'ഇസ്ലാമില്‍ സംഗീതം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ആളുകളെ ഒന്നിനും നിര്‍ബന്ധിക്കില്ല. പറഞ്ഞ് മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്...' അഫ്‌ഗാനില്‍ താലിബാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ പരസ്യമായി വിമര്‍ശിച്ച് സംഗീതജ്ഞന്‍ അദ്നന്‍ സാമി

അഫ്‌ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന താലിബാനെതിരെ പല ഭാഗത്ത് നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അഫ്‌ഗാനില്‍ താലിബാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് സംഗീതജ്ഞന്‍ അദ്നന്‍ സാമി രംഗത്ത് വന്നിരിക്കുകയാണ്. സംഗീതം ഇസ്ലാമികമല്ലെന്ന താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദിന്റെ പ്രസ്താവനക്കെതിരെയാണ് അദ്നന്‍ സാമി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
'ഇസ്ലാമില്‍ സംഗീതം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ആളുകളെ ഒന്നിനും നിര്‍ബന്ധിക്കില്ല. പറഞ്ഞ് മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്,' എന്നായിരുന്നു സബീഹുള്ള മുജാഹിദ് ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
'വിശുദ്ധ ഖുര്‍ആനില്‍ സംഗീതം ഹറാം ആണെന്ന്, അല്ലെങ്കില്‍ അനിസ്ലാമികമാണെന്ന് പരാമര്‍ശിച്ചിരിക്കുന്നത് 'എവിടെ' ആണെന്ന് കാണിച്ച് തരൂ. നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു, എവിടെയുമില്ല. ഇതേ കാര്യം പ്രവാചകന്‍ മുഹമ്മദ് പറഞ്ഞതായുള്ള ഏതെങ്കിലും ഹദീസ് കാണിച്ച് തരാനാകുമോ' ഇതിനു മറുപടിയായി അദ്നന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇസ്ലാം സംഗീതം നിരോധിച്ചിട്ടില്ലെന്നും ഖുറാനിലോ പ്രവാചകന്‍ മുഹമ്മദിന്റെ വചനങ്ങളായ ഹദീസിലോ സംഗീതം ഹറാമാണെന്ന് പറയുന്നില്ലെന്നും അദ്‌നന്‍ സാമി പറയുകയുണ്ടായി. സബീഹുള്ള മുജാഹിദിനെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
എന്നാൽ അഫ്‌ഗാനിലെ നിലവിലെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ് എന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താലിബാന്‍ കൂടുതല്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്നു. വിവിധ വിഭാഗങ്ങള്‍ സ്വന്തം യോഗങ്ങള്‍ നടത്തുകയാണ്. താലിബാനികള്‍ക്കിടയില്‍ ഐക്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് അത്. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന ഭയത്തിലാണ് ഞങ്ങള്‍- എന്നും കാബൂളിലെ മുന്‍ സര്‍കാര്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ചാണ് ഹോളി മാകെ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. അഫ്ഗാനെ വളരെ വേഗത്തില്‍ പിടിച്ചടക്കിയപ്പോള്‍ മുതല്‍ തന്നെ താലിബാനികള്‍ക്കിടയില്‍ ആശയകുഴപ്പം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
https://www.facebook.com/Malayalivartha























