അഫ്ഗാനിസ്ഥാനെ താലിബാൻ പിടിച്ചടക്കിയതിന് ശേഷം ആദ്യമായി ചര്‍ച്ച നടത്തി ഇന്ത്യ; വിഷയം സുരക്ഷയും ഇന്ത്യക്കാരുടെ മടങ്ങി വരവും, ഖത്തറില്‍ വെച്ച് ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലും താലിബാന്‍ നേതാവ് ഷെര്‍ മുഹമ്മദ് അബ്ബാസ് സ്തനേഷായിയും തമ്മിലായിരുന്നു ചര്‍ച്ച

അഫ്ഗാനിസ്താനില്‍ അരക്ഷിതാവസ്ഥ തുടരവേ ആദ്യമായി ചര്‍ച്ച നടത്തി ഇന്ത്യ. ഖത്തറില്‍ വെച്ചായിരുന്നു ഇന്ത്യ-താലിബാന്‍ നിര്‍ണായക ചര്‍ച്ച നടന്നത്. ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലും താലിബാന്‍ നേതാവ് ഷെര്‍ മുഹമ്മദ് അബ്ബാസ് സ്തനേഷായിയും തമ്മിലായിരുന്നു ചര്‍ച്ച. സുരക്ഷ, അഫ്ഗാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ് എന്നിവയെകുറിച്ചായിരുന്നു ചർച്ച.
അഫ്ഗാന് മണ്ണ് തീവ്രവാദികള്‍ ഉപയോഗിക്കാനുള്ള സാധ്യതയില്‍ ഇന്ത്യ തങ്ങളുടെ ആശങ്കയും വ്യക്തമാക്കി. അഫ്ഗാനില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അതിനുള്ള അവസരമുണ്ടാവണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. താലിബാന്‍റെ ഭാഗത്ത് നിന്നും ഇക്കാര്യങ്ങളില്‍ ക്രിയാത്മകമായ പ്രതികരണമാണ് ഉണ്ടായതെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ നേരത്തെ പറഞ്ഞിരുന്നു. താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താലിബാനുമായി ഇന്ത്യ ചർച്ചയ്ക്ക് തയ്യാറായത്.
https://www.facebook.com/Malayalivartha






















