Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

യുഎസ് പിൻമാറിയതിന് പിന്നാലെ കശ്മീരിച്ചിൽ ചൊറിച്ചിൽ തുടങ്ങി... 14,00 കോടിയുടെ ആകാശ് മിസൈലും 25 കോപ്റ്ററുകളും തയ്യാറെടുക്കുന്നു... തലയുയർത്തി രാജ്യവും...

31 AUGUST 2021 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയത് ഏറെ ​ഗൗവരവത്തോടെയാണ് നമ്മൾ വീക്ഷിക്കുന്നത്. ലോകത്താകമാനം ഇതിന്റെ പ്രതിഭലനം ഉണ്ടാകുമെങ്കിലും ഇതിൽ ‍ഏറ്റവും കൂടുതൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്നത് ഇന്ത്യയ്ക്കാണ്.

ആയുധക്കടത്തും അതുപോലെ ഭീകരവാദ പ്രവർത്തനത്തിനും ഇനി കൂടുതൽ ഊർജ്ജം താലിബാന്റെ പക്കൽ നിന്നും കിട്ടും എന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് വന്നിതിന് പിന്നാലെ മറ്റൊരു ആശങ്കയും പങ്കുവയ്ക്കപ്പെടുന്നത്.

ഇന്ത്യക്കുമേൽ ഒരു ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാം എന്നതിന് തയ്യാറായി തന്നെയാണ് നമ്മുടെ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഇങ്ങോട്ട് കയറിയാൽ ശക്തമായ തിരിച്ചടി നൽകാൻ തന്നെയാണ് സുരക്ഷാ സേനയും തീരുമാനിച്ചിരിക്കുന്നത്. യാതൊരു വിധത്തിലുമുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറാവില്ല എന്ന സൂചന നേരത്തേ തന്നെ നൽകിയിട്ടുമുണ്ട്.

ഇതിന് പിന്നാലെ ജമ്മു കശ്മീരിൽ നിന്നും കുറച്ച് ​ഗൗരവകരമായ വാർത്തകൾ വരുന്നുണ്ട്. അവിടെ പ്രശ്‌നങ്ങള്‍ വീണ്ടും വര്‍ധിച്ചതായിട്ടാണ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഭീകരവാദികളുടെ ആറ് സംഘങ്ങള്‍ കശ്മീര്‍ താഴ്‌വരയിലേക്ക് നുഴഞ്ഞു കയറിയതായിട്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്.

വിവിധ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം കൃത്യമാണെന്ന് ഏജന്‍സികള്‍ സംയുക്തമായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഭീകര സംഘങ്ങള്‍ എത്തിയിട്ടുള്ളതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

താലിബാൻറെ ലക്ഷ്യം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ലെറ്റ്, ജെഇഎമ്മിന്റെ സംയോജിത കമാൻഡ് കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും ഐഎസ്ഐ ഇടപെടലിനെക്കുറിച്ച് ഇന്റലിജൻസ് വെളിച്ചം വീശുന്നു. അമേരിക്കക്കാരും നാറ്റോ സൈന്യവും അഫ്ഗാനിസ്ഥാൻ വിട്ടു കഴിഞ്ഞാൽ, കാശ്മീരിലും ഇന്ത്യയിലും അതിന്റെ നീചമായ ഡിസൈനുകൾ നടപ്പിലാക്കാൻ ജെഇഎം, ലെഷ്കർ ഇ ത്വയ്ബ, താലിബാൻ ഭീകരർ എന്നിവരെ പോലും പുനർ വിന്യസിക്കുമെന്ന് സുരക്ഷാ ഏജൻസികൾ ഭയപ്പെടുന്നത്.

25 മുതല്‍ 30 വരെ ഭീകരരാണ് പുതുതായി എത്തിയിട്ടുള്ളത്. ജമ്മു കശ്മീരില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് പുറമെയാണിത്. ജമ്മു കശ്മീരിലെ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഓരോ ദിവസവും സുരക്ഷാ ഏജന്‍സികള്‍ക്ക് നേരെയോ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയോ ഒരു ആക്രമണമെങ്കിലും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.

പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളായ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നിവയിലുള്ളവർ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും ഭീകരാക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് സൂചന. “ഈ ഭീകര സംഘടനകളുടെ പ്രാഥമിക ലക്ഷ്യം ജമ്മു കശ്മീരിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുക എന്നതാണ്. വർഷങ്ങളായി, താലിബാൻ വിദേശ ശക്തികൾക്കെതിരെ പോരാടാൻ അവർ പിന്തുണ നൽകി.

താലിബാൻ പ്രവർത്തനങ്ങൾക്കായി ജെഇഎം മുതിർന്ന കമാൻഡർമാരെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും വിന്യസിക്കുന്നു. താലിബാൻ, ഹഖാനി നെറ്റ്‌വർക്കിനൊപ്പം സായുധരായ ആളുകൾ പോരാടുന്നതിന്റെ ഒരു പ്രധാന സ്രോതസ്സാണ് എൽഇടി. അവർ ഒരേ പ്രത്യയശാസ്ത്രം പങ്കിടുന്നു എന്നാണ് വിശ്വസനീയ വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം.

നിയന്ത്രണ രേഖയിലെ ക്യാമ്പുകളില്‍ 300 ഓളം ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യ വിവരം. ഇവരെ അമർച്ച ചെയ്യുവാൻ വേണ്ടി സേനയെ സജ്ജമാക്കിയിട്ടുമുണ്ട്. അവര്‍ എന്തിനും തയ്യാറായാണ് നില്‍ക്കുന്നതെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്ന് ഭീകര വിരുദ്ധ നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ ഭീകര ബന്ധമുള്ളവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകങ്ങളില്‍ അനുമോദന സന്ദേശങ്ങള്‍ നിറയുകയാണെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

താലിബാന്‍ തീവ്രവാദികള്‍ക്കൊപ്പം ഭീകര പ്രവര്‍ത്തനം നടത്താന്‍ അഫ്ഗാനിസ്താനില്‍ പോയ ശേഷം പാക് അധീന കശ്മീരില്‍ തിരിച്ചെത്തിയ യുവാക്കളുടെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഫ്ഗാനിസ്താനില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് വന്‍ സ്വീകരണമാണ് പാക് അധീന കശ്മീരില്‍ ലഭിക്കുന്നത്. ഇത്തരം സാമൂഹ്യ മാധ്യമ പോസ്റ്റുകളെല്ലാം സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. ഇവ കശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കണക്കു കൂട്ടുന്നത്.

ഇതിനെതിരെ വളരെ ശക്തമായ പ്രതിരോധം തന്നെ ഇന്ത്യ തീർക്കും എന്നത് ഉറപ്പാണ്. ജമ്മു കശ്മീരില്‍ നിന്ന് 60 ഓളം യുവാക്കളെ ഏതാനും മാസങ്ങള്‍ക്കിടെ കാണാതായ സംഭവവും സുരക്ഷാ ഏജന്‍സികൾക്ക് തലവേദന സൃഷ്ടിക്കുന്ന മറ്റൊരു വസ്തുതയുമാണ്. ജോലി ചെയ്യുന്നതിനോ മറ്റെവിടെയോ പോയെന്നാണ് ഇവരെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന വിവരം.

എന്നാല്‍ ഇവരെ കാണാനില്ല എന്നകാര്യം ഉറപ്പായിട്ടുണ്ട്. ഭീകരരുടെ കൈകളിൽ ഇവർ അകപ്പെട്ടിരിക്കാം എന്ന നി​ഗമനം തന്നെയാണ് അന്വേഷണ ഏജൻസികൾ പങ്കുവയ്ക്കുന്നത്. തെറ്റിദ്ധാരണകള്‍ മൂലം ഭീകര സംഘടനകളില്‍ ചേര്‍ന്ന യുവാക്കള്‍ ഭീകര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തണമെന്ന് സുരക്ഷാ സേനകള്‍ നിരന്തരം അഭ്യര്‍ഥിച്ചു കൊണ്ടിരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലും കശ്മീരിലും യുദ്ധം ചെയ്യാൻ തങ്ങളുടെ പുരുഷന്മാരെ പരിശീലിപ്പിക്കുന്നതിനായി പാകിസ്താൻ ആസ്ഥാനമായുള്ള ജെ‌ഇ‌എമ്മും എൽഇടിയും താലിബാൻ പ്രവർത്തകരെ വിതരണം ചെയ്തതായി പ്രസ്താവിച്ചു എന്നാണ് അറിയുന്നത്. കഴിഞ്ഞ ആഴ്ച ആദ്യം, ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതിന് ശേഷം കാണ്ഡഹാറിലുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തു.

