Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തുടക്കം കേരളത്തിൽ നിന്നും... കാബൂളിൽ ചാവേർ സ്‌ഫോടനം നടത്തിയവരുടെ കണ്ണ് ഇന്ത്യയിലേക്ക്... ഇസ്ലാം ഭരണ സാമ്രാജ്യം സ്ഥാപിക്കുമെന്ന്! ഇന്ത്യയുടെ നീക്കം ഇങ്ങനെ...

28 AUGUST 2021 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തന്നെ ഇന്ത്യ അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നീങ്ങിയിരുന്നത്. ഏതു നിമിഷും ഇന്ത്യയുടെ ശത്രുക്കൾ ദുഷ്ടശക്തികളുമായി ഒന്നിക്കുമെന്നും അവരുമായി ചേർന്ന് സംഘടിതമായി ഒരു ഓപ്പറേഷൻ നടത്താമെന്നുമുള്ള ഇന്റലിജൻസ് വിവരവും നമുക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുരക്ഷ കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ് നമ്മുടെ സൈന്യവും.

മറ്റ് രാജ്യങ്ങളോട് കളിക്കുന്ന പോലെയല്ല, നമ്മളോട് മുട്ടിയാൽ പിന്നെ ആടു കിടന്നടുത്ത് പൂട പോലും കാണില്ല എന്ന പഴമൊഴി അന്വർഥമാക്കും വിധത്തിലുള്ള തിരിച്ചടി തന്നെ നൽകും എന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ഇങ്ങോട്ട് മുട്ടുമ്പോൾ നോക്കിയും കണ്ട് ഒക്കെയായിരിക്കും ഇടപെടുന്നത്. എന്നാൽ, രാജ്യത്തിനു മേൽ മറ്റൊരു ഭീഷണി കൂടി നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.

ഏറെ ഞെട്ടലോടെയാണ് ജനങ്ങൾ ഈ വാർത്തയെ ഇപ്പോൾ സമീപിച്ചിരിക്കുന്നതും. കാബൂൾ ആക്രമണത്തിനു പിന്നിലുള്ള തീവ്രവാദ സംഘടനയുടെ പ്രധാന ലക്ഷ്യം ഇന്ത്യയെന്ന മുന്നറിപ്പാണ് ലഭിച്ചിരിക്കുന്നത്. അതിൽ ഭയക്കേണ്ടത്

എന്തെന്നാൽ, കേരളത്തിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്തവരിൽ പ്രധാനികൾ ഉൾപ്പെടുന്നു എന്നതാണ്. ഇന്ത്യയുടെ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഏറെ ഗൗരവത്തോടെയാണ് ഇതിനെ ഇപ്പോൾ നോക്കി കാണുന്നത്.

കാബൂളിൽ സ്ഫോടനാക്രമണം നടത്തിയ ഐസിസിന്റെ ഭാഗമായ ഐ എസ് കെയുടെ അതായത് ഖൊറാസാൻ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്ന് ഇന്റലിജൻസ് വിഭാഗത്തിന് സൂുചന ലഭിച്ചിട്ടുണ്ട്. അവർ അതിനായി മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യവും ഇപ്പോൾ വ്യക്തമാണ്. ഇന്ത്യയെ ഖിലാഫത്ത് നിയമത്തിനു കീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചു പോരുന്നത്.

2014ലാണ് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഐഎസ് ഐഎസ് ഖൊറാസൻ എന്ന യൂണിറ്റ് രൂപീകൃതമായത്. അധികം വൈകാതെ അതിക്രൂരമായ ആക്രമണങ്ങളിലൂടെ അവർ ലോകമെങ്ങും ഭീതി പരത്തി. അഫ്‌ഗാനിസ്ഥാനിലെ ഖൊറാസൻ മേഖല ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ഇസ്ലാമിക്ക് സ്റ്റേറ്റ് ഖൊറാസൻ എന്ന ഐ എസ് കെ, കേരളത്തിൽ നിന്നും മുംബയിൽ നിന്നും യുവാക്കൾക്കു പരിശീലനം നൽകി തീവ്രവാദ സംഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിനു രഹസ്യ വിവരവും ലഭിച്ചിട്ടുണ്ട്.

അഫ്ഗാനിൽ ചുവടുറപ്പിക്കുന്ന ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറാസാൻ എന്ന ഭീകര സംഘടന മധ്യേഷ്യയിലേക്കും , ഇന്ത്യയിലേക്കും ജിഹാദ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു.

തീവ്രവാദ ആക്രമണങ്ങൾ , അതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യങ്ങൾ. ഒപ്പം സൈദ്ധാന്തികമായി, അവർ ഖിലാഫത്ത് ഭരണം ഇന്ത്യയിൽ സ്ഥാപിക്കാനും ശ്രമിക്കും എന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിൽ നിന്നും മുംബൈയിൽ നിന്നും ധാരാളം ചെറുപ്പക്കാർ ഐഎസ് ഐഎസിൽ ചേർന്നിട്ടുണ്ട്. മൗലികവാദികളുടെ ഇടയിൽ ഗ്രൂപ്പിന് നല്ല കരുത്തുണ്ട്. വൈകാതെ ഇന്ത്യയിൽ നിരവധി ഐ എസ് സെല്ലുകൾ രൂപീകൃതമാകും. അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കിയതോടെ രാജ്യം തീവ്രവാദസംഘങ്ങളുടെ കേന്ദ്രമാക്കി മാറ്റണം എന്നാണ് അവർ ആഗ്രഹിക്കുന്നത്.

കേരളത്തിൽ നിന്നും മുംബൈയിൽ നിന്നുമുള്ള യുവാക്കൾ ഐഎസിൽ ചേർന്നിട്ടുണ്ടെന്നും അക്രമാസക്തരായ ഈ സംഘം തീവ്രവാദികൾക്കിടയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും രഹസ്യാന്വേഷണ സംഘം പറയുന്നു.

തങ്ങളുടെ പദ്ധതി നടപ്പിലാക്കാനായി നിരവധി യുവാക്കൾക്ക് പരിശീലനം നൽകി സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്നും അനുയോജ്യമായ അവസരം ലഭിച്ചാൽ ഒരു ബോംബ് സ്ഫോടന പരമ്പര തന്നെ രാജ്യത്ത് നടത്താൻ ഇവർക്ക് സാധിക്കുമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിവരം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

താലിബാന്റെ എതിർ ചേരിയിൽ ഉള്ള ഇവർ ഇപ്പോൾ കാബൂൾ ആക്രമണം നടത്തിയതു തന്നെ അഫ്‌ഗാനിസ്ഥാനു ഉറപ്പു നൽകിയ സുരക്ഷിതത്വം നൽകാനുള്ള ശേഷി താലിബാനില്ല എന്നു കാണിച്ച് പരസ്യമായി വെല്ലുവിളിക്കുന്നതിന് വേണ്ടിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥ‌ർ വിശ്വസിക്കുന്നു. അല്ലെങ്കിൽ ഇത്തരത്തിൽ ഒരു നീക്കം അതും വിമാനത്താവളത്തിൽ നടത്തേണ്ട ആവശ്യമില്ല.

ഇതു കൂടാതെ ഇന്ത്യ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ജയ്ഷ് ഇ മുഹമ്മദും ലഷ്കർ ഇ ത്വയ്ബയും തങ്ങളുടെ ആസ്ഥാനം പാകിസ്ഥാനിൽ നിന്ന് അഫ്‌ഗാനിസ്ഥാനിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർക്ക് അറിവും ലഭിച്ചിട്ടുണ്ട്.

ഐ എസ് കെയ്ക്ക് ഇവരുടെ സഹായവും ലഭിക്കുന്നതായി ഇന്റലിജൻസ് വിഭാഗത്തിനു നല്ല തോതിൽ സംശയമുണ്ട്. ഇനി എന്തും സംഭവിക്കാം എന്നുള്ള മുന്നറിപ്പും ലഭിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതോടെ രാജ്യം തീവ്രവാദ ഗ്രൂപ്പുകളുടെ പ്രധാന കേന്ദ്രമായി മാറുകയാണ് .പാക് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വം കാണ്ഡഹാറിന്റെ അതിർത്തിയായ അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലേക്ക് മാറിയിട്ടുണ്ട്. ലഷ്കർ-ഇ-ത്വയ്ബയുടെ നേതൃത്വം കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാറിലേക്ക് മാറുകയാണെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു.

താലിബാൻ വാഗ്ദാനം ചെയ്യുന്ന സുരക്ഷ നൽകാൻ കഴിയില്ലെന്ന് തെളിയിക്കാനാണ് കാബൂൾ ആക്രമണങ്ങൾ നടത്തിയത്. അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന പവർ ബ്രോക്കറാകാനും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.

എന്നാൽ അവർക്ക് രാജ്യം മാറിപ്പോയെന്നാണ് നമ്മുടെ സൈനിക മേധാവിതകൾ നൽകുന്ന താക്കീത്. ഇതിനെക്കാൾ വലിയ ശക്തിളെ ബുദ്ധിയും കരുത്തും കൊണ്ട് നേരിട്ട നമുക്ക് ഇതൊക്കെ നിഷ്പ്രയാസം ഇല്ലാതാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് സൈന്യവും.

സൈനിക ആസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്താനായി കരസേനാ മേധാവി എത്തിയിരുന്നു. ജനറൽ എം.എം.നരവാനേയാണ് പൂനെ കേന്ദ്രമാക്കിയുള്ള പശ്ചിമ കമാന്റ് സന്ദർശിച്ചത് അവിടുത്തെ പ്രവർത്തനം വിലയിരുത്തിയത്.

ഏഷ്യൻ മേഖലയിലെ അതിവേഗം മാറുന്ന സാഹചര്യം കണക്കിലെടുത്ത് സൈന്യം തയ്യാറെടുപ്പിലാണ് മു്നനോട്ട് പോകുന്നതും. ഏത് സാഹചര്യവും നേരിടാൻ പാകത്തിന് സേനകളുടെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതായിരുന്നു സന്ദർശനം എന്നും കരസേന വ്യക്തമാക്കിയിട്ടുണ്ട്.

അഫ്ഗാൻ മേഖലയിൽ ഉണ്ടായിരിക്കുന്ന ഭരണകൂട തകർച്ച ഇന്ത്യൻ സൈന്യം ഏറെ ജാഗ്രതയോടെയാണ് ഇപ്പോൾ നിരീക്ഷിച്ചു വരുന്നത്. നിലവിൽ വ്യോമസേനയാണ് അഫ്ഗാനിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഭീകരരുടെ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ സാദ്ധ്യതകളും മുൻകൂട്ടി കണ്ട് ഇന്ത്യൻ കരസേനയുടെ എല്ലാ മേഖലയിലേയും കമാന്റുകൾ അതീവ ജാഗ്രതയിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends