Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

താലിബാന് കുരുക്കിട്ട് സാലേ.... തീവ്രവാദികൾക്ക് അന്ത്യശാസനം... സാലേയെ പൂട്ടാനും മറുനീക്കം.... കൈവശമുളളത് വന്‍പടക്കോപ്പുകള്‍...

29 AUGUST 2021 08:52 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

അഫ്​ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ തീവ്രവാദികളുടെ കണ്ണ് കാബൂൾ ലക്ഷ്യം വച്ച് തുടങ്ങി എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങൾക്ക് ഉദാഹരണമാണ് കഴി‍ഞ്ഞ ദിവസം വിമാനത്താവളത്തിനു സമീപത്തുണ്ടായ ഇരട്ട ചാവേറാക്രമണം പോലും. ഇപ്പോഴും താലിബാൻ പൂർണമായും അധികാരം കൈവശപ്പെടുത്തിയിട്ടില്ല, അല്ലെങ്കിൽ കൈയ്യിലുള്ളത് ഒട്ടും സുരക്ഷിതമല്ല എന്ന തെളിയിക്കുന്ന കാര്യങ്ങൾ ഇപ്പോഴും ആ രാജ്യത്ത് അരങ്ങേറുന്നുണ്ട്.

താലിബാന് അന്നും ഇന്നും എതിരാളിയായി നിലയുറപ്പിച്ചിരിക്കുന്നത് അംറുള്ള സാലേയാണ്. അദ്ദേഹത്തിനെ ശരിക്കും പ്രതിരോധിക്കാൻ താലിബാന് ആകുന്നില്ല എന്ന വേണം പറയാൻ. അഫ്ഗാനിസ്താനില്‍ താലിബാന്‍ എല്ലാ പ്രവിശ്യകളിലും ആധിപത്യം സ്ഥാപിച്ചുവെങ്കിലും പാഞ്ച്ഷീര്‍ പ്രദേശം മാത്രം ഇനിയും കീഴടങ്ങിയിട്ടില്ല. താലിബാനെതിരെ തങ്ങള്‍ നയിക്കുന്ന പോരാട്ടം പാഞ്ച്ഷീര്‍ മേഖലയ്ക്കായി മാത്രമല്ലെന്നും മുഴുവന്‍ അഫ്ഗാനിസ്താനും വേണ്ടിയാണ് പോരാട്ടമെന്നാണ് താലിബാന്‍ വിരുദ്ധ നേതാവ് അഹമ്മദ് മസൂദിന്റെ പോരാട്ടത്തിലൂടെ മനസ്സിലാവുന്നത്.

അതെ താലിബാന് അംറുള്ള സാലേയും പാഞ്ച്ഷീറിനേയും പേടിയാണ്. ഇല്ലെങ്കിൽ ഇങ്ങനെ ഒരു നീക്കം അവർ ഇപ്പോൾ നടത്തില്ലായിരുന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രസിഡന്റ് അംറുല്ല സാലേയുടെ ട്വീറ്റുകൾ താലിബാനെ നല്ല രീതിയിൽ അസ്വസ്ഥരാക്കുന്നുണ്ട്. അത് അടിച്ചമർത്താനായി അവർ ഇപ്പോൾ പുതു തന്ത്രം ആവിഷ്കരിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ. അത് തടയുന്നതിനായി താലിബാൻ പഞ്ച്ഷീറിലെ ഇന്റർനെറ്റ് സംവിധാനം അടച്ചു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍റെ ഇസ്ലാമിക ഭരണം അധിക കാലം നീണ്ടു നില്‍ക്കില്ലെന്ന് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റും താലിബാന്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന അംറുള്ള സാലേ കുറിച്ചിട്ടുണ്ടായിരുന്നു. താലിബാന്‍റെ ഇസ്ലാമിക പരമാധികാര ഭരണം അഫ്ഗാന്‍ ജനത അംഗീകരിക്കില്ല. അധികകാലം താലിബാന് അഫ്ഗാനില്‍ ഭരിക്കാന്‍ കഴിയില്ല എന്നും സാലേ പറഞ്ഞു. ഇതിന് വൻ ജനപിന്തുണ തന്നെയാണ് ലഭിച്ചിട്ടുള്ളത്.

ഇപ്പോള്‍ അംറുള്ള സാലേയും അഹമദ് മസൂദും ചേര്‍ന്ന് പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെതിരെ ശക്തമായ പോരാട്ടം നടത്തുകയാണ്. ഇവിടെ താലിബാന്‍ തീവ്രവാദികള്‍ ഒന്നിച്ചെത്തിയിട്ടും ഇവിടുത്തെ താലിബാന്‍ വിരുദ്ധ സേനയെ തോല്‍പ്പിക്കാനായില്ല. 'പഞ്ച്ശീറില്‍ മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും താലിബാന്‍ വിരുദ്ധപ്പോരാട്ടങ്ങള്‍ ശക്തമാകും. താലിബാന്‍ തീര്‍ച്ചയായും ആഴത്തിലുള്ള സൈനിക പ്രതിസന്ധിയെ നേരിടും,'
എന്ന മുന്നറിയിപ്പ് തന്നെയാണ് അംറുള്ള സാലേ നൽകിയത്.

