Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

താലിബാനെ ഉപയോഗിച്ച് ഇന്ത്യക്കെതിരെ കളിക്കാം എന്ന പാകിസ്ഥാന്റെ സ്വപ്നങ്ങള്‍ക്ക് വന്‍ തിരിച്ചടി... താലിബാനെ പൂട്ടി ഇന്ത്യ... ഞെട്ടി വിറച്ച് റഷ്യയും ചൈനയും, യു എന്നില്‍ ഇന്ത്യയുടെ മിന്നല്‍ നീക്കം

01 SEPTEMBER 2021 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

താലിബാനെ ഉപയോഗിച്ച് ഇന്ത്യക്കെതിരെ കളിക്കാം എന്ന പാകിസ്ഥാന്റെ സ്വപ്നങ്ങള്‍ക്ക് വന്‍ തിരിച്ചടി. ജെയ്ഷ് ഇ മുഹമ്മദ് പോലുള്ള തീവ്ര വാദ സംഘടനകളെ അഫ്ഗാനിസ്ഥാനില്‍ കുടിയിരുത്തി അവിടം ഇന്ത്യക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് വേദിയാക്കാം എന്ന പാകിസ്താന്റെ മോഹങ്ങളെ ഒരു മുഴം നീളത്തിലെറിഞ്ഞു കൊണ്ടാണ് ഇന്ത്യ മുളയിലേ നുള്ളിയത്



അഫ്ഘാന്‍ മണ്ണ് തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ഐക്യ രാഷ്ട്ര സഭയില്‍ പ്രമേയം അവതരിപ്പിച്ച് ഇന്ത്യ. സുരക്ഷാ സമിതി തലവന്‍ എന്ന ഇന്ത്യയുടെ താത്കാലിക സ്ഥാനം ഒഴിയുന്ന ദിവസം തന്നെയാണ് പാകിസ്താന് കനത്ത പ്രഹരം നല്‍കി കൊണ്ട് ഇന്ത്യ പ്രമേയം കൊണ്ട് വന്നത്. സുരക്ഷാ സമിതി അംഗങ്ങളില്‍ 15 പേരില്‍ ഫ്രാന്‍സ് ,യു കെ , അമേരിക്ക തുടങ്ങിയ 13 രാജ്യങ്ങള്‍ ഇതിനെ അനുകൂലിച്ചു വോട്ട് ചെയ്തു, ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ലെങ്കിലും സുരക്ഷാ സമിതി സ്ഥിരംഗങ്ങള്‍ ആയ റഷ്യയും ചൈനയും വിട്ടു നിന്നു





ലോക രാജ്യങ്ങളുടെ അംഗീകാരത്തിന് വേണ്ടി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ് താലിബാന്‍. ഇതിനു ശക്തമായ പിന്തുണയുമായി പാകിസ്ഥാനും ചൈനയും പരസ്യമായി തന്നെ രംഗത്തുണ്ട്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് താലിബാനെ പൂട്ടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരിക്കുകയാണ് ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യ, കൂടാതെ രാജ്യ സുരക്ഷയെ കൂടുതല്‍ ശക്തപ്പെടുത്താന്‍ തക്കതായ നിര്‍ദ്ദേശങ്ങളും ഇന്ത്യ നല്‍കുകയുണ്ടായി, ഇത് പാലിക്കാത്ത പക്ഷം താലിബാന് ലോക രാജ്യങ്ങളുടെ ഭാഗത്തു നിന്നും കനത്ത തിരിച്ചടികള്‍ തന്നെ നേരിടേണ്ടി വരും.



ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ പ്രധാനമായും ഉള്‍ക്കൊള്ളുന്നത് അഫ്ഘാന്‍ മണ്ണ് ഇന്ത്യക്കെതിരെയുള്ള തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാണ്. ഇന്ത്യക്കെതിരെ എന്നല്ല ഒരു രാജ്യത്തിനെതിരെയും




ആഗസ്റ്റ് 15 ന് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്ത ശേഷം ആദ്യം അംഗീകരിച്ച ഈ പ്രമേയം പ്രകാരം , അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ പ്രദേശം ഉപയോഗിച്ച് ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്താനോ ഭീകരര്‍ക്ക് അഭയം നല്‍കാനോ പാടില്ലെന്ന് വ്യക്തമാക്കുന്നു . കൂടാതെ, രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ ഉള്‍പ്പെടെ രാജ്യത്ത് നിന്നുള്ള എല്ലാ വിദേശ പൗരന്മാരുടെയും സുരക്ഷിതവും ചിട്ടയായതുമായ പലായനത്തെ സംബന്ധിച്ച് ലോക രാജ്യങ്ങളുടെ മുന്നില്‍ താലിബാന്‍ പ്രതിജ്ഞാബദ്ധത പാലിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നു എന്നും പ്രമേയം വ്യക്തമാക്കുകയുണ്ടായി .



ഐക്യ രാഷ്ട്ര സമിതിയുടെ സ്ഥിരംഗങ്ങള്‍ ആയ റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നെങ്കിലും ഇന്ത്യ നേതൃത്വ സ്ഥാനം അലങ്കരിച്ച ഐക്യ രാഷ്ട്ര സുരക്ഷാസമിതിയുടെ പ്രമേയ നമ്പര്‍ 2593 പൊതുവില്‍ കനത്ത ഭൂരിപക്ഷത്തോടെ അംഗീകരിച്ചതോടെ അഫ്ഘാന്‍ സുരക്ഷാ വിഷയത്തില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ആശങ്കകള്‍ പൊതു മദ്ധ്യത്തില്‍ എത്തിയിട്ടുണ്ട് എന്നും അതില്‍ ഇന്ത്യ അങ്ങേയറ്റം സംതൃപ്തര്‍ ആണെന്നും വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ വര്‍ദ്ധന്‍ ശൃംഗല അറിയിച്ചു.




ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ഭീകര ഗ്രൂപ്പുകളെ അവയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയുന്നതില്‍ താലിബാന്‍ പ്രതിജ്ഞാബദ്ധത പാലിക്കണമെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന എല്ലാ അഫ്ഗാന്‍ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം, ശ്രദ്ധാപൂര്‍വ്വമുള്ള ഏകോപനത്തിന്റെയും ''യുഎന്‍എസ്സി അംഗങ്ങളുമായി ഉയര്‍ന്ന തലത്തിലുള്ള ഔദ്യോഗിക ബന്ധങ്ങളുടെയും ഫലമായിട്ടാണ് ഫലപ്രാപ്തിയില്‍ എത്തിയത് . യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള നേരിട്ടുള്ള ഫോണ്‍ കാള്‍ ഉള്‍പ്പെടെ , വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക പുതിയ സംഘമാണ് ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.



ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ ഭീകരര്‍ക്ക് അഭയം നല്‍കാനും പരിശീലനം നല്‍കാനും തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനോ സാമ്പത്തിക സഹായം നല്‍കാനോ അഫ്ഗാന്‍ പ്രദേശം ഉപയോഗിക്കരുതെന്ന് പ്രമേയം ആവശ്യപ്പെടുന്നു. യുഎന്‍എസ്സി പ്രമേയം 1267 പ്രകാരം കൊടും തീവ്ര വാദികളെന്ന് വിലയിരുത്തപെട്ട വ്യക്തികളെ ഇത് പ്രത്യേകം പരാമര്‍ശിക്കുന്നു, അതില്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം) എന്നിവയുടെ പ്രധാന നേതാക്കളും ഉള്‍പ്പെടുന്നു. ഇതോടു കൂടിയാണ് ഇന്ത്യയെ തകര്‍ക്കാന്‍ അഫ്ഘാനിസ്ഥാന്‍ ഉപയോഗിക്കാം എന്ന് എന്തെങ്കിലും തരത്തില്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണെങ്കില്‍ കൂടെ അത് നടക്കില്ല എന്ന് ഇന്ത്യ ഉറപ്പു വരുത്തിയത്




