ഇന്ത്യൻ തേരോട്ടം... ഇന്ത്യയ്ക്ക് അടുത്ത പൊൻതൂവൽ... അഭിമാനമായി ലോക റെക്കോർഡ്.... ജാവലിനിൽ ഭാഗ്യം...

ഇന്ത്യയുടെ മെഡൽ വേട്ട വളരെ മെച്ചപ്പെട്ട രീതിയിൽ മുന്നേറിക്കോണ്ടിരിക്കുകയാണ്. ഇനിയും ഒട്ടനവധി അവസരങ്ങൽ ഇന്ത്യയെ കാത്ത് നിൽക്കുന്നുണ്ട് എന്ന സൂചന തന്നെയാണ് ഇന്ന് രാവിലെ മുതൽ ലബിക്കുന്നത്. ഈ സംയത്താണ് ഇന്ത്യക്ക് അഭിമാനമായി സുമിത് ആന്റില്‍ മാറിയത്.
മെഡൽ വേട്ട തുടരുന്ന ഇന്ത്യയ്ക്കായി ടോക്കിയോ പാരാലിംപിക്സിൽ രണ്ടാം സ്വർണം എറിഞ്ഞ് നേടിയിരിക്കുകയാണ് ഇന്ത്യയുടെ പ്രിയപുത്രൻ സുമിത് ആന്റിൽ. നേരത്തത്തെ ഒളിംപിക്സ് പോലെ തന്നെ ഇന്ത്യയ്ക്ക് രാശിയുള്ള ജാവലിൻ തന്നെയാണ് ഇത്തവണയും ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്.
പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ്64 വിഭാഗത്തിലാണ് ഹരിയാനക്കാരനായ സുമിത് ആന്റിൽ സ്വർണം നേടിയത്. ലോക റെക്കോർഡ് തിരുത്തിയ പ്രകടനത്തോടെ 68.55 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് സുമിത് സ്വർണം കരസ്ഥമാക്കിയത്. ടോക്കിയോയിൽ അഞ്ചാം ശ്രമത്തിലാണ് സുമീത് ലോക റെക്കോർഡ് ദൂരം പിന്നിട്ടത്.
ആദ്യ ശ്രമത്തില്‍ 66.95 മീറ്റര്‍ എറിഞ്ഞ ആന്റില്‍ രണ്ടാമത്തെ ശ്രമത്തില്‍ 68.08 മീറ്റര്‍ ഏറിഞ്ഞു. അവിടേയും നിര്‍ത്താതെ ആന്റില്‍ തന്റെ അഞ്ചാമത്തെ ശ്രമത്തില്‍ രണ്ടാമത്തെ ശ്രമത്തില്‍ 68.08 മീറ്റര്‍ ഏറിഞ്ഞാണ് ലോക റെക്കോര്‍ഡ് തിരുത്തിയത്. ഇതോടെ, ആന്റില്‍ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. സുമതിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാമതായി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ മികച്ച നേട്ടം.
ഓസ്ട്രേലിയൻ താരം മൈക്കൽ ബുറിയാൻ വെള്ളിയും ശ്രീലങ്കയുടെ ദുലാൻ കോടിത്തുവാക്കു വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി ഉയർന്നു. ഇന്നു മാത്രം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഹരിയാനയിലെ സോണിപത് ജില്ലയിലെ ഖെഡ ഗ്രാമത്തില്‍ നിന്നുള്ള ഈ 23-കാരന് ഗുസ്തിക്കാരനാകാനായിരുന്നു ആഗ്രഹം. എന്നാല്‍, 17 ാം വയസ്സില്‍ റോഡ് അപകടത്തെ തുടര്‍ന്ന് കാല്‍ നഷ്ടപ്പെട്ടു. ആന്റില്‍ ബൈക്കില്‍ പോകുമ്പോള്‍ പിന്നില്‍ നിന്ന് ട്രാക്ടര്‍ ഇടിക്കുകയും ഇടതുകാലിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഗുസ്തി സ്വപ്‌നം അവസാനിച്ചെങ്കിലും ജാവലിന്‍ ത്രോ അടക്കം കായികയിനങ്ങളിലേക്ക് മാറുകയായിരുന്നു.
വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിൽ അവനി ലെഖാരയാണ് ഇതിനു മുൻപ് സ്വർണം നേടിയത്. പുരുഷൻമാരുടെ ഡിസ്കസ് ത്രോയിൽ യോഗേഷ് കതൂനിയയും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജാരിയയും വെള്ളി നേടി. ജാവലിൻ ത്രോയിൽ സുന്ദർ സിങ് ഗുർജാറിന്റെ വകയാണ് വെങ്കലം.
പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഷൂട്ടര്‍ അവനി ലേഖ്‌റ നേരത്തെ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതടക്കം ഇന്ത്യ ഇതുവരെ ഏഴ് മെഡലുകളാണ് പാരാലിമ്പിക്‌സില്‍ നേടിയത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍വേട്ടയാണ് ഇത്തവണത്തെ പാരാലിമ്പിക്‌സില്‍.
ഫൈനലിൽ 249.6 സ്കോർ നേടിയ അവനി ലോക റെക്കോർഡിന് ഒപ്പമെത്തുന്ന പ്രകടനത്തോടെയാണു സ്വർണം നേടിയത്. ചൈനയുടെ കുയിപിങ് ഷാങ്കിനാണു (248.9) വെള്ളി. യുക്രെയിന്റെ ഇരിന ഷെറ്റ്നിക് (227.5) വെങ്കലം നേടി. 2018ൽ 249.6 സ്കോറോടെ ലോക റെക്കോർഡ് സ്ഥാപിച്ച ഇരിനയെയാണു ടോക്കിയോയിൽ അവാനി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയത്.
പുരുഷൻമാരുടെ ഡിസ്കസ് ത്രോയിൽ എഫ്56 വിഭാഗത്തിൽ 44.38 മീറ്റർ ദൂരം കണ്ടെത്തിയാണ് യോഗേഷ് വെള്ളി നേടിയത്. പിന്നാലെ ജാവലിൻ ത്രോയിൽ എഫ്36 വിഭാഗത്തിൽ 64.35 മീറ്റർ ദൂരം കണ്ടെത്തി ദേവേന്ദ്ര ജജാരിയ അടുത്ത വെള്ളി മെഡൽ നേടി. നാൽപ്പതുകാരനായ ദേവേന്ദ്രയുടെ മൂന്നാമത്തെ പാരാലിംപിക്സ് മെഡലാണിത്. കരിയറിലെ ഏറ്റവും മികച്ച ദൂരമാണ് ഇന്ന് കണ്ടെത്തിയ 64.35 മീറ്റർ. ഇതേയിനത്തിലാണ് സുന്ദർ സിങ് ഗുർജാർ വെങ്കലം നേടിയത്. 64.01 മീറ്റർ ദൂരം കുറിച്ചാണ് സുന്ദർസിങ് വെങ്കലം ഉറപ്പാക്കിയത്.
അതേസമയം, ഡിസ്കസ് ത്രോയിൽ എഫ്52 വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം വിനോദ് കുമാറിനെ പാരാലിംപിക്സ് അധികൃതർ അയോഗ്യനാക്കിയ വാർത്തകളും പുറത്ത് വന്നിരുന്നു. കാലിലെ പേശികള്‍ക്കു തകരാറോ കാലുകൾക്കു തമ്മിൽ നീളക്കുറവോ വൈകല്യമോ ഉള്ളവരാണ് ഈ വിഭാഗത്തിൽ ഇരുന്നു കൊണ്ട് മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കാൻ വിനോദ് കുമാറിന് യോഗ്യതയില്ലെന്ന് കണ്ടെത്തിയാണ് അയോഗ്യനായി പ്രഖ്യാപിച്ച് മെഡൽ തിരികെ വാങ്ങിയത്.
https://www.facebook.com/Malayalivartha























