ചാവേറുകളായി കാബൂള്‍ വിമാനത്താവളത്തില്‍ ഉള്ളത് 14 മലയാളി ഭീകരര്‍ നടുക്കുന്ന റിപ്പോര്‍ട്ട് പുറത്ത്...

കാബൂൾ വിമാനത്താവള കവാടത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും.
ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു; ഇതിൽ 18 യുഎസ് സൈനികരുമുണ്ട്.എന്നാൽ ഈ കൊടും ക്രൂരതയുടെ ഉത്തരവാദിത്വം അഭിമാനത്തോടെ ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന ഭീകര സംഘടനയുടെ ഉപവിഭാഗമായ ഐഎസ്‌ഐസ്-ഖൊരാസന്‍ അല്ലങ്കിൽ ഐഎസ്-കെ ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നു.ഇപ്പോളിതാ കേരളത്തെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വാർത്ത പുറത്തുവരികയാണ്.കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ ഭീകരസംഘടനയുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള 14 പേർ ഉണ്ടെന്നാണ് റിപ്പോർട്ട്.
ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബഗ്രാം ജയിലിൽ നിന്ന് താലിബാൻ മോചിപ്പിച്ച തീവ്രവാദികളിൽ ഉൾപ്പെട്ട 14 മലയാളികളും ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ 13 യു എസ് സൈനികർ ഉൾപ്പടെ 170 പേർ കൊല്ലപ്പെട്ടിരുന്നു.ഐസിസ്-കെയുടെ ഭാഗമായ 14 മലയാളികളിൽ ഒരാൾ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറ്റ് 13 പേരെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഇവർ ഇപ്പോഴും ഐസിസ്-കെ തീവ്രവാദ ഗ്രൂപ്പിനൊപ്പം കാബൂളിലുണ്ടെന്നാണ് വിവരം.
അതുകൊണ്ടുതന്നെ കാബുൾ വിമാനത്താവള ആക്രമത്തിൽ ഇവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്നും റിപ്പോർട്ട് പറയുന്നു.അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ ഗ്രൂപ്പുകളേക്കാൾ ഏറ്റവും തീവ്രവും അക്രമാസക്തവുമാണ് ഐസിസ് . ഇറാഖിലും സിറിയയിലും ഐഎസിന്റെ ശക്തിയുടെ ഏറ്റവും ഉന്നതിയിലായിരുന്ന സമയത്താണ് 2015 ജനുവരിയിൽ സംഘടന സ്ഥാപിക്കപ്പെട്ടത്.
എന്നാല്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഐസിസ്-കെയെ പരാജയപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ജിഹാദികളില്‍ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്വന്തം സംഘടന വേണ്ടത്ര പരിഗണന നൽകാത്ത അഫ്‌ഗാനിലെ താലിബാൻ അംഗങ്ങളെയാണ് ഇവർ കൂടുതലും റിക്രൂട്ട് ചെയ്യുന്നത്.
നമ്മൾ കരുതുന്നതിലും ഭീകമാണ് ഐസിസ്-കെ യുടെ ക്രൂരതകൾ.പെൺകുട്ടികളുടെ സ്കൂളുകൾ, ആശുപത്രികൾ, ഗർഭിണികളെയും നഴ്സുമാരെയും വെടിവച്ചുകൊന്ന ഒരു പ്രസവ വാർഡ് എന്നിങ്ങനെ സമീപ വർഷങ്ങളിൽ ഐസിസ്-കെ നടത്തിയ കൊടും ക്രൂരതകൾ നിരവധിയാണ്.അഫ്ഗാനിസ്ഥാനിൽ മാത്രം ഒതുങ്ങുന്ന താലിബാനിൽ നിന്ന് വ്യത്യസ്തമായി, ഐസിസ്-കെ ആഗോള ഐഎസ് ശൃംഖലയുടെ ഭാഗമാണ്. അവർ പാശ്ചാത്യ, അന്തർദേശീയ തലത്തിലും ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്ന തീവ്രവാദ സംഘടനയാണ്.
https://www.facebook.com/Malayalivartha























