താലിബാന് കനത്ത തിരിച്ചടി .... ചുട്ടെരിച്ചത് 7 പേരെ, പഞ്ചഷീര്‍ പോരാളികള്‍ കളി തുടങ്ങി

സാമ്രാജ്യങ്ങളുടെ ശവ പറമ്പ് എന്നറിയപ്പെടുന്ന സ്ഥലമാണ് അഫ്ഘാനിസ്ഥാന്‍. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം മുതല്‍ പഴയ സോവിയറ്റ് യൂണിയനുള്‍പ്പെടെ ഇപ്പോള്‍ ഏറ്റവും ഒടുവിലായി അമേരിക്ക വരെ അഫ്ഘാനിസ്ഥാനെ കീഴടക്കാന്‍ നോക്കി പരാജയപ്പെട്ട വന്‍ ശക്തികളാണ്.
എന്നാല്‍ താലിബാന്‍ ഇത് വരെ മനസിലാക്കാത്ത അല്ലെങ്കില്‍ മനസിലാക്കിയിട്ടില്ല എന്ന് നടിക്കുന്ന ഒരു കാര്യം എന്താണെന്നു വച്ചാല്‍ ഈ പോരാട്ട വീര്യത്തിന്റെ അട്ടിപ്പേറവകാശം ആരും താലിബാന് പതിച്ചു നല്‍കിയിട്ടൊന്നും ഇല്ല എന്നതാണ് , മറിച്ച് അത് അഫ്ഘാന്‍ പോരാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ് എന്നതാണ് സത്യം . അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന് പറയുന്നത് പോലെ, ഈ കാര്യം ഇപ്പോള്‍ കൃത്യമായി മനസ്സിലാക്കുകയാണ് ഇപ്പോള്‍ സാക്ഷാല്‍ താലിബാന്‍ തന്നെ
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതോടെ കാര്യങ്ങളെല്ലാം ഇനി എളുപ്പമാകും എന്ന് വിചാരിച്ച താലിബാന് കനത്ത പ്രഹരം തന്നെയാണ് ഇപ്പോള്‍ പഞ്ചഷീറില്‍ നിന്നും ലഭിക്കുന്നത്
അങ്ങനെയങ് ജയിച്ചെന്ന് കരുതാന്‍ വരട്ടെ എന്ന് താലിബാനോട് തുറന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചഷീറിലെ പോരാളികള്‍. പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു അവിടത്തെ ചുണ കുട്ടികള്‍. ഏറ്റവും കുറഞ്ഞത് ഏഴ് താലിബാനികളെയെങ്കിലും കാല പുരിയിലേക്ക് അയച്ചുവെന്നാണ് ഒടുവില്‍ പുറത്തു വരുന്ന വിവരം. അത്ര തന്നെ പേര്‍ക്ക് മുറിവേറ്റുവെന്നും ഏതാനും ചില താലിബാനികളെ തടവുകാരായി പിടിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്
തിങ്കളാഴ്ച രാത്രി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് വടക്ക് പഞ്ച്ഷീര്‍ താഴ്വരയില്‍ താലിബാന്‍ സൈന്യം പ്രാദേശിക മിലിഷ്യ പോരാളികളുമായി ഏറ്റുമുട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു , ഏറ്റവും കുറഞ്ഞത് ഏഴ് പേര്‍ എങ്കിലും കൊല്ലപ്പെട്ടതായി താലിബാന്‍ വിരുദ്ധ പ്രാദേശിക സൈനിക ഗ്രൂപ്പിലെ രണ്ട് അംഗങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കി
ആഗസ്ത് 15 ന് കാബൂള്‍ വീണതിനുശേഷം, താലിബാനെതിരായി ശക്തമായി പോരാടുകയും വീഴാതെ പിടിച്ചു നില്‍ക്കുകയും ചെയ്യുന്ന ഒരേയൊരു പ്രവിശ്യയാണ് പഞ്ച്ഷിര്‍, ഇത് കൂടാതെ താലിബാനും പ്രാദേശിക സായുധ സേനയും തമ്മില്‍ അയല്‍ പ്രദേശമായ ബാഗ്ലാന്‍ പ്രവിശ്യയില്‍ യുദ്ധം നടക്കുന്നുണ്ടെങ്കിലും പഞ്ചഷീര്‍ മാത്രം ആണ് ഉരുക്കു കോട്ട കണക്കിന് നില്‍ക്കുന്നത്.
നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്സിന്റെ കീഴിലുള്ള പ്രദേശങ്ങള്‍ ആക്രമിച്ച താലിബാനും പ്രാദേശിക സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ താഴ്വരയുടെ പടിഞ്ഞാറന്‍ കവാടത്തിലാണ് നടന്നത്. പ്രാദേശിക നേതാവ് അഹ്മദ് മസൂദിന്റെ വിശ്വസ്തരായ അനുനായികളായ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സിന്റെ വക്താവ് ഫഹീം ദഷ്ടി വ്യക്തമാക്കി
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ താഴ്വരയുടെ പ്രതിരോധം പരിശോധിക്കുന്നതിനുള്ള അന്വേഷണമായിരിക്കാം ഈ ആക്രമണത്തിലൂടെ അവര്‍ ഒരു പക്ഷെ ഉദ്ദേശിച്ചു കാണുക. എന്നാല്‍ ഈ മണ്ടന്‍ നീക്കത്തിലൂടെ ഏതാണ്ട് എട്ട് താലിബാനികള്‍ കൊല്ലപ്പെടുകയും സമാനമായ എണ്ണം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, അതേസമയം എന്‍ ആര്‍ എഫ് സേനയിലെ രണ്ട് അംഗങ്ങള്‍ക്ക് മാത്രമാണ് പരിക്കേറ്റത്
അതെ സമയം മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ കീഴില്‍ മന്ത്രിയായിരുന്ന ബിസ്മില്ലാ മുഹമ്മദ് പറഞ്ഞത് ഏഴ് താലിബാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു എന്നാണ് .