മൗലാന മസൂദ് അസ്ഹർ രാഷ്ട്രീയ സമിതിയുടെ തലവനായ മുല്ല അബ്ദുൽ ഗനി ബരാദർ ഉൾപ്പെടെയുള്ള താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കശ്മീർ താഴ്‌വരയിൽ അസ്വസ്ഥതയുണ്ടാക്കാനും ഇന്ത്യൻ യൂണിയൻ ടെറിട്ടറിയിലെ പ്രവർത്തനങ്ങൾക്ക് ജെഇഎമ്മിനെ സഹായിക്കാനും അസ്ഹർ താലിബാനോട് സഹായം അഭ്യർത്ഥിച്ചതായി റിപ്പോർട്ടുണ്ട്.

ആഗസ്റ്റ് മാസത്തെ മൂന്നാമത്തെ ആഴ്ചയിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് താലിബാനികളുമായി കൂടിക്കാഴ്ച നടത്തിയതായും എഎൻഐയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൊണ്ട തന്നെ ഇന്ത്യൻ യൂണിയൻ പ്രദേശമായ ജമ്മു കശ്മീരിലേക്ക് പാകിസ്താനിൽ നിന്ന് ഭീകരരുടെ ഒഴുക്ക് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പ്രതീക്ഷിക്കുന്നു.

അതോടൊപ്പം ഇന്ത്യക്ക് മറ്റൊരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുകയാണ്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആകാശ്-എസ് വ്യോമപ്രതിരോധ മിസൈൽ സംവിധാനത്തിന്റെ രണ്ട്‌ യൂണിറ്റുകളും 25 അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും വാങ്ങാൻ കരസേന പ്രതിരോധ മന്ത്രാലയത്തിനു നിർദേശം നൽകി എന്നാണ് അറിയുന്നത്. ഡി.ആർ.ഡി.ഒ, എച്ച്.എ.എൽ എന്നിവയുമായുള്ള 14,000 കോടി രൂപയുടെ ഇടപാടാണ് ഇപ്പോൾ മുന്നോട്ട് വച്ചിട്ടുള്ളത്.

ആകാശ് മിസൈലിന്റെ പരിഷ്കരിച്ച പുതിയ പതിപ്പാണ് ആകാശ്-എസ്. 25-30 കിലോമീറ്റർവരെ ദൂരപരിധിയിലുള്ള ശത്രു വിമാനങ്ങളും ക്രൂസ് മിസൈലുകളും തകർക്കാൻ ഇതിന്‌ ശേഷിയുണ്ട്. ലഡാക്കിലേതു പോലുള്ള അതിശൈത്യ കാലാവസ്ഥയിലും ഇവ പ്രവർത്തിക്കും എന്നതാണ് പ്രത്യേകത.

ചൈന, പാകിസ്താൻ അതിർത്തിമേഖലയിലും പർവതമേഖലയിലും കരസേനയ്ക്ക് ഇവ ഉപയോഗിക്കാനാവും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച ഈ മിസൈൽ സംവിധാനം ഇപ്പോൾ സേനകളുടെ ഭാഗമാണ്. ഇതിന്റെ കൂടുതൽ പരിഷ്കരിച്ച പതിപ്പുകൾ ഡി.ആർ.ഡി.ഒ. ആലോചിക്കുന്നുണ്ട്.

25 എ.എൽ.എ. ധ്രുവ് മാർക്ക്‌ 3 ഹെലികോപ്റ്ററുകളാണ് കരസേന വാങ്ങുന്നത്. കരസേനയ്ക്ക് ഇപ്പോഴുള്ള എ.എൽ.എച്ച്. ധ്രുവ് ഹെലികോപ്റ്ററുകൾ കൂടാതെയാണ് ഇവ വാങ്ങുന്നത്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഇവയുടെ നിർമാതാക്കൾ. ഇനി ഇന്ത്യൻ സേനയ്ക്ക് ഇവ കരുത്ത് പകരും എന്നത് തീർച്ചയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends