യുഎസ് ഡ്രോണുകൾ പറന്നിറങ്ങി.... അമേരിക്ക തിരിച്ചടി തുടങ്ങി... കാബൂളിൽ ആദ്യ വെടി പൊട്ടി... തലയറുത്ത് പുലികുട്ടികൾ.... പേടിച്ചരണ്ട് ഐഎസ് ഭീകരരും....

അമേരിക്ക പണി തുടങ്ങി കഴിഞ്ഞു. സാമ്പിൾ വെടിക്കെട്ട് അഫ്ഗാനിസ്ഥാനിൽ പൊട്ടി തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആദ്യമേ അമേരിക്ക ഒരു സൂചന നൽകിയതായിരുന്നു. എന്നാൽ അതിന് വെറും പുല്ലുവില കല്പിച്ച് ഭീകരരുടെ താണ്ഡവത്തിന് ഒരു അറുതി വരുത്താൻ ഒടുവിൽ നേരിട്ട് ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. ലോകത്തെ തന്നെ ഞെട്ടിച്ച കാബൂൾ വിമാനത്താവളത്തിലെ ഭീകരാക്രമണം ലോകമനസാക്ഷിയെ ഞെട്ടിച്ചതാണ്.
ഈ സംഭവത്തിൽ ഏറ്റവും കൂടുതൽ നഷ്ടം വഹിച്ചത് അമേരിക്ക ആണെന്നത് നമുക്ക് അറിയാവുന്നതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ അഫ്ഗാനിൽ സംഭവിച്ച് ഏറ്റവും വലിയ സൈനിക നഷ്ടം തന്നെയാണ് അമേരിക്കയ്ക്ക് ഉണ്ടായിട്ടുള്ളത്.
ഇതെല്ലാം ഓർത്ത് വച്ചു കൊണ്ട് കാബുൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിൽ ശക്തമായ ഒരു മറുപടി തന്നെ അമേരിക്ക നൽകിയിരിക്കുകയാണ്. അതായത് തിരിച്ചടിച്ച് പകരം വീട്ടിയിരിക്കുകയാണ് അമേരിക്ക.
അഫ്‍ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി എന്ന വാർത്തകളാണ് ഇക്കഴിഞ്ഞ മണിക്കൂറുകളിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിന്റെ ബുദ്ധികേന്ദ്രത്തിനിട്ട് തന്നെയാണ് തുടക്കത്തിൽ പണി കൊടുത്തിരിക്കുന്നത്.
കാബൂൾ ആക്രമണത്തിൻറെ സൂത്രധാരൻ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നൻഗൻ പ്രവിശ്യയിലാണ് ഇപ്പോൾ സൈന്യം ആക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ കാബൂൾ ആക്രമണത്തിൻറെ സൂത്രധാരനെ വധിച്ചതായാണ് വിവരം.
നൻഗാർഹർ പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ സൈന്യം ലക്ഷ്യമിട്ടയാൾ കൊല്ലപ്പെട്ടുവെന്നും നാട്ടുകാർ മരിച്ചതായി റിപ്പോർട്ടില്ലെന്നും സെൻട്രൽ കമാൻഡിലെ ക്യാപ്റ്റൻ ബിൽ അർബൻ പറഞ്ഞു.
വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിനു ശേഷം അമേരിക്ക നടത്തുന്ന ആദ്യ തിരിച്ചടിയാണിത്. ആക്രമണം നടത്തിയവരെ പിന്തുടർന്നു പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.
'ആക്രമണം നടപ്പിലാക്കിയവരും അമേരിക്കയെ ഉന്നമിടുന്നവരും അറിയുക. ഞങ്ങൾ ക്ഷമിക്കില്ല, മറക്കുകയുമില്ല. പിന്തുടർന്നു പിടികൂടും, ശിക്ഷിക്കും. ഐഎസ് ഭീകരർക്കും അവരുടെ കേന്ദ്രങ്ങൾക്കും നേരെ ആക്രമണപദ്ധതി തയാറാക്കാൻ കമാൻഡർമാർക്കു നിർദേശം നൽകിക്കഴിഞ്ഞു. തക്കസമയത്തു ശക്തമായും കൃത്യമായും തിരിച്ചടിക്കും' എന്നുള്ള അവസാന വാക്കാണ് ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
ഡ്രോൺ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെൻറഗൺ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിങ്ങലോടെ മാധ്യമങ്ങളെ അഭിമുഖീകരിച്ച പ്രസിഡൻറ് ജോ ബൈഡനാണ് ഈ ആക്രമണത്തിനായുള്ള ഉത്തരവിട്ടത്. തൊട്ടു പിന്നാലെ അതീവ രഹസ്യമായി വെടി പൊട്ടിക്കുകയായിരുന്നു.
കാബൂളിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് ലഭിച്ചിരുന്നത്. ഭീകരർക്ക് കനത്ത് തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചായിരുന്നു പറഞ്ഞിരുന്നത്. ഭീകരവാദികൾക്ക് ലോകത്ത് ജീവിക്കാൻ അവകാശമില്ലെന്ന നിലപാടിൽ ശക്തമായ ഉറച്ച് നിൽക്കുന്ന ബൈഡന്റെ യശസ്സ് ഉയർത്തുന്ന ഒരു തിരിച്ചടിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
അതേസമയം, അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കൽ ദൗത്യം അവസാനഘട്ടത്തിലാണ്. ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തിൽ കൂടുതൽ പേരെ ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നിട്ടുമുണ്ട്.
രാജ്യം വിടാനുറച്ച് അയ്യായിരത്തിലധികം പേരാണ് കാബൂൾ വിമാനത്താവളത്തിൽ ഇപ്പോഴും തടിച്ച് കൂടിയിരിക്കുന്നത്. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും.
കാബൂൾ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 13 യു.എസ് സൈനികരും ഉൾപ്പെടുന്നു. ഒരു ദശകത്തിനിടെ ഇതാദ്യമായാണ് അഫ്ഗാനിൽ ഒറ്റ ദിവസം ഇത്രയും അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നത്. അതിനാൽ ബൈഡനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
ഈ സംഭവത്തോടെ യുഎസ് പ്രസിഡൻറ് ജോ ബൈഡനെതിരെ അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗങ്ങൾ പോലും വിമർശനങ്ങൾ ഉയർത്തിയിരുന്നു. വെള്ളിയാഴ്ച ലോകത്തോട് നടത്തിയ അഭിസംബോധനയിൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോൾ പ്രവർത്തിച്ച് കാണിച്ചിരിക്കുകയാണ് അദ്ദേഹം.
സൈനികരുടെ മരണത്തിൽ കണ്ഠമിടറി മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കും. ഇത് അമേരിക്ക മറക്കില്ലെന്നാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.
എന്നാൽ കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം നടത്തിയ ഖൊറാസാൻ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർക്ക് എന്ത് തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് പക്ഷെ ബൈഡൻ വ്യക്തമാക്കിയിരുന്നില്ലായിരുന്നു. എന്നാൽ മറ്റു നാശനഷ്ടങ്ങൾ ഒന്നും തന്നെയുണ്ടാകാതെ വളരെ ഭംഗിയായിട്ടാണ് ഇപ്പോൾ കൃത്യം നടപ്പിലാക്കിയിരിക്കുന്നത്..
https://www.facebook.com/Malayalivartha























