനകൾ നല്ലതല്ലെന്നും ചൈന മുന്നറിയിപ്പു നൽകി.
അതേസമയം, സൈനിക ആസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്തിയിരിക്കുകയാണ് കരസേനാ മേധാവി ജനറൽ എം.എം.നരവാനെ. പൂനെ കേന്ദ്രമാക്കിയുള്ള പശ്ചിമ കമാന്റാണ് അദ്ദേഹം നിലവിൽ സന്ദർശിച്ചത്. ഏഷ്യൻ മേഖലയിലെ അതിവേഗം മാറുന്ന സാഹചര്യം കണക്കിലെടുത്ത് സൈന്യം തയ്യാറെടുപ്പിലാണ്. ഏത് സാഹചര്യവും നേരിടാൻ പാകത്തിന് സേനകളുടെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതായിരുന്നു സന്ദർശനം എന്നും കരസേന വൃത്തങ്ങൾ അറിയിച്ചു.
‘ജനറൽ എം.എം.നരവാനേ പൂനെയിലെ പശ്ചിമ കമാന്റ് സന്ദർശിച്ചു. സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ സേനാ മേധാവി വിലയിരുത്തി. മഹാരാഷ്‌ട്രയിലെ ഭരണകൂടത്തിന് നൽകിക്കൊണ്ടിരിക്കുന്ന സഹായത്തിന് നരവാനേ സൈനികരെ അഭിനന്ദിച്ചു.
കൊറോണ ബോധവൽക്കരണ രംഗത്തും ദുരിതാശ്വാസപ്രവർത്തനത്തിലും സൈന്യത്തിന്റെ സമയോചിതമായ ഇടപെടലുകൾ ഏറെ പ്രശംസനീയമാണെന്നും നരവാനേ പറഞ്ഞു.
അഫ്ഗാൻ മേഖലയിൽ ഉണ്ടായിരിക്കുന്ന ഭരണകൂട തകർച്ച ഇന്ത്യൻ സൈന്യം ഏറെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. നിലവിൽ വ്യോമസേനയാണ് അഫ്ഗാനിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഭീകരരുടെ അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റ സാദ്ധ്യതകളും മുൻകൂട്ടികണ്ട് ഇന്ത്യൻ കരസേനയുടെ എല്ലാ മേഖലയിലേയും കമാന്റുകൾ അതീവ ജാഗ്രതയിലാണ്.
https://www.facebook.com/Malayalivartha























