യന്ത്രത്തോക്കുമായ പ്രസവവാര്‍ഡിലെത്തി ചോരക്കുഞ്ഞുങ്ങളെ ഇഞ്ചിഞ്ചായി കൊന്നു.. ആരാണ് ISIS ഭീകരർ?

ജീവ രക്ഷാർത്ഥം നാട് വിടാൻ ഓടി പുറപ്പെട്ടതാണ് ആ പാവങ്ങൾ....താലിബാൻ കൊന്നു കളയുന്നതിന് മുൻപ് പീഡിപ്പിച്ച് രസിക്കുന്നതിന് മുൻപ് എങ്ങനെയെങ്കിലും നാട് വിടണമെന്നേ അവർ കരുതിയുള്ളൂ.എന്നാൽ താലിബാന്റെ പിടിയിൽ നിന്നും ഓടിയെത്തിയത് ചാവേറുകളുടെ മുന്നിലേക്കായിരുന്നു.കാബൂൾ വിമാന താവളത്തിൽ ചിതറിക്കിടക്കുന്ന മനുഷ്യ മാംസാവശിഷ്ടങ്ങൾ ഒള്ളു പൊള്ളിക്കുകയാണ്...ഹൃദയം പൊടിയുകയാണ്.ക്രൂരതകൾ സഹിക്ക വയ്യാതെ ജീവൻ നിലനിർത്താൻ വേണ്ടി പരിശ്രമിക്കുന്ന ഒരു ജനത.അവരേയും ലക്ഷ്യം വെച്ച് കൊന്നൊടുക്കാൻ മനിഷത്വത്തിന്റെ ചെറു കണിക പോലും അവശേഷിക്കാത്ത കുറേ മൃഗങ്ങൾ.
കാബൂൾ വിമാനത്താവള കവാടത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു; ഇതിൽ 18 യുഎസ് സൈനികരുമുണ്ട്.എന്നാൽ ഈ കൊടും ക്രൂരതയുടെ ഉത്തരവാദിത്വം അഭിമാനത്തോടെ ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന ഭീകര സംഘടനയുടെ ഉപവിഭാഗമായ ഐഎസ്‌ഐസ്-ഖൊരാസന്‍, ഐഎസ്-കെ ഏറ്റെടുത്തിരിക്കുകയാണ്.
പാവങ്ങളെ കൊന്നൊടുക്കി സന്തോഷിക്കുന്ന നരാധമന്മാർ.ഇതോടെ, ലോകജനത ഗൂഗിളിൽ തിരഞ്ഞത് ആരാണ് ഐസിസ് കെ (Isis-K) അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന്‍ പ്രൊവിന്‍സ് എന്നായിരുന്നു.
അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ ഗ്രൂപ്പുകളേക്കാൾ ഏറ്റവും തീവ്രവും അക്രമാസക്തവുമാണ് ഐസിസ് . ഇറാഖിലും സിറിയയിലും ഐഎസിന്റെ ശക്തിയുടെ ഏറ്റവും ഉന്നതിയിലായിരുന്ന സമയത്താണ് 2015 ജനുവരിയിൽ സംഘടന സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഐസിസ്-കെയെ പരാജയപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ജിഹാദികളില്‍ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്വന്തം സംഘടന വേണ്ടത്ര പരിഗണന നൽകാത്ത അഫ്‌ഗാനിലെ താലിബാൻ അംഗങ്ങളെയാണ് ഇവർ കൂടുതലും റിക്രൂട്ട് ചെയ്യുന്നത്.
നമ്മൾ കരുതുന്നതിലും ഭീകമാണ് ഐസിസ്-കെ യുടെ ക്രൂരതകൾ.പെൺകുട്ടികളുടെ സ്കൂളുകൾ, ആശുപത്രികൾ, ഗർഭിണികളെയും നഴ്സുമാരെയും വെടിവച്ചുകൊന്ന ഒരു പ്രസവ വാർഡ് എന്നിങ്ങനെ സമീപ വർഷങ്ങളിൽ ഐസിസ്-കെ നടത്തിയ കൊടും ക്രൂരതകൾ നിരവധിയാണ്.അഫ്ഗാനിസ്ഥാനിൽ മാത്രം ഒതുങ്ങുന്ന താലിബാനിൽ നിന്ന് വ്യത്യസ്തമായി, ഐസിസ്-കെ ആഗോള ഐഎസ് ശൃംഖലയുടെ ഭാഗമാണ്. അവർ പാശ്ചാത്യ, അന്തർദേശീയ തലത്തിലും ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്ന തീവ്രവാദ സംഘടനയാണ്.
കിഴക്കൻ പ്രവിശ്യയായ നംഗർഹറിലാണ് ഐസിസ്-കെയുടെ ആസ്ഥാനം. പാകിസ്ഥാനിലേക്കും പുറത്തേക്കും മയക്കുമരുന്നും കള്ളക്കടത്തുകളും നടത്തുന്ന ഇടനാഴിയാണ് ഇവിടം. സംഘടനയുടെ സുവർണ കാലത്ത് ഏകദേശം മൂവായിരത്തോളം പോരാളികൾ ഉണ്ടായിരുന്നു. എന്നാൽ അമേരിക്കയും അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഐസിസ്-കെയ്ക്ക് വലിയ നഷ്ടമുണ്ടായി.