അഫ്ഗാനിസ്താനിലെ പാഞ്ച്ഷിർ താഴ്‌വരയിലാണ് താലിബാൻ ഭീകരൻ ഇന്റർനെറ്റ് സേവനത്തിന് വിലക്കേർപ്പെടുത്തിയത്. ഇപ്പോഴും താലിബാനെതിരെ ചെറുത്തു നിൽപ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രദേശമാണ് പാഞ്ച്ഷിർ എന്നതും ശ്രദ്ധേയമാണ്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെ ട്വിറ്ററിൽ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത് തടയാനാണ് താലിബാന്റെ പുതിയ നീക്കമെന്നാണ് സൂചന.

അഫ്ഗാനിസ്ഥാനെ നശിപ്പിക്കാൻ പാക്കിസ്ഥാൻ എങ്ങനെയാണ് താലിബാനെ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹം തുടർച്ചയായി പോസ്റ്റ് ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള ശക്തികള്‍ താലിബാന്‍ വിരുദ്ധസേനയ്ക്ക് രാഷ്ട്രീയമായി പിന്തുണ നല്‍കും.

തോക്കിന്‍ കുഴലിലൂടെയുള്ള തീവ്രവാദികളുടെ ഭരണം സ്വീകാര്യമല്ല. താലിബാന്റെ അടിച്ചമര്‍ത്തലും പീഢനങ്ങലും ഒഴിച്ചു നിര്‍ത്തലും ഒന്നും അധിക കാലം നീണ്ടു നില്‍ക്കില്ല. ഏകാധിപത്യത്തില്‍ നിന്നും മാറി, എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള ഭരണത്തിന് താലിബാന്‍ സമ്മതിക്കണം. എന്നും അംറുള്ള സാലേ വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്തുന്നതിൽ ഐഎസ്ഐയുടെയും പാകിസ്ഥാൻ ആർമിയുടെയും പങ്കിനെക്കുറിച്ച് വളരെക്കാലമായി അദ്ദേഹം ട്വിറ്ററിൽ വളരെ വാചാലനായിരുന്നു. വിമത നേതാവ് അഹമ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിലുള്ള താലിബാൻ വിരുദ്ധ സഖ്യം ഇപ്പോഴും പാഞ്ച്ഷിറിൽ തമ്പടിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെയും ഇവർക്കൊപ്പമുണ്ട് എന്നതാണ് താലിബാന്റെ ഉറക്കം കെടുത്തുന്നത്. താലിബാന്‍ വിരുദ്ധ സേനയിലെ കൂടുതല്‍ അംഗങ്ങളും യുവാക്കളും മുന്‍പ് അഫ്ഗാൻ സേനയുടെ ഭാഗമായിരുന്നവരുമാണ്.

അതേസമയം, യന്ത്രത്തോക്കുകളും യുദ്ധവാഹനങ്ങളും വിമാനങ്ങളുമടക്കം ഏതു നിമിഷവും ഒരു പോരാട്ടത്തിന് തയ്യാറാണ് താലിബാന്‍. താലിബാന്‍ ഭീകരര്‍ കാണ്ഡഹാര്‍ വിമാനത്താവളത്തിലെ റണ്‍വേയിലൂടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ബ്ലാക്ക് ഹോക്ക് പറത്തുന്ന ദൃശ്യമായിരുന്നില്ല ഇതെങ്കിലും ഈ ദൃശ്യം ലോകത്തിന് നല്‍കിയ സന്ദേശം ചെറുതായിരുന്നില്ല.

ജൂൺ അവസാനത്തെ കണക്കുകൾ പ്രകാരം ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉൾപ്പെടെ 167 വ്യോമയാനങ്ങളാണ് അഫ്ഗാൻ സൈന്യത്തിന്റെ പക്കലുണ്ടായിരുന്നത്.

ബ്ലാക്ക് ഹോക്ക് മുതല്‍ ഹംവീസ് അടക്കം താലിബാന്റെ പക്കലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അഫ്ഗാനിസ്താന്റെ പക്കലുണ്ടായിരുന്ന ഭൂരിഭാഗം ആയുധങ്ങളും താലിബാൻ പിടിച്ചെടുത്തിരിക്കുകയാണ്.

പിടിച്ചെടുത്ത ആയുധങ്ങളിൽ പലതും അഫ്ഗാനിസ്താന് യുഎസ് സൈന്യം നൽകിയതാണ്. ഇത്തരത്തിൽ അഫ്ഗാൻ സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങളൊക്കെ ഇപ്പോൾ താലിബാന്റെ പക്കലാണെന്നാണ് വിവരം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends