കട്ടകലിപ്പ് തന്നെ... കാബൂളിൽ റോക്കറ്റാക്രമണം നടത്തിയത് അമേരിക്ക! ലക്ഷ്യമിട്ടത് ചാവേറിനെ... ഒന്നിനേയും വിടില്ലെന്ന് ബൈഡൻ...

കാബൂൾ വിമാനത്താവളത്തിന് സമീപം നടന്നത് അമേരിക്കയുടെ റോക്കറ്റാക്രമണം ആണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. വീണ്ടും ഒരു ആക്രമണം നടക്കുമെന്ന ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇതും സംഭവിച്ചത്. ഇനിയും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് തന്നെയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോൾ വകവരുത്താൻ ശ്രമിച്ചത് വിമാനത്താവളം ലക്ഷ്യം വച്ച് ബോംബാക്രമണം ആസൂത്രണം ചെയ്ത ഭീകരരെയാണ്.
വിമാനത്താവളം ലക്ഷ്യമാക്കിയ ഐഎസ്‌ഐഎസ്-ഖൊറാസൻ തീവ്രവാദികളെ ഉന്നമിട്ടുള്ള ആക്രമണമാണ് അമേരിക്ക നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് പേർ മരിച്ചെന്ന് അഫ്ഗാൻ പോലീസ് ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിലാണ് ചാവേറത്തിയത്. അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്.
വിജയകരമായി ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞു. വാഹനത്തിൽ ഗണ്യമായ അളവിൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് സ്‌ഫോടനത്തിൽനിന്നു മനസ്സിലാക്കുന്നതെന്ന് യു.എസ്. സൈനിക വക്താവ് ബിൽ അർബൻ പറഞ്ഞു. സ്‌ഫോടനത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും, അതുസംബന്ധിച്ച് വിവരമന്നും ലഭ്യമായിട്ടില്ലെന്നും അർബൻ വ്യക്തമാക്കി.
വ്യാഴാഴ്‌ച്ച നിരവധി പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെയാണ് അമേരിക്കയുടെ പ്രത്യാക്രമണം. ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. താലിബാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ജൊ ബൈഡന്റെ മുന്നറിയിപ്പിന് തൊട്ടു പിന്നാലെയാണ് സ്‌ഫോടനം എന്ന പ്രത്യേകതയുമുണ്ട്.
നേരത്തേ നടന്ന ഇരട്ട സ്‌ഫോടനത്തിൽ കുട്ടികളടക്കം നൂറിൽ അധികം പേരാണ് മരിച്ചത്. ഇതിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം. അഫ്ഗാനിൽ നിന്ന് പലായനം ചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകൾ വിമാനത്താവളത്തിന് പുറത്ത് തിങ്ങിനിറഞ്ഞിരിക്കുമ്പോഴാണ് സ്ഫോടനം നടന്നത്.
വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപവും, ഒരു ഹോട്ടലിന് തൊട്ടുമുന്നിലുമായിരുന്നു സ്ഫോടനം. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഭീകരാക്രമണ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്ഫോടനങ്ങളുണ്ടായത്.
അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമായി തുടർന്നു കൊണ്ടിരിക്കുകയാണ്. ഭീകരവാദികൾ വിമാനത്താവളം ആക്രമിച്ചേക്കുമെന്ന് ഭീഷണി നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ 182 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു; ഇതിൽ 18 യുഎസ് സൈനികരുമുണ്ട്.
https://www.facebook.com/Malayalivartha