'ഇന്നലെ രാത്രി, താലിബാന്‍ പഞ്ച്ഷീറിനെ ആക്രമിച്ചു, പക്ഷേ 7 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,' അദ്ദേഹം ട്വീറ്റില്‍ കുറിച്ചു
'കനത്ത നാശനഷ്ടങ്ങളോടെ അവര്‍ പിന്‍വാങ്ങി.' അദ്ദേഹം കൂട്ടി ചേര്‍ത്തു
മുന്‍ സോവിയറ്റ് വിരുദ്ധ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അഹ്മദ് ഷാ മസൂദിന്റെ മകന്‍ മസൂദ് ആയിരക്കണക്കിന് ആളുകളുമായി പഞ്ച്ഷിര്‍ താഴ്വരയില്‍ സ്വയം അവരോധിച്ചിരിക്കുകയാണ് . പ്രാദേശിക സായുധ സേനകളും സൈന്യത്തിന്റെയും സ്‌പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റുകളുടെയും ഒരു വിഭാഗം അദ്ദേഹത്തിന്റെ കൂടെയുണ്ട്
താലിബാനുമായി ഒത്തുതീര്‍പ്പിലെത്താന്‍ അദ്ദേഹം തയ്യാറാണെങ്കിലും ഇടുങ്ങിയതും കനത്ത മലനിരകളാല്‍ ചുറ്റപ്പെട്ട താഴ്വരയിലെ തങ്ങളുടെ പ്രവിശ്യ ആക്രമിക്കപ്പെടുകയാണെങ്കില്‍ തന്റെ സൈന്യം പ്രതിരോധിക്കുവാന്‍ ഒരു മടിയും കാണിക്കുകയില്ലെന്നും അതിനു വേണ്ടി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .
താലിബാന്‍ ഈയൊരു പ്രതിരോധത്തെ വളരെ ഗൗരവമായി തന്നെയാണ് എടുത്തിരിക്കുന്നത് അതിനാല്‍ തന്നെ താലിബാന്‍ പോരാളികളുടെ ഒരു പ്രധാന സൈന്യം ഈ പ്രദേശത്തേക്ക് മാറ്റപ്പെട്ടു, എന്നാല്‍ ഇരുപക്ഷവും ഇതുവരെ ചര്‍ച്ചകളില്‍ ആയിരിന്നു ഏര്‍പ്പെട്ടിരുന്നത് അതിനാല്‍ തന്നെ ഇത് വരെയും ഒരു തുറന്ന , യുദ്ധം ഒഴിവാക്കുകയായിരുന്നു.
എന്നാല്‍ അറിഞ്ഞോ അറിയാതെയോ പഞ്ചഷീറിനെ ആക്രമിക്കുക എന്ന മണ്ടത്തരം താലിബാന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതോടു കൂടി അവര്‍ക്ക് കനത്ത തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്നും വ്യക്തമാവുകയാണ്
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ പോര്‍ട്ടില്‍ വച്ച് അമേരിക്കന്‍ പടയാളികള്‍ ഉള്‍പ്പെടെ അനവധി പേരുടെ മരണത്തിനു കാരണമായ തീവ്ര വാദ ആക്രമണം ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഘാനിസ്ഥാന്‍ അഥവാ ഖൊറാസന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിരുന്നു. അതിന്റെ സൂത്ര ധാരനെ വളരെ പെട്ടന്ന് തന്നെ വക വരുത്തുന്നതില്‍ അമേരിക്കന്‍ സൈന്യം വിജയിച്ചുവെങ്കിലും താലിബാന്‍ പറയുന്ന സമ്പൂര്‍ണ്ണ സ്വാധീനം ഒന്നും അഫ്ഘാന്‍ മണ്ണിന്റെ കാര്യത്തില്‍ താലിബാന് ഇല്ല എന്ന് വ്യക്തമാക്കുക എന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദ്ദേശം പൂര്‍ണ്ണമായും നടപ്പിലായിരിന്നു. അതോടൊപ്പം തന്നെ പഞ്ചാഷീറില്‍ നില നില്‍ക്കുന്ന പ്രതിരോധവും ഇപ്പോള്‍ ഉണ്ടായ ശക്തമായ തിരിച്ചടിയും വ്യക്തമാക്കുന്നത് താലിബാന് തന്നെ പൂര്‍ണ്ണമായ സ്വാധീനമോ അധികാരമോ അഫ്ഗാനിസ്ഥാനില്‍ ഇല്ല എന്ന് തന്നെയാണ്
ഇത് താലിബാന് മാത്രമല്ല ചൈനക്കും എന്തിനു പാകിസ്ഥാനും തന്നെ അങ്ങേയറ്റം വെല്ലു വിളി ആകുമെന്ന് ഉറപ്പാണ്. ഒരുപക്ഷെ ഇത് തന്നെയാകാം അമേരിക്ക മുന്‍കൂട്ടി കണ്ടതും
https://www.facebook.com/Malayalivartha






















