അഫ്ഗാനിസ്ഥാൻ സാമ്രാജ്യങ്ങളുടെ ശ്മശാനം! തീക്കിര വിഭാഗക്കാർ കുടിയേറിയതിങ്ങനെ... ചരിത്ര പദങ്ങളിലൂടെ ജെ എസ് അടൂർ

കഴിഞ്ഞ ഓഗസ്റ്റ് 15 ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനെ താലിബാൻ പിടിച്ചെടുത്തു. ഇവിടുത്തെ അരക്ഷിതാവസ്ഥ ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ നിരവധിപേർ അഭിപ്രായം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാന്റെ ചരിത്രം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെ എസ് അടൂർ. അഫ്ഗാനിസ്ഥാനെ കുറിച്ച് ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:
അഫ്ഗാനിസ്ഥാൻ എന്ന് പറയുന്ന സ്ഥലത്തിന് ഏകദേശം 5000 വർഷത്തിന്റെ പഴക്കമുണ്ട്. അഫ്ഗാനിസ്ഥാൻ എന്ന പേരിന്റെ പിന്നിൽ സംസ്കൃതപദമായ അശ്വിനി സ്ഥാൻ അതായത് കുതിരകളെ നോക്കുന്ന ഇടം എന്നാണ് അർത്ഥം. ഇങ്ങനെയാണ് ഈ പദം വന്നത് എന്ന് ചിലർ പറയുന്നു.
ഈ പ്രദേശത്ത് ആദ്യം ഉണ്ടായിരുന്നത് ഹിന്ദുമതവും ബുദ്ധമതവും ഇപ്പോഴത്തെ സ്വാരാഷ്ട്രീയ മതവും ആയിരുന്നു. നിരവധി സംസ്കാരവും ഉൾക്കൊള്ളുന്ന ഒരു പ്രദേശം കൂടിയായിരുന്നു ഇത്. നിരവധി കച്ചവടക്കാരും ഒരുപാട് മതവും ഉൾക്കൊള്ളുന്ന പ്രദേശമായതിനാലാണ് നിരവധി സംസ്കാരം ഇവിടെ ഉണ്ടായിരുന്നത്.
മൗര്യ രാജവംശം ഡാനിയസ് എന്ന പേർഷ്യൻ രാജവംശം ഇവരൊക്കെ അഫ്ഗാനിസ്ഥാന് പോയിരുന്നു. എന്നാൽ ഇവിടത്തെ പ്രധാന പ്രശ്നം ഇത് സാമ്രാജ്യങ്ങളുടെ ഒരു തടവറ ആയിരുന്നു. ഇവിടെ ഒരുപാട് പേര് വരുന്നു പക്ഷേ ആർക്കും പിടിച്ചുനിൽക്കാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു. ഇതിനുള്ള പ്രധാന കാരണം അവിടത്തെ ഭൂപ്രകൃതി തന്നെയാണ്.
നിരവധി മലകൾ ഉള്ള സ്ഥലമാണ് നന്നായി കൃഷി ചെയ്യാനും കഴിയില്ല, കൂടാതെ തണുപ്പ് കാലമായാൽ നിൽക്കാൻ തന്നെ സാധിക്കില്ല. ഇതിനു മാറ്റം വരാൻ തുടങ്ങിയത് ഏതാണ്ട് 642 c മുതലാണ്. ഇന്നത്തെ ഹെൽത്ത് മേഖലയിൽ അറബികൾ വരാൻ തുടങ്ങി. ഇതോടെ മുസ്ലിം മതവും വ്യാപിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചു. ഏതാണ്ട് പതിനൊന്നാം നൂറ്റണ്ട് അടുക്കുമ്പോൾ മുഹമ്മദ് ഗസ്നി ഇവിടെ പിടിച്ചെടുത്തു. തുടർന്ന് അവിടെ മുസ്ലിം മത വിഭാഗം വ്യാപിച്ചു. എന്നാൽ, മറ്റു മതങ്ങളും ഇവിടെ ഉണ്ടായിരുന്നു.
ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടോടെ കൂടിയാണ് അഫ്ഗാനിസ്ഥാൻ ഒരു രാജ്യമായി മാറുന്നത്. എന്നാൽ അന്നൊന്നും അവിടെ തമ്മിൽ അല്ല കൊലയ്ക്ക് നടക്കുന്നത് എന്നാണ് ചരിത്രങ്ങളിൽ പറയുന്നത്. ഇതിനുശേഷം ഏതാണ്ട് 1838 ഓടുകൂടി ബ്രിട്ടീഷുകാർ ഇവിടെ എത്തുന്നു. തുടർന്ന് അഫ്ഗാനിസ്ഥനെ പിടിച്ചെടുത്തു. ചരിത്രത്തിൽ ഇതാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ യുദ്ധം എന്ന് പറയുന്നത്. എന്നാൽ, 1848 ഓടുകൂടി ഇവിടെ പിടിച്ചുനിൽക്കാൻ കഴിയാത്തതിനെ തുടർന്ന് അവർ തിരിച്ചു പോവുകയായിരുന്നു.
ഇതിനുശേഷം അമീർ അബ്ദുൽ റഹ്മാൻഖാൻ എന്നയാളും ബ്രിട്ടീഷുകാരും ചേർന്നാണ് അഫ്ഗാനിസ്ഥാന് ഒരു അതിർത്തി നിർണയിച്ച് അതിന് ഒരു രാജ്യമാക്കി മാറ്റുന്നത്. തുടർന്ന്, 1919 ഓഗസ്റ്റ് 19 ന് അവനുള്ളഖാനാണ് അഫ്ഗാനിസ്താനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഇയാൾ സ്വന്തമായി രാജാവായി പ്രഖ്യാപിക്കുകയും, തുടർന്ന് ഇവിടെ ആധുനിക വൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.
എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് പഠിക്കാം, ബുർഖ ധരിക്കേണ്ട ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾ കൊണ്ടുവന്നു. എന്നാൽ ഇതിൽ പ്രകോപിതരായ പാരമ്പര്യം മതസ്നേഹികളും ട്രൈബൽസും രംഗത്തുവരികയും നിരവധി പ്രക്ഷോഭങ്ങൾ നടക്കുകയും ചെയ്തു. അങ്ങനെ 1928 29 കാലഘട്ടങ്ങളിൽ ഇവിടെ സിവിൽ വാർ ഉണ്ടായത്.
അമ്മനുള്ള ഖാൻ പച്ച രാജ്യങ്ങളിൽ പോയിട്ട് തിരിച്ചു വന്നപ്പോഴാണ് ഇവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. തുടർന്ന് അമ്മനുള്ള കാരന്റെ കസിനും ആയ നാദിർഷ ഭരണംപിടിച്ചെടുക്കുകയായിരുന്നു.
1973 അവിടുത്തെ രാജാവ് യൂറോപ്പിലേക്ക് വെക്കേഷന് വേണ്ടി പോകുന്നു. ഈ അവസരം നോക്കി അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചിരുന്ന ദാവൂദ് ഖാൻ ഭരണം പിടിച്ചെടുത്തു. ഇത് കൊട്ടാരത്തിൽ തന്നെ വലിയ പ്രശ്നമായി കഴിഞ്ഞു. അദ്ദേഹം ഭരണം പിടിച്ചെടുത്തിട്ട് പറഞ്ഞത് ഇതോടുകൂടി രാജഭരണം അവസാനിച്ചിരിക്കുന്നു ഇനിമുതൽ ഒരു പീപ്പിൾസ് ഡെമോക്രാറ്റിക് രാജ്യമായി മാറും എന്നായിരുന്നു. ഇങ്ങനെ അഫ്ഗാനിസ്ഥാൻ ഒരു സെക്കുലർ ഡെമോക്രാറ്റിക് ആയി മാറി. ഇയാൾ പിഡിപിയുടെ സഹായത്തോടുകൂടിയാണ് ഭരണം മുന്നോട്ടു കൊണ്ടുപോയത്.
പിന്നീട് അഫ്ഗാനിസ്ഥാൻ തൻ രണ്ട് വിഭാഗമായി മാറുകയായിരുന്നു ഒന്ന് തീവ്ര വിഭാഗമായ ഖാലിക്കും രണ്ടാമത്തേത് ഫ്ലാഗ് വിഭാഗവും. ഒന്നും പഠിക്ക് തീവ്രവാദം കൊണ്ടുപോകാമെന്ന് ഭാഗമായിരുന്നു ഇതിൽ ആയിരുന്നു ദാവൂദ് ഖാൻ. മറ്റേത് തീവ്ര വിഭാഗമായിരുന്നു. പതുക്കെ ഇവർ ഭരണം പിടിച്ചെടുക്കുകയും കൊട്ടാരത്തിൽ കേറി ദാവൂദ് ഖാനെയും കുടുംബത്തെയും പൂർണമായി വധിക്കുകയായിരുന്നു. ഇതിനുശേഷം ഭരണം പിടിച്ച വരും അവിടുത്തെ ട്രൈബൽ സുഖം തന്നെ വീണ്ടും പ്രശ്നമാകുന്നു. വിശേഷം സോവിയറ്റ് യൂണിയൻ ഇവിടേക്ക് കടന്നുവരുന്നതോടുകൂടി ചരിത്രം ദിശയിലേക്ക് മാറുകയായിരുന്നു.......
https://www.facebook.com/Malayalivartha























