ഇനി സംഭവിക്കുന്നത്! താലിബാന്റെ സകലതും തരിപ്പണമാകും... പോരിനിറങ്ങി യുഎസ്... മിസൈലുകളെ ചുട്ടിരിക്കാൻ സി-റാം

24 മണിക്കൂറി നിടെ കാബൂൾ വിമാനത്താവളത്തിലേക്ക് കുതിച്ചെത്തിയത് അഞ്ച് മിസൈലുകളെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ച് മിസൈലുകളും യുഎസ് വ്യോമ പ്രതിരോധ സംവിധാനം തകർത്തു തരിപ്പണമാക്കുകയാണ് ചെയ്തിട്ടുള്ളത്.
യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, മിസൈൽ ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടതായി പ്രാദേശിക പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ അതിൽ വ്യക്തമായ സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
അമേരിക്കൻ സൈന്യത്തിന്റെ സി-റാം (C-RAM) മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് മിസൈലുകൾ തകർത്തത്. എന്നാൽ, എല്ലാ മിസൈലുകളും വിജയകരമായി തകർത്തോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് എബിസി ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നത്.
വിമാനത്താവളത്തിൽ ആക്രമണം നടത്താനെത്തിയ ഐഎസ്–കെ ഭീകരനെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി എന്ന റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് മിസൈലാക്രമണം നടന്നത്.
ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങുമ്പോഴാണ് അഫ്ഗാനിസ്ഥാനില്‍ പടയ്ക്ക് ഒരുങ്ങാൻ യുഎസ് തീരുമാനിച്ചിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അമേരിക്ക തന്നെ ഉപേക്ഷിച്ചു പോയ ആയുധങ്ങളും ഉപകരണങ്ങളും വാഹനങ്ങളും ഹെലിക്കോപ്റ്ററുകളുമെല്ലാം യുഎസ് സൈന്യം പ്രവര്‍ത്തനരഹിതമാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
അമേരിക്കന്‍ നിര്‍മിത അത്യാധുനിക ആയുധങ്ങളും പോര്‍വിമാനങ്ങളും ഹമ്മറുകളും അടക്കമുള്ള വാഹനങ്ങളും താലിബാന് പുതിയ ഊര്‍ജമാകുമെന്ന ആശങ്കക്കിടെയാണ് യുഎസ് സൈന്യം തങ്ങളുടെ തന്ത്രം വെളിപ്പെടുത്തിയത്.
പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബിയും യുഎസ് ആര്‍മി മേജര്‍ ജനറല്‍ ഹാങ്ക് ടെയ്‌ലറും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഞങ്ങളുടെ ആളുകളേയും വസ്തുവകകളേയും കാബൂളിന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിക്കാനാവാത്ത അമേരിക്കന്‍ പ്രതിരോധ ഉപകരങ്ങളെക്കുറിച്ചും വാഹനങ്ങളെയും എന്തു ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.
ആര്‍ക്കും ഉപയോഗിക്കാനാവാത്ത വിധം ആയുധങ്ങളും വാഹനങ്ങളും പ്രവര്‍ത്തന രഹിതമാക്കിയ ശേഷമാകും അമേരിക്ക കാബൂള്‍ വിടുക' എന്നാണ് കിര്‍ബി വ്യക്തമാക്കിയത്. ഇതിനായി ഏതു മാര്‍ഗങ്ങളാണ് യുഎസ് സൈന്യം സ്വീകരിക്കുകയെന്നത് വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.
വടക്കന്‍ കാബൂളിലെ ബര്‍ഗാം വ്യോമ താവളത്തിലെ ആയുധശേഖരവും വാഹനങ്ങളും ഈ രീതിയില്‍ നശിപ്പിച്ചതായും യുഎസ് സൈന്യം അറിയിച്ചിട്ടുണ്ട്. ജൂലൈയിലാണ് അവസാനത്തെ അമേരിക്കന്‍ സൈനികനേയും വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്റ്ററുഖള്‍ ബര്‍ഗാം വ്യോമ താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. നശിപ്പിക്കപ്പെട്ടവയില്‍ വിലയേറിയ വസ്തുവകകളുമുണ്ടെന്ന് ദ വാര്‍ സോണ്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിലവിലുള്ള ഏഴ് സിഎച്ച് 46ഇ ഹെലിക്കോപ്റ്ററുകള്‍ പുറത്തെത്തിക്കാന്‍ ഉദ്ദേശമില്ലെന്ന് അമേരിക്ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ ഹെലിക്കോപ്റ്ററുകളും പ്രവര്‍ത്തനരഹിതമാക്കാനാണ് അമേരിക്കന്‍ തീരുമാനം. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിയുടെ സുരക്ഷയ്ക്ക് വേണ്ടി തയാറാക്കിയിരുന്ന മിസൈല്‍ പ്രതിരോധ സംവിധാനവും മറ്റു ആയുധങ്ങളും വാഹനങ്ങളും നിര്‍വീര്യമാക്കിയതായി നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഓഗസ്റ്റ് 31നകം സേനാപിന്മാറ്റം പൂര്‍ണമാകുമെന്നാണ് അമേരിക്കയും സഖ്യകക്ഷികളും അറിയിച്ചിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനം രക്ഷാപ്രവര്‍ത്തനത്തിന് താല്‍ക്കാലിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള വഴികളെല്ലാം താലിബാൻ പിടിച്ചടക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha






















