വീണ്ടും കാബൂളിൽ ബോംബ് സ്ഫോടനം... ചിതറി തെറിച്ച് മൃതദേഹങ്ങൾ... ഞെട്ടിത്തരിച്ച് താലിബാനും...

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച തീവ്രവാദികളുടെ റോക്കറ്റാക്രമണം. കാബൂള്‍ വിമാനത്താവളത്തിനടത്തുള്ള ഒരു വീടിന് മുകളിലാണ് റോക്കറ്റ് വീണത്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് പല തവണ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപം വീണ്ടും സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. റോക്കറ്റ് ആക്രമണമാണെന്നും പാർപ്പിട മേഖലയിലാണെന്നും റിപ്പോർട്ടുകളുണ്ട്. വാർത്താ ഏജൻസിയായ എഎഫ്പിയാണ് റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിലുണ്ടായ ചാവേറാക്രണണത്തിനു പിന്നാലെ മറ്റൊരു സ്ഫോടനം കൂടി ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് സംഭവം.
വ്യാഴാഴ്ച രാത്രി വിമാനത്താവള കവാടത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ അടുത്ത 24–36 മണിക്കൂറിനുള്ളിൽ മറ്റൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മിലിറ്ററി കമാൻഡർമാർ റിപ്പോർട്ട് നൽകിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ 182 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു; ഇതിൽ 18 യുഎസ് സൈനികരുമുണ്ട്.
വിമാനത്താവളത്തിന് നേരെ ആക്രമണമൊന്നും ഉണ്ടായില്ലെങ്കിലും തൊട്ടടുത്ത വീടിന് മുകളില്‍ റോക്കറ്റ് വീണത് ആശങ്കയുളവാക്കി. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ട ചില ചിത്രങ്ങളില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും കറുത്ത പുക ഉയരുന്നതായി കാണാം.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍പില്‍ നടന്ന രണ്ട് ചാവേര്‍ ബോംബാക്രമണങ്ങളില്‍ 200 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
വിമാനത്താവളത്തിനടുത്ത് ഖാജെ ബഗ്ര പ്രദേശത്തിനടുത്തുള്ള ഗുലായിലെ ഒരു വീടിന് മുകളിലാണ് വീണത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം, അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു നേര്‍ക്ക് ഇനിയും ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്ന മുന്നറിയിപ്പ് അമേരിക്ക നൽകിയിരുന്നു. വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് നടന്നതിനു സമാനമായ ആക്രമണങ്ങള്‍ അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ സംഭവിച്ചേക്കാമെന്ന് യു.എസ്. കമാന്‍ഡര്‍മാര്‍ കരുതുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. തുടര്‍ച്ചയായ, അടിയന്തര സ്വഭാവത്തിലുള്ള ഭീകരാക്രമണ മുന്നറിയിപ്പുകള്‍ യു.എസ്. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന രക്ഷൗദൗത്യങ്ങളെ ബാധിച്ചിട്ടുണ്ട്.
കൃത്യവും വിശ്വസനീയവുമായ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാബൂള്‍ വിമാനത്താവളത്തിന്റെ പരിസരത്തുള്ള എല്ലാ യു.എസ്. പൗരന്മാരും അവിടംവിടണമെന്ന് കാബൂളിലെ യു.എസ്. എംബസി സുരക്ഷാ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗത്ത്(എയര്‍പോര്‍ട്ട് സര്‍ക്കിള്‍) ഗേറ്റ്, വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള പഞ്ച്ഷീര്‍ പെട്രോള്‍ സ്‌റ്റേഷന്റെ സമീപത്തുള്ള ഗേറ്റ് എന്നിവിടങ്ങളിലാണ് ആക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
കാബൂള്‍ വിമാനത്താവള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ്.-ഖൊറാസന്‍ ഏറ്റെടുത്തിരുന്നു. ഐ.എസ്.-ഖൊറാസന്‍ ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ഡ്രോണ്‍ തിരിച്ചടിക്ക് പിന്നാലെ, 'ഇത് അവസാനത്തേത് അല്ലെ'ന്നും ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭീകരവാദികള്‍ വിമാനത്താവളം ആക്രമിച്ചേക്കുമെന്ന് ഭീഷണി നിലനില്‍ക്കുകയാണ്. അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ആക്രമണം നടക്കാനിടയുണ്ടെന്ന് കമാന്‍ഡര്‍മാര്‍ എന്നെ അറിയിച്ചു- ബൈഡന്‍ പറഞ്ഞു. വ്യാഴാഴ്ചത്തെ ആക്രമണത്തില്‍ 13 യു.എസ്. സൈനികരടക്കം 170 പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