എന്നാല്‍ എന്ത് കൊണ്ടാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത് എന്ന് വിശദീകരിച്ചു കൊണ്ട് റഷ്യയും ചൈനയും രംഗത്ത് വന്നു



സുരക്ഷാ സമിതിയുടെ സ്ഥിരം അംഗങ്ങള്‍ക്കുള്ളിലെ അഭിപ്രായ വ്യത്യാസം എന്ത് കൊണ്ടുണ്ടായി എന്ന് വിശദീകരിക്കുന്ന അവരുടെ പ്രസ്താവനകളില്‍. എല്ലാ ഗ്രൂപ്പുകളും, പ്രത്യേകിച്ച് ഇസ്ലാമിക് സ്റ്റേറ്റ്, ഉയിഗൂര്‍ ഈസ്റ്റ് തുര്‍ക്കെസ്താന്‍ ഇസ്ലാമിക് മൂവ്‌മെന്റ് (ഋഠകങ) എന്നിവരുടെയും പേരുകള്‍ രേഖയില്‍ പ്രത്യേകം നല്‍കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു . പ്രമേയത്തിന്റെ സ്‌പോണ്‍സര്‍മാരായ യുഎസും യുകെയും ഫ്രാന്‍സും അങ്ങേയറ്റം ധൃതി പിടിച്ചാണ് ഈ പ്രക്രിയയില്‍ കൂടി കടന്നുപോയതെന്ന് അവര്‍ കുറ്റപ്പെടുത്തി, യുഎസിനെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കാനും 'അവരുടെ ഭീകരരും ഞങ്ങളുടെ ഭീകരരും' എന്നിങ്ങനെ തമ്മില്‍ വേര്‍തിരിക്കാനും ശ്രമിക്കുകയുണ്ടായി. റഷ്യയും ചൈനയും ആരോപിച്ചു



''ഒരുപക്ഷേ, ഞങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍, വോട്ടിന്റെ ഫലങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു,'' വോട്ടിന്റെ വിശദീകരണത്തിനിടെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബന്‍സിയ പറഞ്ഞു.



താലിബാന്റെ മേല്‍ ഉപരോധ നടപടികള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന 1988 ലെ അഫ്ഗാനിസ്ഥാന്‍ യുഎന്‍ അസിസ്റ്റന്‍സ് മിഷന്റെ ഉത്തരവ് നീട്ടുന്ന തീരുമാനത്തില്‍ പങ്കെടുക്കുന്ന ഉപരോധ സമിതിയുടെ അധ്യക്ഷനായി ഇന്ത്യ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ഈ ഒരു സാഹചര്യത്തില്‍ റഷ്യയും ചൈനയും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിനെയും അമേരിക്ക, യു കെ, ഫ്രാന്‍സ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിനെയും തമ്മില്‍ സമവായത്തില്‍ എത്തിക്കുക എന്ന കഠിന പ്രയത്‌നം നടത്തുന്നത് ഇന്ത്യയുടെ തലയില്‍ വരും



അതെ സമയം ഡോ.ജയ്ശങ്കര്‍, അജിത് ഡോവല്‍, മോദിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു ഉന്നതതല സംഘം ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക്കുകയാണ് , കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുകയും അഫ്ഗാന്‍ പൗരന്മാരെ, പ്രത്യേകിച്ച് കാബൂളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന ''മതവിശ്വാസികളെ'' സുരക്ഷിതരായി ഇന്ത്യയില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ്



എന്തായാലും ഇന്ത്യ ഉദ്ദേശിച്ച കാര്യങ്ങള്‍ ഈ പ്രമേയത്തില്‍ കൂടെ നടപ്പിലാക്കിയിട്ടുണ്ട് എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളൂ. അത് തന്നെയാണ് നമുക്ക് പ്രധാനമായിട്ടുള്ളതും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends