ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല.... താലിബാനെ ഇറക്കി കാശ്മീർ പിടിക്കണം... ഇമ്രാന്റെ ദിവാസ്വപ്നത്തിന് തിരിച്ചടി! പാക്കികളുടെ തലയിൽ ബൂള്ളറ്റ്... ഊറി ചിരിച്ച് മോദിയും

ചിരിയടക്കാതെ ഈ വാർത്ത കേൾക്കാൻ ആർക്കും ആകില്ല എന്ന് വേണം പറയാൻ. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ചില മോഹങ്ങളുണ്ട്. അതിൽ ഏറ്റവും മുന്നിലുള്ള ആഗ്രഹം എങ്ങനേയും ഇന്ത്യയെ മുട്ടുകുത്തിക്കുക പിന്നെ കശ്മീർ കീഴടക്കുക. ഇങ്ങനെയൊക്കെ മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം അസ്ഥാനത്താവുകയാണ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇതിനെല്ലാം ശക്തമായ തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത്. അതും അഫ്ഗാനിസ്ഥാനിൽ നിന്നും. ഇതാണ് ഹൈലൈറ്റ്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരം കൈയ്യടക്കിയതിൽ ഏറ്റവും സന്തോഷമുള്ള രാജ്യമായിരുന്നു പാക്കിസ്ഥാൻ. തങ്ങളുടെ നയതന്ത്ര വിജയം എന്ന പേരിലാണ് താലിബാന്റെ തിരിച്ചു വരവ് ഒളിഞ്ഞും തെളിഞ്ഞും പാക്ക് നയതന്ത്രജ്ഞരും രാഷ്ട്രീയക്കാരും ആഘോഷിച്ചത്.
താലിബാനു വേണ്ടിയുള്ള അഭിനന്ദനങ്ങൾ പലവിധത്തിലാണ് പാക്കിസ്ഥാൻ അറിയിച്ചിട്ടുള്ളത്. താലിബാൻ പഴയ താലിബാനല്ലെന്നും പുതിയ കാലത്തിനനുസരിച്ച് ശൈലീമാറ്റം സംഭവിച്ചുവെന്നും പ്രചരിപ്പിക്കുന്നതിൽ പാക്കിസ്ഥാൻ അടുത്ത കാലത്തായി മുൻപന്തിയിൽ പ്രവർത്തിപ്പിച്ചതാണ്. പാക്കിസ്ഥാന്റെ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തരമന്ത്രി തുടങ്ങിയവരെല്ലാം ഈ പുതിയ താലിബാന്റെ പ്രചാരകരായിരുന്നു.
താലിബാൻ കാബൂൾ കീഴടക്കിയപ്പോൾ ‘അവർ അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചു’ എന്നായിരുന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികിരച്ചത്. താലിബാൻ അധികാരം പിടിച്ചത് തങ്ങളുടെ അതീവമായ നയതന്ത്ര പാടവത്തിന്റെ വിജയമായി ഐസ്ഐയും പാക്ക് സർക്കാരും കാണുന്നുണ്ട്.
ഐഎസ്ഐയുടെ ഇഷ്ടക്കാരനും മുൻപ് ഗ്വാണ്ടനാമോ തടവറയിൽ തടവുകാരനുമായിരുന്ന അബ്ദുൽ സാക്കിറിനെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചതും തങ്ങൾക്കനുകൂല നിലപാട് താലിബാൻ സ്വീകരിക്കുന്നതിന്റെ തെളിവാണെന്നായിരുന്നു പാക്ക് നേതാക്കൾ കരുതിയിരുന്നത്.
എന്നാൽ അധികം അങ്ങോട്ട് ആഹ്ലാദിക്കേണ്ടെന്നും ചിലപ്പോൾ വലിയ പണിയാകും അഫ്ഗാനിലെ താലിബാൻ വിജയം മൂലം പാക്കിസ്ഥാനു കിട്ടുകയെന്നും മുൻ സിഐഎ ഉദ്യോഗസ്ഥനും സൈനിക വിദഗ്ധനുമായ റോബർട് ഗ്രേനിയർ മുന്നറിയിപ്പു നൽകിയട്ടുണ്ടായിരുന്നത് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ടായിരുന്നു.
