തുടക്കം കേരളത്തിൽ നിന്നും... കാബൂളിൽ ചാവേർ സ്‌ഫോടനം നടത്തിയവരുടെ കണ്ണ് ഇന്ത്യയിലേക്ക്... ഇസ്ലാം ഭരണ സാമ്രാജ്യം സ്ഥാപിക്കുമെന്ന്! ഇന്ത്യയുടെ നീക്കം ഇങ്ങനെ...

അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തന്നെ ഇന്ത്യ അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നീങ്ങിയിരുന്നത്. ഏതു നിമിഷും ഇന്ത്യയുടെ ശത്രുക്കൾ ദുഷ്ടശക്തികളുമായി ഒന്നിക്കുമെന്നും അവരുമായി ചേർന്ന് സംഘടിതമായി ഒരു ഓപ്പറേഷൻ നടത്താമെന്നുമുള്ള ഇന്റലിജൻസ് വിവരവും നമുക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുരക്ഷ കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ് നമ്മുടെ സൈന്യവും.
മറ്റ് രാജ്യങ്ങളോട് കളിക്കുന്ന പോലെയല്ല, നമ്മളോട് മുട്ടിയാൽ പിന്നെ ആടു കിടന്നടുത്ത് പൂട പോലും കാണില്ല എന്ന പഴമൊഴി അന്വർഥമാക്കും വിധത്തിലുള്ള തിരിച്ചടി തന്നെ നൽകും എന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ഇങ്ങോട്ട് മുട്ടുമ്പോൾ നോക്കിയും കണ്ട് ഒക്കെയായിരിക്കും ഇടപെടുന്നത്. എന്നാൽ, രാജ്യത്തിനു മേൽ മറ്റൊരു ഭീഷണി കൂടി നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
ഏറെ ഞെട്ടലോടെയാണ് ജനങ്ങൾ ഈ വാർത്തയെ ഇപ്പോൾ സമീപിച്ചിരിക്കുന്നതും. കാബൂൾ ആക്രമണത്തിനു പിന്നിലുള്ള തീവ്രവാദ സംഘടനയുടെ പ്രധാന ലക്ഷ്യം ഇന്ത്യയെന്ന മുന്നറിപ്പാണ് ലഭിച്ചിരിക്കുന്നത്. അതിൽ ഭയക്കേണ്ടത്
എന്തെന്നാൽ, കേരളത്തിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്തവരിൽ പ്രധാനികൾ ഉൾപ്പെടുന്നു എന്നതാണ്. ഇന്ത്യയുടെ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഏറെ ഗൗരവത്തോടെയാണ് ഇതിനെ ഇപ്പോൾ നോക്കി കാണുന്നത്.
കാബൂളിൽ സ്ഫോടനാക്രമണം നടത്തിയ ഐസിസിന്റെ ഭാഗമായ ഐ എസ് കെയുടെ അതായത് ഖൊറാസാൻ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്ന് ഇന്റലിജൻസ് വിഭാഗത്തിന് സൂുചന ലഭിച്ചിട്ടുണ്ട്. അവർ അതിനായി മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യവും ഇപ്പോൾ വ്യക്തമാണ്. ഇന്ത്യയെ ഖിലാഫത്ത് നിയമത്തിനു കീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചു പോരുന്നത്.
2014ലാണ് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഐഎസ് ഐഎസ് ഖൊറാസൻ എന്ന യൂണിറ്റ് രൂപീകൃതമായത്. അധികം വൈകാതെ അതിക്രൂരമായ ആക്രമണങ്ങളിലൂടെ അവർ ലോകമെങ്ങും ഭീതി പരത്തി. അഫ്‌ഗാനിസ്ഥാനിലെ ഖൊറാസൻ മേഖല ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ഇസ്ലാമിക്ക് സ്റ്റേറ്റ് ഖൊറാസൻ എന്ന ഐ എസ് കെ, കേരളത്തിൽ നിന്നും മുംബയിൽ നിന്നും യുവാക്കൾക്കു പരിശീലനം നൽകി തീവ്രവാദ സംഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിനു രഹസ്യ വിവരവും ലഭിച്ചിട്ടുണ്ട്.
അഫ്ഗാനിൽ ചുവടുറപ്പിക്കുന്ന ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറാസാൻ എന്ന ഭീകര സംഘടന മധ്യേഷ്യയിലേക്കും , ഇന്ത്യയിലേക്കും ജിഹാദ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു.
തീവ്രവാദ ആക്രമണങ്ങൾ , അതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യങ്ങൾ. ഒപ്പം സൈദ്ധാന്തികമായി, അവർ ഖിലാഫത്ത് ഭരണം ഇന്ത്യയിൽ സ്ഥാപിക്കാനും ശ്രമിക്കും എന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിൽ നിന്നും മുംബൈയിൽ നിന്നും ധാരാളം ചെറുപ്പക്കാർ ഐഎസ് ഐഎസിൽ ചേർന്നിട്ടുണ്ട്. മൗലികവാദികളുടെ ഇടയിൽ ഗ്രൂപ്പിന് നല്ല കരുത്തുണ്ട്. വൈകാതെ ഇന്ത്യയിൽ നിരവധി ഐ എസ് സെല്ലുകൾ രൂപീകൃതമാകും. അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കിയതോടെ രാജ്യം തീവ്രവാദസംഘങ്ങളുടെ കേന്ദ്രമാക്കി മാറ്റണം എന്നാണ് അവർ ആഗ്രഹിക്കുന്നത്.
