യുഎസിനെ പറ്റിച്ച് അഭയാര്‍ത്ഥികളായി എത്തിയത് 100 കണക്കിന് ഭീകരര്‍ നെഞ്ചുതകര്‍ന്ന് ബൈഡന്‍...

അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന യു എസ് പൗരന്മാരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള തിടുക്കത്തിലാണ് ബൈഡൻ.ഇതിനിടയിൽ കഴിഞ്ഞ ദിവസം കാബൂൾ വിമാന താവളത്തിൽ ഉണ്ടായ സ്പോടങ്ങൾ ബൈഡനെ തളർത്തുകയും ചെയ്തു.സ്ഫോടനത്തെ തുടർന്ന് രക്ഷാ ദൗത്യം വേഗത്തിലാക്കിയിരുന്നു.എന്നാൽ ഇപ്പോൾ വരുന്ന ഒരു ഞെട്ടിക്കുന്ന വാർത്ത അഫ്ഗാനിസ്ഥാനില്‍ നിന്നും സൈനിക വിമാനത്തിൽ അമേരിക്ക രക്ഷപ്പെടുത്തിയവരില്‍ ഐഎസ് ബന്ധമുള്ളവരുമുണ്ടെന്നതാണ്.
ഖത്തറിലെ അല്‍ ഉദെയ്ദ് വ്യോമതാവളത്തിലെത്തിച്ചവരില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. അഫ്ഗാനിസ്ഥാനു പുറത്തെത്തിച്ച നൂറോളം അഫ്ഗാന്‍കാരെ ഭീകരബന്ധം ഇല്ലെന്ന് ഉറപ്പിക്കാന്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടിവരുമെന്നും യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചതായി ഡിഫൺസ്‌വൺ.കോം റിപ്പോര്‍ട്ടു ചെയ്യുന്നു.
7000ത്തോളം അഫ്ഗാന്‍കാരില്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നൂറിലേറെ പേര്‍ക്ക് സംശയാസ്പദമായ പശ്ചാത്തലമുള്ളതായി തെളിഞ്ഞത്. അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിച്ച അഫ്ഗാന്‍കാരെ പശ്ചിമേഷ്യയിലേയും യൂറോപിലേയും താല്‍കാലിക താവളങ്ങളിലേക്കാണ് അമേരിക്ക ആദ്യഘട്ടത്തില്‍ എത്തിച്ചിരിക്കുന്നത്. കസ്റ്റംസും അതിര്‍ത്തി സംരക്ഷണ സേനയും ഓരോ അഫ്ഗാനികളുടേയും തിരിച്ചറിയല്‍ രേഖകളും ബയോമെട്രിക് വിവരങ്ങളും അമേരിക്കയുടെ കൈവശമുള്ള വിവരങ്ങളുമായി വിശദമായി താരതമ്യപ്പെടുത്തി പരിശോധിക്കുന്നുണ്ട്.
ഇങ്ങനെ അമേരിക്ക അഫ്ഗാനിസ്ഥാനു പുറത്തെത്തിക്കുന്ന പലര്‍ക്കും ഭീകര ബന്ധങ്ങളുണ്ടെന്ന ആശങ്കയാണ് പ്രാഥമിക പരിശോധനയില്‍ ഉയരുന്നത്. ഇതില്‍ ഖത്തറിലെത്തിച്ച ഒരാള്‍ ഐഎസ് അംഗമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ ഇപ്പോഴും ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായും കരുതപ്പെടുന്നു. കര്‍ശനമായ പരിശോധനക്കൊടുവില്‍ മാത്രമേ ഓരോ അഫ്ഗാനികളേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കൂ എന്നാണ് സൈന്യം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഓരോരുത്തരുടേയും വിശദമായ പരിശോധനയ്ക്ക് ഒരു മണിക്കൂര്‍ വരെ സമയമെടുക്കുന്നുണ്ട്. അമേരിക്കയിലേക്ക് എത്തുന്ന ഓരോ അഫ്ഗാന്‍ പൗരനും ഇത്തരം പരിശോധനകളിലൂടെ കടന്നുപോകേണ്ടതുണ്ട്. സമയം വൈകിയാലും ഇത് പൂര്‍ണമാവുന്ന മുറക്കേ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിച്ചവര്‍ക്ക് അമേരിക്ക അഭയസ്ഥാനമാവുകയുള്ളൂ.
താലിബാന്റെ തിരിച്ചുവരവിനെ തുടര്‍ന്ന് ജീവന്‍ ഭീഷണിയിലായ ആയിരക്കണക്കിന് അഫ്ഗാനിസ്ഥാന്‍കാരെയാണ് അമേരിക്കയിലേക്ക് വ്യോമമാര്‍ഗം എത്തിക്കുന്നത്. ടെക്‌സാസിലെ ഫോര്‍ട്ട് ബ്ലിസ്, വിസ്‌കോസിനിലെ ഫോര്‍ട്ട് മക്കോയ്, വിര്‍ജീനിയയിലെ ഫോര്‍ട്ട് ലീ തുടങ്ങിയ പല സൈനിക താവളങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ഇവരെ പാര്‍പ്പിക്കുക.
എന്നാൽ അടുത്ത 24–36 മണിക്കൂറിനുള്ളിൽ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയെന്നു യുഎസ് വ്യക്തമാക്കുന്നു. നാറ്റോ–യുഎസ് സഖ്യം ചൊവ്വാഴ്ച അഫ്ഗാനിസ്ഥാൻ വിടാനൊരുങ്ങവേ, യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു മുന്നറിയിപ്പ് നൽകിയത്. ദേശീയ സുരക്ഷാ സമിതിയുമായി ചർച്ചകൾ നടത്തിയശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.
അതീവ അപകടകരമാണ് അഫ്ഗാനിൽ നിലവിലെ സാഹചര്യം. കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണത്തിനു സാധ്യത വളരെ കൂടുതലാണ്. 24–36 മണിക്കൂറിനകം കാബൂളിൽ ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണു യുഎസ് കമാൻഡർമാർ എന്നെ അറിയിച്ചത്’– ബൈഡൻ മാധ്യമങ്ങളോടു പറഞ്ഞു. വൈറ്റ് ഹൗസിൽ ബൈഡന്റെ അധ്യക്ഷതയിൽ നടന്ന അടിയന്തര സുരക്ഷാ യോഗത്തിൽ സേനയിലെ ഉന്നത കമാൻഡർമാരും പങ്കെടുത്തു. യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദർഭമാണു വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