ഒരു മൂന്നാം കക്ഷി വഴി ഐസിസ്-കെയ്ക്ക് താലിബാനുമായി ബന്ധമുണ്ട്. ഹഖാനി നെറ്റ്‌വർക്കാണ് ഈ മൂന്നാം കക്ഷി. ഗവേഷകരുടെ അഭിപ്രായത്തിൽ, ഐസിസ്-കെ യും ഹഖാനി നെറ്റ്‌വർക്കും തമ്മിൽ ശക്തമായ ബന്ധങ്ങളുണ്ട്. താലിബാനുമായും ഹഖാനി നെറ്റ്‌വർക്കിന് അടുത്ത ബന്ധമാണുള്ളത്.
ഏഷ്യ പസഫിക് ഫൗണ്ടേഷനിൽ നിന്നുള്ള ഡോക്ടർ സജ്ജൻ ഗോഹൽ വർഷങ്ങളായി അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ശൃംഖലകൾ നിരീക്ഷിക്കുന്ന വ്യക്തിയാണ്. 2019 നും 2021 നും ഇടയിൽ നടന്ന പല പ്രധാന ആക്രമണങ്ങളിലും ഐസിസ്-കെയും താലിബാന്റെ ഹഖാനി ശൃംഖലയും പാകിസ്ഥാൻ ആസ്ഥാനമായുള്ള മറ്റ് തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള സഹകരണമുണ്ടായിരുന്നുവെന്ന് ഗോഹൽ പറയുന്നു.
ഐസ്-കെയെ സംബന്ധിച്ചിടത്തോളം, താലിബാന്റെ കാഴ്ചപ്പാടുകള്‍ വേണ്ടത്ര കര്‍ശനമല്ല. അമേരിക്കയുമായി സമാധാന കരാര്‍ ചര്‍ച്ച ചെയ്യാന്‍ തയാറായതിനാല്‍ താലിബാനെ വിശ്വാസത്തെ പരിത്യജിക്കുന്നവരെന്നും മോശം മുസ്ലിങ്ങളെന്നുമാണ് ഐഎസുകാര്‍ വിശേഷിപ്പിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ താലിബാന്‍ ജിഹാദിന്റെ ലക്ഷ്യങ്ങളെ ഒറ്റിക്കൊടുത്തുവെന്നും ഐഎസ് ആരോപിക്കുന്നു.അതുകൊണ്ടാണ് രണ്ടാഴ്ച മുമ്പ് കാബൂളിലേക്ക് മാര്‍ച്ച് നടത്തിയ താലിബാനെ വിവിധ ജിഹാദി ഗ്രൂപ്പുകള്‍ അഭിനന്ദിച്ചപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍ അങ്ങനെ ചെയ്യാതിരുന്നത്.
പകരം, താലിബാനെതിരായ പോരാട്ടം തുടരുമെന്ന് ഐഎസ്-കെ പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ താലിബാന്‍ തീവ്രവാദികള്‍ യുഎസ്, അഫ്ഗാന്‍ സര്‍ക്കാര്‍ സേനകളുമായി ചേര്‍ന്നിരുന്നു.
ഈ വര്‍ഷത്തെ ആദ്യ നാല് മാസം മാത്രം 77 ആക്രമണം ഐഎസ് നടത്തിയതായാണ് അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭാ സഹായ ദൗത്യം കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയതിന്റെ മൂന്നിരട്ടിയാണ് ഇത്. കാബൂളിലെ ഷിയാ പെണ്‍കുട്ടികള്‍ പഠിച്ച ഒരു സ്‌കൂളില്‍ മെയ് യിൽ നടന്ന കാര്‍ ബോംബാക്രമണത്തില്‍ 85 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നില്‍ ഐഎസ്-കെയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.
ഒരു മാസത്തിനുശേഷം വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാഗ്ലാന്‍ പ്രവിശ്യയില്‍, കുഴിബോംബ് വിരുദ്ധ എന്‍ജിഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 10 പേരെ ഐഎസ് തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി. കുഴിബോംബുകള്‍ നീക്കംചെയ്തുകൊണ്ട് സംഘര്‍ഷങ്ങളില്‍നിന്ന് കരകയറാന്‍ രാജ്യങ്ങളെ സഹായിക്കുന്നതിനായി 1988 ല്‍ രൂപീകരിച്ച ബ്രിട്ടീഷ് സന്നദ്ധ സംഘടനയായ ഹാലോ ട്രസ്റ്റില്‍ പെട്ടവരാണ് മരിച്ചത്. അക്രമികളെ പ്രാദേശിക താലിബാന്‍ യോദ്ധാക്കള്‍ തുരത്തിയെന്ന് ഹാലോ ട്രസ്റ്റ് സിഇഒ പിന്നീട് ബിബിസിയോട് പറഞ്ഞു. ഇത് ഇരു ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചു.അതിന്റെ അനന്തര ബലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്പോടനകളാണ് ഇപ്പോൾ നടക്കുന്നത്.
https://www.facebook.com/Malayalivartha























