ആഘോഷമൊക്കെ അവസാനിക്കും... അവസാന സൈന്യവും തിരികെ പോയ അഫ്ഗാനെ കാത്തിരിക്കുന്നത് ഇതാണ്! താലിബാൻ നെട്ടോട്ടമോടും...

അങ്ങനെ 2 പതിറ്റാണ്ട് നീണ്ട സൈനിക വിന്യാസം പൂർത്തിയാക്കി അമേരിക്കയും സഖ്യസേനയും അഫ്ഗാൻ വിട്ട വാർത്തകളാണ് ഇപ്പോൾ എങ്ങും നിറഞ്ഞ് നിൽക്കുന്നത്. 19 വർഷവും 8 മാസവും നീണ്ട അമേരിക്കൻ യുദ്ധത്തിന് ഇതോടെ ഒരു അവസാനം സംഭവിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.
കൃത്യമായി പറഞ്ഞാൽ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഖ്യമേറിയ ഒരു സൈനിക വിന്യാസം തന്നെയായിരുന്നു അഫ്ഗാനിസ്ഥാനിലേത്. വിയറ്റ്നാമിൽ പോലും ഇത്രയും കാലം സൈന്യം തമ്പടിച്ചിട്ടുണ്ടായിരുന്നില്ല. ഇതൊരു ഒഴിഞ്ഞ് പോക്കാണോ അതോ ഭയന്ന് പോക്കാണോ എന്ന സംശയം പലരും പങ്കുവയ്ക്കുന്നുണ്ട്. എന്തിരുന്നാലും
അമേരിക്കയുടെ അവസാന സേനാ വിമാനമായ സി 17ും കാബൂൾ വിട്ടതോടെ അമേരിക്കൻ സേനയുടെ പിന്മാറ്റം പൂർണ്ണമായിരിക്കുകയാണ്. രാത്രി 12.59നായിരുന്നു അവസാന വിമാനവും പറന്നുയർന്നത്. അമേരിക്കൻ അംബാസഡർ റോസ് വിൽസണും നാട്ടിലേക്ക് മടങ്ങി എന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകളുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചിട്ടുമുണ്ട്.
ഇപ്പോഴും പതിനായിരക്കണക്കിന് ആളുകളാണ് ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് കാത്തു കെട്ടി കിടക്കുന്നത്. തിരികെ പോകാൻ കഴിയില്ല എന്ന ബോധ്യമുണ്ടെങ്കിലും ഇപ്പോഴും തെല്ല് പ്രതീക്ഷയുമായിട്ടാണ് അവർ കഴിയുന്നത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചെങ്കിലും ഇനിയൊരു മടക്കം ഉണ്ടാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.
ആരാണോ അനിടെ അധികാരത്തിൽ കയറാൻ പാടില്ല എന്ന് അമേരിക്ക വിചാരിച്ചുവോ അവർ തന്നെ ഇപ്പോൾ കയ്യടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അമേരിക്കയെ ഇത്രയും പ്രതിരോധത്തിലാക്കിയ മറ്റൊരു നാടും ഇല്ലെന്ന് തന്നെയാണ് അല്ലെങ്കിൽ അങ്ങേയറ്റം ദുസ്സഹമായ കുടിയൊവിപ്പിക്കൽ എന്നൊക്കെയാണ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായ ആന്റണി ബ്ലിങ്കൻ പോലും പറയുന്നത്.
എന്നാൽ അമേരിക്കയല്ല താലിബാന് ഭീഷണി ഉയർത്തുന്നത്. മറ്റ് ശക്തികൾ ഇനി അവിടെ സ്ഥാനം ഉറപ്പിക്കും എന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാൻ നൽകിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം കുറച്ച് മണിക്കൂർ നേരത്തേയെങ്കിലും പൂർത്തിയാക്കിയത്.
ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. തൊട്ട് പിന്നാലെ ആക്രമണവും പ്രത്യാക്രമണവും നടന്നിട്ടുണ്ടായിരുന്നു.
ഇതിന് ഉദാഹരണം പോലെ പറയുവാൻ സാധിക്കുന്നതാണ്, അമേരിക്കന്‍ പിന്‍വാങ്ങലിന് താലിബാന്‍ നല്‍കിയ അന്ത്യശാസനം അവസാനിച്ചതിന് പിന്നാലെ കാബൂള്‍ വിമാനതാവളത്തിനെതിരെ റോക്കറ്റ് ആക്രമണം നടത്തിയത്. കാബൂള്‍ വിമാനതാവളത്തിനെതിരായ റോക്കറ്റ് ആക്രമണം വൈറ്റ് ഹൗസ് തന്നെയാണ് സ്ഥിരീകരിച്ചത്. ഇത് എന്തായാലും രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചില്ല.
കാബൂള്‍ ഹമീദ് കര്‍സായി വിമാനതാവളത്തിനെതിരെ നടന്ന റോക്കറ്റ് ആക്രമണം സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പ്രസിഡന്‍റ് ബൈഡന്‍ തേടിയതായും മനസ്സിലാക്കാൻ സആദിക്കുന്നുണ്ട്. അവർ വേണ്ടവിധത്തിൽ അമേരിക്ക തന്നെ കൊടുത്തിരിക്കും. വിമാനതാവളം ലക്ഷ്യമാക്കി വന്ന റോക്കറ്റുകളെ അമേരിക്കന്‍ നിര്‍മ്മിത പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തുവെന്നാണ് യുഎസ് വൃത്തങ്ങൾ സൂചന നൽകിയത്. സി റാം പോലുള്ള സംവിധാനമാണ് അഫ്ഗാനിൽ അമേരിക്ക ഉപയോഗിച്ചത്.
ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ്ഐഎല്‍ എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഈ സംഘത്തിന്‍റെ ടെലഗ്രാം ഗ്രൂപ്പായ നഷാര്‍ ന്യൂസില്‍ ഇവര്‍ പങ്കുവച്ച വിവരങ്ങള്‍ വച്ച്. ആറു റോക്കറ്റുകളാണ് കാബൂള്‍ വിമാനതാവളം ലക്ഷ്യം വച്ച് തൊടുത്തത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് റോക്കറ്റ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.
ഇതിൽ നിന്നെല്ലാം ലഭ്യമാകുന്ന സൂചന ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല, പകരം ഇനിയും വളരെ മോശം സാഹചര്യം തന്നെയാകും അഫ്ഗാനിൽ സംഭവിക്കുക എന്നതാണ്. എന്തായിരുന്നാലും പോകുന്ന സൈന്യത്തിന്റെ മുതുകത്ത് ചൊറിയാൻ ഐഎസിന് അത്ര വെളിവുകേടൊന്നുമില്ല, അവർ മറ്റെന്തോ വലിയ ലക്ഷ്യങ്ങൾ ലാക്കാക്കിയാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ നടത്തുന്നത്. ഇത്രയും നാൾ പ്രതിരോധിക്കാൻ അമേരിക്കയും അവരുടെ സൈന്യവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താലിബാൻ മാത്രം.
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ 2500-ഓളം വരുന്ന അമേരിക്കൻ സൈനികരായിരുന്നു കൊല്ലപ്പെട്ടത്. ഇനിയും ജീവൻ പൊലിയും അത് പക്ഷേ യുഎസ് സൈന്യത്തിന്റേതാകില്ല....
https://www.facebook.com/Malayalivartha






















