വൻമതിലായി മസൂദും... കരുത്തുകാട്ടി പഞ്ചശീർ സിംഹങ്ങൾ... 14 താലിബാലികളുടെ തലയുരുണ്ടു! കാലുകുത്തിയാൽ വെട്ടിയരിയുമെന്ന് പേടിച്ചരണ്ട് ഭീകരരും... തോറ്റമ്പി...

കാബൂളിൽ നിന്ന് വെറും 125 കിലോമീറ്റർ അകലെയാണ് പഞ്ച്ശീർ താഴ്വാര. ഈ താഴ്വര ഇന്നും താലിബാൻ തീവ്രവാദികൾക്ക് ഒരു വെല്ലുവിളിയായി നിലനിൽക്കുകയാണ്. താലിബാനെ പോലെ ഒരു ഏകാധിപത്യത്തെയും അംഗീകരിക്കില്ലെന്ന പ്രതിജ്ഞയുമായി അഫ്ഗാൻ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് എന്ന വടക്കൻ സഖ്യം കഠിന പരിശീലനം നടത്തുന്നു എന്ന വാർത്തകൾ നാം കേട്ടതാണ്. ഏതു വിധേനയും താലിബാനികളെ അമർച്ച ചെയ്യുകയാണ് അവരുടെ ഉദ്ദേശവും.
സോവിയേറ്റ് അധിനിവേശക്കാലത്തും വൈദേശീക ശക്തികൾക്കെതിരെ ശക്തമായി പോരാടിയ അഹ്മദ് ഷാ മസൂദിൻറെ മകനായ അഹമ്മദ് മസൂദാണ് പഞ്ച്ശീരിൽ താലിബാനികളെ പ്രതിരോധിക്കുന്ന വടക്കൻ സഖ്യത്തിൻറെ കമാൻറർ. പാഞ്ച്ശീറിലെ സിംഹം.
പാഞ്ച്ശീരിന് ചുറ്റും തങ്ങളുടെ സൈനീകർ നിലയുറപ്പിച്ചെന്ന് താലിബാൻ അവകാശപ്പെടുമ്പോൾ, പഞ്ച്ശീരിലെ മലയിടുക്ക് കടന്ന് ഒരു താലിബാൻ പോരാളിയും താഴ്വാരയിലെത്തില്ലെന്ന് വടക്കൻ സഖ്യത്തിൻറെ കമാൻററായ അഹമ്മദ് മസൂദും വെല്ലുവിളി ഉയർത്തുകയാണ്.
ഒപ്പം തന്നെ അമേരിക്ക പിൻമാറി പോയാലും ഇനി അവിടെ യുദ്ധകാഹളം മുഴക്കാൻ മറ്റൊരു ആൺകുട്ടി കൂടിയുണ്ടെന്നാണ് മുൻ വൈസ് പ്രസിഡന്റ് അമറുള്ള സാലേയും വെല്ലുവിളി ഉയർത്തിയിരുന്നത്. അഞ്ച് സിംഹങ്ങളുടെ നാട്ടിൽ പുതിയ ഒരു സിംഹവും കൂടി ഒന്നിച്ചപ്പോൾ താലിബാന്റെ മുട്ട് വിറച്ച് തുടങ്ങി.
കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു സംഭവം ആണുണ്ടായത്. അമറുള്ള സാലേയുടെ നേതൃത്വത്തിലുള്ള വടക്കൻ സഖ്യവും മറ്റു പ്രദേശിക യുദ്ധപ്രഭുക്കളുടെ സൈന്യങ്ങളും തമ്പടിച്ചിട്ടുള്ള പഞ്ചശീർ താഴ്‌വരയിൽ താലിബാന് വൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. പഞ്ചശീറിലെ സൈന്യങ്ങളോട് ഏറ്റുമുട്ടിയ താലിബാനിലെ എട്ടു പേരെയാണ് കൊലവിളി മുഴക്കി അവർ കൊന്നൊടുക്കിയത്.
പടനായകൻ സാലേയും തേരാളി അഹമ്മദ് മസൂദ് എന്നിവരുടെ നേതൃത്വത്തിലാണ് താലിബാനെതിരെ പടയോട്ടം നടത്തിയത്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലർച്ചെയുമായി നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലാണ് എട്ട് താലിബാനികൾ കൊല്ലപ്പെട്ടത്. പഞ്ചശീറിൽ താലിബാനെതിരേ അതിശക്തമായ ചെറുത്തുനിൽപ്പാണ് ഇപ്പോൾ നടക്കുന്നത്.
താലിബാൻ ആദ്യ ഘട്ടത്തിൽ നടത്തിയ ആക്രമണത്തിൽ 300 ഭീകരരെ കൊന്നൊടുക്കിയാണ് സലേയുടെ നേതൃത്വത്തിൽ പഞ്ചശിർ ജനത തിരിച്ചടിച്ചത്. പഞ്ചശീർ കേന്ദ്രീകരിച്ച് ജനങ്ങളെ പ്രതിരോധിക്കാൻ സജ്ജരാക്കിയാണ് സലേയുടെ പോരാട്ടം. അഫ്ഗാൻ സൈന്യത്തിലെ നിരവധി പേരും പഞ്ചശിറിലുണ്ട്.
പഞ്ചശിർ പ്രവിശ്യ പിടിക്കാൻ ചൊവ്വാഴ്ച താലിബാൻ നടത്തിയ ശ്രമങ്ങളെ താലിബാൻ വിരുദ്ധ സേന തോൽപിച്ചു. ഈ ഏറ്റുമുട്ടതിൽ 14 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. പക്ഷെ ഉപരോധം തീർത്ത് താലിബാൻ പ്രതിരോധസേനയായ വടക്കൻ സുയുക്ത സേനയെ ശ്വാസം മുട്ടിക്കാനാണ് ഇപ്പോൾ താലിബാന്റെ ശ്രമം.
ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിച്ചുകഴിഞ്ഞു. ഇവിടേക്കുള്ള സാധന സാമഗ്രികളുടെ കൈമാറ്റവും തടഞ്ഞു. താലിബാനും വടക്കൻ സംയുക്തസേനയും സമാധാനം സ്ഥാപിക്കാൻ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരിക്കുകയാണ്.
ഈ സമയത്താണ് യഥാർത്ഥ അഫ്ഗാനികൾ ഈ മണ്ണിൽ തന്നെയുണ്ടെന്ന് താലിബാനെ വെല്ലുവിളിച്ചു കൊണ്ട് അംറുള്ള സാലേ പറഞ്ഞു. പഞ്ചശിർ പ്രവിശ്യയിൽ സർവ്വസജ്ജമായി താലിബാനെ നേരിട്ടുകൊണ്ടിരിക്കേയാണ് സലേയുടെ അഫ്ഗാൻ അനുകൂല പ്രസ്താവന. അമേരിക്ക എപ്പോൾ പോകുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.
അവരോട് തങ്ങളുടെ കഥപറയാനേ സാധിക്കൂ. ഇരുകൂട്ടർക്കും ഒരേ ലക്ഷ്യമായിരുന്നു. ഒരു പൊതുശത്രുവാണ് ഉണ്ടായിരുന്നത്. അവർ പോയെന്ന് വെച്ച് ഞങ്ങളെ ബാധിക്കുന്നില്ല. അത് അവരുടെ മാത്രം തീരുമാനമാണ്.' സാലേ പറഞ്ഞു.
താലിബാൻ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ ഉൾപ്പെടെ പിടിച്ചപ്പോൾ അഫ്ഗാൻ വിട്ടോടിപ്പോകാതെ അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന അംറുള്ള സാലേ നേരെ പഞ്ച് ശീർ പ്രവിശ്യയിലെത്തി അഫ്ഗാൻ ജനതയുടെ താലിബാൻ വിരുദ്ധപ്പോരാട്ടത്തിന് തിരികൊളുത്തുകയായിരുന്നു.
ഇപ്പോൾ അഫ്ഗാനിലെ 34 പ്രവിശ്യകളിൽ പഞ്ച് ശീർ പ്രവിശ്യ മാത്രമാണ് താലിബാന് കീഴടങ്ങാതെ നിലകൊള്ളുന്നത്. താലിബാനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ദേശീയ സേനകളും ജനകീയ പ്രതിരോധ സേനകളും സജീവമാണ്. എല്ലാ പ്രവിശ്യയിലും താലിബാനെ നേരിടും.
ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും സലേ വ്യക്തമാക്കി. അവസാന പേരാളിയും മരിച്ച് വീഴുവരെ താഴ്വാരയിലെ 1,70,000 പേരെയും തങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തതായി വടക്കൻ സഖ്യ കമാൻറർ അഹമ്മദ് മസൂദ് പറഞ്ഞിട്ടുണ്ട്.
അഫ്ഗാനിൽ യുഎസിനുണ്ടായ തോൽവി കൈയേറ്റക്കാർക്കുള്ള പാഠമാണെന്ന് താലിബാൻ വക്താവ് സഹീറുള്ള മുജാഹിദ്ദീൻ. അഫ്ഗാനിസ്ഥാന് അഭിനന്ദനം. വിജയം നമ്മുടെയാണ്. അമേരിക്കയടക്കം ലോകത്തെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്, വക്താവ് പറഞ്ഞത്.
അമേരിക്കയുടെ സൈനികർ പൂർണ്ണമായും അഫ്ഗാനിസ്ഥാൻ വിട്ടതോടെ താലിബാൻ തീവ്രവാദികൾ വൻ വിജയാഘോഷത്തിലായിരുന്നു. ആകാശത്തിലേക്ക് വെടിമുഴക്കിയും അമേരിക്കയുടെ പ്രതീകാത്മക ശവമടക്ക് നടത്തിയുമാണ് താലിബാൻ തീവ്രവാദികൾ വിജയം ആഘോഷിച്ചത്.
https://www.facebook.com/Malayalivartha






















