സേവനങ്ങൾക്ക് പെരുത്ത് നന്ദി... ചൈന കൈവച്ചു പാക്കികളുടെ ടാങ്കുകൾ പൊളിഞ്ഞ് പാളീസായി... സഹായം ചോദിച്ചത് പാരയായി മാറി...

ചൈനയിൽ ഉണ്ടാക്കുന്ന ഓതൊരു സാധനത്തിനും ഒരു കാലാവധി എല്ലാവരും നിശ്ചയിക്കാറുണ്ട്. അതിന് മുന്നേ തന്നെ ഈ സാധനങ്ങൾ ഒക്കെ നശിച്ച് പോവുകയും ചെയ്യും. ഇതിന് വിപരീതമായ സംഭവിച്ചത് കൊറോണ വൈറസ് മാത്രമാണ്. അതിന് മാത്രമേ ഇത്രയും ദീർഗമായ ഒരു കാലാവധി ഉണ്ടായിട്ടുള്ളൂ. ബാക്കി ഒക്കെ കണക്ക് തന്നെയാണ്.
എന്നാൽ ഒരു രാജ്യത്തെ സംബന്ധിച്ച് കരുത്തുറ്റതും പ്രവർത്തന ക്ഷമമായതുമായ ടാങ്കുകൾ ഏതൊരു സൈന്യത്തിന്റെയും പ്രധാന ആയുധം തന്നെയാണ്. ശത്രുവിന്റെ പ്രദേശങ്ങളിലേക്ക് കൂട്ടമായെത്തി വിനാശം വിതയ്ക്കാൻ അവയ്ക്ക് സാധിക്കും എന്നതാണ് അതിന്റെ പ്രത്യേകതയും. അതിനാൽ തന്നെ ടാങ്കുകളുടെ ശേഷി വർദ്ധിപ്പിക്കുവാൻ ശ്രമിച്ച പാകിസ്ഥാന് പറ്റിയ അബദ്ധമാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയമായി മാറുന്നത്.
പാകിസ്ഥാൻ ആർമി ടി 85 ടാങ്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിക്ക് കരാർ നൽകിയതോടെയാണ് പാക്കിസ്ഥാന്റെ കണ്ടകശനി തുടങ്ങിയത്. ചൈന നോർത്ത് ഇൻഡസ്ട്രീസ് ഗ്രൂപ്പ് കോർപ്പറേഷനാണ് പാക് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രതിരോധ സ്ഥാപനമായ എച്ച്‌ഐടി കരാർ നൽകിയത്. എന്നാൽ ഇവരുടെ നവീകരണ പ്രവർത്തനത്താൽ ടാങ്കുകൾ ഇപ്പോൾ ഓടാനാവാത്ത അവസ്ഥയിലാണ്.
ടാങ്കുകളിൽ സ്ഥാപിക്കുന്നതിനായി ചൈനിസ് കമ്പനി നൽകിയ റേഡിയേറ്ററുകളിൽ ഉണ്ടായ തകരാറാണ് ഇപ്പോൾ ആകെ പൊല്ലാപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ടാങ്കുകൾ നവീകരിക്കുന്നതിന് 200 റേഡിയേറ്ററുകൾ പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ 73 എണ്ണം ഇതുവരെ ചൈനീസ് കമ്പനി വിതരണം ചെയ്തു.
എന്നാൽ ഇവ ഉപയോഗിച്ച ടാങ്കുകൾ വേഗത്തിൽ ചൂടു പിടിക്കുകയും, പെട്ടന്ന് നിന്ന് പോവുകയും ചെയ്യുണ്ടായിരുന്നു. ഇതേ തുടർന്ന് റേഡിയേറ്ററുകളിൽ മാറ്റങ്ങൾ വേണമെന്ന് പാക് കമ്പനി ആവശ്യപ്പെട്ടുവെങ്കിലും ചൈനീസ് വിതരണക്കാർ കേട്ടഭാവം നടിച്ചിട്ടില്ല, എന്ന് മാത്രമല്ല ഇത് തങ്ങളുടെ ഉത്തരവാദിത്തം അല്ലേ അല്ല എന്ന മട്ടിലുമാണ്. മാത്രമല്ല ഈ മാറ്റങ്ങൾ വരുത്തിയാൽ ടാങ്കിന്റെ പവർ സിസ്റ്റത്തെ ബാധിക്കുമെന്നും അഭിപ്രായമുണ്ട്. ഇതോടെ നവീകരിക്കാനിറങ്ങിയത് വഴി ഉള്ള ടാങ്കുകളും പ്രവർത്തന രഹിതമായിരിക്കുകയാണ്.
ഇതേ തുടർന്ന് ചൈന നോർത്ത് ഇൻഡസ്ട്രീസ് ഗ്രൂപ്പ് കോർപ്പറേഷനുമായുള്ള കരാറിൽ മാറ്റങ്ങൾ വേണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. നവീകരണം മതിയാക്കി പകരം കൂടുതൽ ആധുനികമായ ടാങ്കുകൾ ലഭിക്കുമോ എന്നാണ് പാക് സൈന്യം നോക്കുന്നത്. അടുത്തിടെ പാകിസ്ഥാൻ നേവിയുടെ മുങ്ങിക്കപ്പലുകളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇതും മനസ്സിലാക്കാൻ സാധിച്ചത്.
ചൈനയുമായി ചേർന്ന് പാകിസ്ഥാൻ നിർമ്മിച്ച യുദ്ധവിമാനങ്ങളും പറത്താനാവാത്ത അവസ്ഥയിലാണ്. ഇതൊക്കെ ഉണ്ടെങ്കിലും പാകിസ്ഥാന്റെ സൈനിക ആയുധങ്ങളുടെ ഒന്നാം സ്ഥാനത്തുള്ള വിതരണക്കാരായി ചൈന തുടരുകയാണ് ഇപ്പോഴും. ഇനി ഭാവിയിൽ ഇവർ തമ്മിൽ തെറ്റാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് തന്നെയാണ് കരുതുന്നതും.
https://www.facebook.com/Malayalivartha























