ബൈഡന്റെ മുന്നറിയിപ്പ് ശരിയായി... കാബൂളിൽ വീണ്ടും സ്ഫോടനം! കത്തിക്കരിഞ്ഞ് ജനങ്ങൾ... അന്തം വിട്ട് താലിബാൻ...

ദുരന്തങ്ങൾ വിട്ടുമാറാതെ പിന്തുടരുകയാണ് ഇപ്പോൾ കാബൂളിനെ... ഒന്നിനു പിറകേ മറ്റൊന്നായി വീണ്ടും പ്രഹരം ഏൽക്കേണ്ട സ്ഥിവിശേഷമാണ് അഫ്ഗാനിസ്ഥിനിലുള്ളത്. ഇത്തരത്തിൽ ജനജീവിതം ഭീതിയിലും ജീവൻ കൈയ്യിൽ പിടിച്ച് നടക്കേണ്ട ദുരിതപൂർണമായ അവസ്ഥയാണ് അവിടുത്തെ ജനങ്ങൾക്ക് വിധിക്കപ്പെട്ടിട്ടുള്ളത്. ഇതിനെല്ലാം തുടക്കം താലിബാന്റെ അധികാര കൊതി മൂലമാണെന്നത് വ്യക്തമാണ്.
അവരുടെ കിരാത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതിനെല്ലാം ബലിയാടാവുന്നത് പാവപ്പെട്ട് നിഷ്കളങ്കരായ ജനങ്ങളാണ്. ഇപ്പോൾ ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്ന വാർത്തകൾ പരിശോധിക്കുമ്പോൾ വ്യാഴാഴ്ച ഉണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്‌ഫോടനം നടന്നതായിട്ടാണ് അറിയാൻ കഴിയുന്നത്. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപം വീണ്ടും സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ടുകൾ.
മിസൈൽ ആക്രമണമെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരം. വീണ്ടുമൊരു ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടു പിന്നാലെയാണ് ഈ സ്‌ഫോടനമുണ്ടായത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. ഇത്രയും കാര്യമായ മുന്നറിയിപ്പ് ലോകത്തിന് നൽകിയിട്ടു പോലും ഇതിനെ പ്രതിരോധിക്കാൻ ആയില്ല എന്ന ആക്ഷേപമാണ് ഇപ്പോൾ ലോകത്താകമാനമുള്ള അറിയിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി 31ന് അവസാനിക്കാനിരെക്കെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിന് സമീപത്താണ് ഇത്തവണയും ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം കാബൂളിൽ ഒരു സ്ഫോടനം റിപ്പോർട്ട് ചെയ്തു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്ത വന്നിരിക്കുന്നത്. പ്രദേശത്തെ പ്രദേശവാസികൾ പറയുന്നതനുസരിച്ച്, പ്രദേശത്തെ ഒരു റോക്കറ്റ് വീടിന്മേൽ പതിച്ചതാണ് സ്ഫോടനത്തിന് കാരണമായത് എന്നും വിശ്വസിക്കുന്നുണ്ട്.
പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമല്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. റിപ്പബ്ലിക് ടിവി പറയുന്നതനുസരിച്ച്, കാബൂളിൽ സ്ഫോടനം നടന്നത് പതിനൊന്നാം സുരക്ഷാ ജില്ലയിലെ ഖാജി ബാഗ്‌റയിലെ ഗുലൈ പ്രദേശത്താണ് എന്നാണ് അറിയാൻ കഴിയുന്നത്.
റോക്കറ്റ് ആക്രമണമെന്ന് പറയപ്പെടുന്ന സംഭവത്തിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ വാർത്താ ഏജൻസി അസ്.വക റിപ്പോർട്ട് ചെയ്തു.
റിക്ഷ കത്തുന്നത് ഞങ്ങൾ കണ്ടു. കുട്ടികൾക്കും സ്ത്രീകൾക്കും പരിക്കേറ്റു, ഒരു പുരുഷനും ഒരു ആൺകുട്ടിയും ഒരു സ്ത്രീയും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മുറിവേറ്റവരെ കൊണ്ടു പോകുന്നതിനും ആളുകളെ കൊണ്ടുവരാനും വാഹനങ്ങൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു, എന്നാണ് ദൃസാക്ഷികളിൽ ഒരാൾ സിഎൻഎൻ നോട് പറഞ്ഞത്.
വെള്ളിയാഴ്ച രാത്രി വിമാനത്താവള കവാടത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ അടുത്ത 24–36 മണിക്കൂറിനുള്ളിൽ അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു നേര്‍ക്ക് ഇനിയും ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്ന മുന്നറിയിപ്പായിരുന്നു അമേരിക്ക നൽകിയത്. തുടര്‍ച്ചയായ, അടിയന്തര സ്വഭാവത്തിലുള്ള ഭീകരാക്രമണ മുന്നറിയിപ്പുകള്‍ യു.എസ്. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന രക്ഷൗദൗത്യങ്ങളെ ബാധിച്ചിട്ടുണ്ട്.
കൃത്യവും വിശ്വസനീയവുമായ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാബൂള്‍ വിമാനത്താവളത്തിന്റെ പരിസരത്തുള്ള എല്ലാ യു.എസ്. പൗരന്മാരും അവിടം വിടണമെന്ന് കാബൂളിലെ യു.എസ്. എംബസി സുരക്ഷാ മുന്നറിയിപ്പില്‍ വ്യക്തമാക്കിയതായിരുന്നു. സൗത്ത് (എയര്‍പോര്‍ട്ട് സര്‍ക്കിള്‍) ഗേറ്റ്, വിമാനത്താവളത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള പഞ്ച്ഷീര്‍ പെട്രോള്‍ സ്‌റ്റേഷന്റെ സമീപത്തുള്ള ഗേറ്റ് എന്നിവിടങ്ങളിലാണ് ആക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയത്.
കാബൂള്‍ വിമാനത്താവള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ്.-ഖൊറാസന്‍ ഏറ്റെടുത്തിരുന്നു. ഐ.എസ്.-ഖൊറാസന്‍ ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ഡ്രോണ്‍ തിരിച്ചടിക്ക് പിന്നാലെ, 'ഇത് അവസാനത്തേത് അല്ലെ'ന്നും ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭീകരവാദികള്‍ വിമാനത്താവളം ആക്രമിച്ചേക്കുമെന്ന് ഭീഷണി നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ 182 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു; ഇതിൽ 18 യുഎസ് സൈനികരുമുണ്ട്.
അതേസമയം, അഫ്ഗാനിസ്താനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കുകയാണെന്നും രാജ്യത്തിന്റെ തന്ത്രത്തിൽ മാറ്റം വരുത്താൻ ഇത് നമ്മളെ നിർബന്ധിതരാക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.
"അഫ്ഗാനിസ്താനിലെ മാറുന്ന സാഹചര്യങ്ങള്‍ നമുക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ തന്ത്രങ്ങളെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. നാം നമ്മുടെ തന്ത്രങ്ങള്‍ മാറ്റുകയാണ്, ക്വാഡിന്റെ രൂപീകരണം ഇതിനെ അടിവരയിടുന്നതാണ്'', രാജ്‌നാഥ് സിങ് പറഞ്ഞു.
സംയോജിത സൈനിക സംഘങ്ങളെ സജ്ജമാക്കുന്ന കാര്യം പ്രതിരോധ മന്ത്രാലയം ഗൗരവപരമായി പരിഗണിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. "യുദ്ധങ്ങൾക്കിടയിൽ പെട്ടെന്നുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനും സമഗ്ര പ്രതിരോധത്തിനും ഈ സംയോജിത സൈനിക സംഘം സുസജ്ജമായിരിക്കും. ദേശീയ സുരക്ഷയ്ക്കുവേണ്ടി ഏത് നിമിഷവും എവിടെവെച്ചും ശത്രുവിനെ നേരിടാൻ ഇന്ത്യ തയ്യാറാണ്." അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ പാകിസ്താൻ ഇന്ത്യയോട് നിഴൽയുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