ഇപ്പോൾ അത് ശരി വയ്ക്കുന്ന വിവരങ്ങൾ തന്നെയാണ് പുറത്ത് വരുന്നതും. അഫ്ഗാൻ മണ്ണിൽ നിന്നുമുള്ള അപ്രതീക്ഷിത ആക്രമണത്തിൽ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് നിലവിൽ പാകിസ്ഥാൻ. ഈ ആക്രമണത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു എന്ന വിവരവും പുറത്ത് വരുന്നുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വെടിവയ്പ്പിൽ അതിർത്തിയിലെ രണ്ട് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ആക്രമണമാണ് ഇതെന്നു വേണം കരുതാൻ. പാകിസ്ഥാനുമായുള്ള അതിർത്തി മേഖലകളിൽ സായുധരായ താലിബാൻ ഭീകരർ കാവൽ നിൽക്കുന്നതിനിടെയാണ് പാകിസ്ഥാന് നേരെ ആക്രമണമുണ്ടായത്. ഭീകരരുമായി നല്ല ബന്ധം പുലർത്തുന്ന പാക് സൈനികർക്ക് ഇപ്പോഴുണ്ടായ ആക്രമണം തീർത്തും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
എന്നാൽ പാകിസ്ഥാനിൽ വേരുള്ള ഭീകരർ താലിബാനുമായി ചേർന്നതിന് ശേഷം കൂടുതൽ ശക്തരായിരിക്കുകയാണ് എന്നും മറ്റൊരു ഭാഗത്ത് നിന്നും വാർത്തകൾ വരുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ഗോത്ര വിഭാഗങ്ങൾക്ക് മേൽ ആധിപത്യം പുലർത്താൻ താലിബാന് സാധിക്കാത്തത് പാകിസ്ഥാന് ഭീഷണി ഉയർത്തിയിരിക്കുകയാണ്.
പാക്കിസ്ഥാനിലെ ബജൗർ ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടിടിപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പാകിസ്താൻ താലിബാൻ ഈ മേഖലകളിൽ ശക്തമാണ്. ഇവർ ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ താലിബാനോട് കൂറ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പാക്കിസ്ഥാന് ഭീഷണിയാവുമെന്ന് കരുന്നുണ്ട്.
പാകിസ്ഥാൻ സൈന്യത്തിന് നേരെ പകയുള്ളവരാണ് ഇക്കൂട്ടർ. പാകസ്ഥാനിൽ നിന്നും അഫ്ഗാനിലേക്ക് സുരക്ഷിത താവളം കണ്ടെത്തുന്ന ഭീകരർ പാക് സൈനികരെ ഉന്നം വയ്ക്കുകയാണ് ചെയ്യുന്നത്. ഇനി ഒരു ആക്രമണം ഉണ്ടായാല് അത് പാക്കിസ്ഥാൻ സൈനികരുടെ രക്തചൊരിച്ചിലിന് ഇടയാക്കുമെന്നാണ് കണക്കു കൂട്ടുന്നത്.
എന്നാൽ, അഫ്ഗാൻ മണ്ണിൽ നിന്നുമുണ്ടായ ആക്രമണത്തിൽ പാക്കിസ്ഥാൻ സൈന്യം തിരിച്ചടിച്ചതായും വാർത്തകൾ വരുന്നുണ്ട്. തിരിച്ചടിയിൽ 23 ഭീകരർ കൊല്ലപ്പെട്ടതായും സൈന്യം പ്രസ്താവന ഇറക്കിയിട്ടുണ്ട്. എന്നാൽ രണ്ടിൽ കൂടുതൽ പാക് സൈനികർക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടുകളുണ്ട്.
അഫ്ഗാൻ മണ്ണിൽ നിന്നും പാകിസ്ഥാനെതിരെ ആക്രമണമുണ്ടാവില്ലെന്ന് താലിബാൻ ഉറപ്പ് വരുത്തണമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ താവളമായി താലിബാൻ പാക്കിസ്ഥാനെ ഉപയോഗിക്കുന്നത് ഇമ്രാൻ സർക്കാരിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.
അഫ്ഗാന്‍ വീണ്ടും ആഭ്യന്തര കലാപത്തിലേയ്ക്ക് നീങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. അഫ്ഗാൻ കീഴടക്കിയ താലിബാൻ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും അധികാര വടംവലിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക് പോസ്റ്റില്‍ വന്ന ലേഖനത്തിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ ഇമ്രാന് തന്നെ ഭിഷണിയായി താലിബാൻ വളരുമോ എന്ന് ഉത്ഘണ്ഠ തന്നെയാണ് അവർ പറയാതെ പറയുന്നത്.
https://www.facebook.com/Malayalivartha