കേരളത്തിൽ നിന്നും മുംബൈയിൽ നിന്നുമുള്ള യുവാക്കൾ ഐഎസിൽ ചേർന്നിട്ടുണ്ടെന്നും അക്രമാസക്തരായ ഈ സംഘം തീവ്രവാദികൾക്കിടയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും രഹസ്യാന്വേഷണ സംഘം പറയുന്നു.
തങ്ങളുടെ പദ്ധതി നടപ്പിലാക്കാനായി നിരവധി യുവാക്കൾക്ക് പരിശീലനം നൽകി സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്നും അനുയോജ്യമായ അവസരം ലഭിച്ചാൽ ഒരു ബോംബ് സ്ഫോടന പരമ്പര തന്നെ രാജ്യത്ത് നടത്താൻ ഇവർക്ക് സാധിക്കുമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിവരം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
താലിബാന്റെ എതിർ ചേരിയിൽ ഉള്ള ഇവർ ഇപ്പോൾ കാബൂൾ ആക്രമണം നടത്തിയതു തന്നെ അഫ്‌ഗാനിസ്ഥാനു ഉറപ്പു നൽകിയ സുരക്ഷിതത്വം നൽകാനുള്ള ശേഷി താലിബാനില്ല എന്നു കാണിച്ച് പരസ്യമായി വെല്ലുവിളിക്കുന്നതിന് വേണ്ടിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. അല്ലെങ്കിൽ ഇത്തരത്തിൽ ഒരു നീക്കം അതും വിമാനത്താവളത്തിൽ നടത്തേണ്ട ആവശ്യമില്ല.
ഇതു കൂടാതെ ഇന്ത്യ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ജയ്ഷ് ഇ മുഹമ്മദും ലഷ്കർ ഇ ത്വയ്ബയും തങ്ങളുടെ ആസ്ഥാനം പാകിസ്ഥാനിൽ നിന്ന് അഫ്‌ഗാനിസ്ഥാനിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർക്ക് അറിവും ലഭിച്ചിട്ടുണ്ട്.
ഐ എസ് കെയ്ക്ക് ഇവരുടെ സഹായവും ലഭിക്കുന്നതായി ഇന്റലിജൻസ് വിഭാഗത്തിനു നല്ല തോതിൽ സംശയമുണ്ട്. ഇനി എന്തും സംഭവിക്കാം എന്നുള്ള മുന്നറിപ്പും ലഭിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതോടെ രാജ്യം തീവ്രവാദ ഗ്രൂപ്പുകളുടെ പ്രധാന കേന്ദ്രമായി മാറുകയാണ് .പാക് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വം കാണ്ഡഹാറിന്റെ അതിർത്തിയായ അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലേക്ക് മാറിയിട്ടുണ്ട്. ലഷ്കർ-ഇ-ത്വയ്ബയുടെ നേതൃത്വം കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാറിലേക്ക് മാറുകയാണെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു.
താലിബാൻ വാഗ്ദാനം ചെയ്യുന്ന സുരക്ഷ നൽകാൻ കഴിയില്ലെന്ന് തെളിയിക്കാനാണ് കാബൂൾ ആക്രമണങ്ങൾ നടത്തിയത്. അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന പവർ ബ്രോക്കറാകാനും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ അവർക്ക് രാജ്യം മാറിപ്പോയെന്നാണ് നമ്മുടെ സൈനിക മേധാവിതകൾ നൽകുന്ന താക്കീത്. ഇതിനെക്കാൾ വലിയ ശക്തിളെ ബുദ്ധിയും കരുത്തും കൊണ്ട് നേരിട്ട നമുക്ക് ഇതൊക്കെ നിഷ്പ്രയാസം ഇല്ലാതാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് സൈന്യവും.
സൈനിക ആസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്താനായി കരസേനാ മേധാവി എത്തിയിരുന്നു. ജനറൽ എം.എം.നരവാനേയാണ് പൂനെ കേന്ദ്രമാക്കിയുള്ള പശ്ചിമ കമാന്റ് സന്ദർശിച്ചത് അവിടുത്തെ പ്രവർത്തനം വിലയിരുത്തിയത്.
ഏഷ്യൻ മേഖലയിലെ അതിവേഗം മാറുന്ന സാഹചര്യം കണക്കിലെടുത്ത് സൈന്യം തയ്യാറെടുപ്പിലാണ് മു്നനോട്ട് പോകുന്നതും. ഏത് സാഹചര്യവും നേരിടാൻ പാകത്തിന് സേനകളുടെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതായിരുന്നു സന്ദർശനം എന്നും കരസേന വ്യക്തമാക്കിയിട്ടുണ്ട്.
അഫ്ഗാൻ മേഖലയിൽ ഉണ്ടായിരിക്കുന്ന ഭരണകൂട തകർച്ച ഇന്ത്യൻ സൈന്യം ഏറെ ജാഗ്രതയോടെയാണ് ഇപ്പോൾ നിരീക്ഷിച്ചു വരുന്നത്. നിലവിൽ വ്യോമസേനയാണ് അഫ്ഗാനിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഭീകരരുടെ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ സാദ്ധ്യതകളും മുൻകൂട്ടി കണ്ട് ഇന്ത്യൻ കരസേനയുടെ എല്ലാ മേഖലയിലേയും കമാന്റുകൾ അതീവ ജാഗ്രതയിലാണ്.
https://www.facebook.com/Malayalivartha























