Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഇങ്ങനെ ഒരു അടി ബൈഡൻ പ്രതീക്ഷിച്ചില്ല... അമേരിക്കയുടെ നെഞ്ചിൽ കൊടി കുത്തി താലിബാൻ

01 SEPTEMBER 2021 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ചാവേറുകളുടെ കയ്യിൽ നിന്നും ജീവൻ രക്ഷിക്കാൻ പെടാപ്പാടു പെടുന്ന അഫ്ഗാൻ ജനതയെ ലോകം മുഴുവനുമുള്ള മനുഷ്യർ നിസ്സഹായതയോടെ നോക്കി കാണുകയാണ്.എന്നാൽ ഈയൊരു സാഹചര്യത്തിലും പാവങ്ങൾ ജീവനായി കേഴുമ്പോളും ജനങ്ങൾ ഭീതിയിൽ വെന്തുരുകുമ്പോളും താലിബാൻ  ആഘോഷത്തിലാണ്.

 

 

 

 

 

 

പൊതുജനത്തെ കൊത്തിക്കീറാൻ എറിഞ്ഞിട്ട് കൊടുത്തിട്ട് അട്ടഹസിക്കുകയാണ്
 താലിബാൻ ഭീകരർ.അമേരിക്ക അഫ്ഗാൻ വിട്ടതിന്റെ ആഹ്ലാദ തിമിർപ്പിൽ അഴിഞ്ഞാടുകയാണ് ആ മത ഭ്രാന്തന്മാർ.സ്‌കൂളുകളും മാളുകളും തല്ലിത്തകർത്ത് അവർ ആധിപത്യം ഊട്ടിയുറപ്പിക്കുന്നു. രാജ്യം വരുതിയിലാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.ഇനി അഫ്ഗാൻ മുഴുവൻ തങ്ങളുടെ കൈപ്പിടിയിലാണെന്നും അവിടെ എന്ത് നെറികേടും കാണിക്കാമെന്നുമുള്ള സന്തോഷത്തിലാണ് താലിബാൻ.

 

 

 

 

 

 

 

ആഹ്ലാദ പ്രകടനത്തിനിടയിൽ യു എസ് ൻെറ നെഞ്ചത്ത് നല്ലൊരു കൊട്ടുകൂടി കൊടുക്കാൻ താലിബാൻ മറന്നില്ല.ചരിത്രപ്രസിദ്ധമായ ഒരു ചിത്രത്തെ താലിബാൻ സംഘാംഗങ്ങൾ ‘അനുകരിച്ച’ സംഭവം വാർത്തകളിൽ നിറയുന്നത് നമ്മൾ  കണ്ടു.സമൂഹമാധ്യമങ്ങളിൽ വൈറലാകണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു  ബദ്‌രി 313 യൂണിറ്റിലെ നാല് അംഗങ്ങൾ പതാക ഉയർത്തുന്ന ചിത്രം താലിബാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.സത്യത്തിൽ ആ മുള്ള് ചെന്ന് തറച്ചത് അമേരിക്കയുടെ നെഞ്ചിൽ തന്നെയാണ്. എങ്ങനെയെന്നല്ലേ ചരിത്രം പരിശോധിക്കാം മലയാളി വാർത്ത ഫോക്കസിലൂടെ.അതിനു മുൻപ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക  ഒപ്പം ബെൽ ബട്ടൺ കൂടി അമർത്തുക.

 

 

 

 

 



രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയും ജപ്പാനും തമ്മിൽ നടന്ന പസഫിക് യുദ്ധപരമ്പരയിലെ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടമാണ് ഇവോ ജിമ ദ്വീപ്‌ പോരാട്ടം. ജപ്പാൻ മണ്ണിൽ നടന്ന ആദ്യത്തെ പോരാട്ടം കൂടിയാണിത്. 1945 ഫെബ്രുവരി 17 നു ആരംഭിച്ച പോരാട്ടം മാർച്ച്‌ 26 വരെ നീണ്ടു . അമേരിക്കക്ക് ഒടുവിൽ ഇവോ ജിമ ദ്വീപ്‌ കീഴടക്കാനായെങ്കിലും മറ്റേതൊരു യുദ്ധത്തെക്കാളും അധികം നഷ്ടം സഹിക്കേണ്ടി വന്നു .

 

 

 

 

 



ജപ്പാന്റെ തീരത്തുനിന്ന് 750 മൈൽ മാറി നിലകൊണ്ടിരുന്ന ഇവോ ജീമ ദ്വീപ് രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസിനെ സംബന്ധിച്ച് തന്ത്രപ്രധാനമായ കേന്ദ്രമായിരുന്നു. ദ്വീപിലുണ്ടായിരുന്ന മൂന്ന് എയർഫീൽഡുകളായിരുന്നു പ്രധാന ആകർഷണം. ഇവോ ജീമോ പിടിച്ചെടുത്താൽ പിന്നെ ജപ്പാനിലേക്കു കടക്കാനും ആക്രമണത്തിനും യുഎസിനു കാര്യമായ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. യുഎസിന്റെ യുദ്ധവിമാനങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും അത്രയേറെ അനുയോജ്യമായ താവളമായിരുന്നു ആ ദ്വീപ്.

 

 

 

 

 



ജപ്പാന്റെ നാവികസേനയാകട്ടെ ആ സമയം ഭൂരിപക്ഷം യുദ്ധക്കപ്പലുകളും നഷ്ടപ്പെട്ട അവസ്ഥയിലും. തന്ത്രപ്രധാനമായ ഇവോ ജീമ ഉൾപ്പെടെയുള്ള ദ്വീപുകൾക്കു നേരെ ആക്രമണം നടന്നാലും പ്രതിരോധിക്കാൻ ആവശ്യത്തിന് സൈനികസന്നാഹമില്ലാത്ത അവസ്ഥ. ജപ്പാന്റെ ഈ ദൗർബല്യത്തെപ്പറ്റി രഹസ്യ വിവരം ലഭിച്ച യുഎസ് ഇവോ ജീമ പിടിച്ചെടുക്കാൻ നീക്കമാരംഭിച്ചു.

 

 

 

 

 

 



ദ്വീപ്‌ കീഴടക്കാൻ എത്തിയ അമേരിക്കൻ സേന ആദ്യം ചെയ്തത് കനത്ത ഷെല്ലിങ്ങിലൂടെ ഇവോജിമയിലെ ജാപ്പനീസ് പ്രതിരോധ സംവിധാനങ്ങൾ തകർക്കുക എന്നതാണ്. അമേരിക്കൻ യുദ്ധക്കപ്പലുകൾ മൂന്നു ദിവസം തുടർച്ചയായി ദ്വീപ്‌ മുഴുവൻ ഷെല്ലിംഗ് നടത്തി . എന്നാൽ ഇതൊന്നും ജാപ്പനീസ് പ്രധിരോധ സംവിധാനങ്ങൾക്ക് കാര്യമായ ഒരു കോട്ടവും എലിപിച്ചില്ല. ഫെബ്രുവരി 19ന് അമേരിക്കൻ സേന ദ്വീപ്‌ അധിനിവേശം ആരംഭിച്ചു . 60,000 പട്ടാളക്കാരെ 5 കിലോമീറ്റർ നീളത്തിൽ കരയിലിറക്കി . വലിയ ആക്രമണം പ്രതീക്ഷിച്ചു ചാടിയിറങ്ങിയ അമേരിക്കൻ സൈനികർ ഒരു വെടി പോലും പൊട്ടാത്തത് കണ്ടു അത്ഭുതപ്പെട്ടു. അപ്പോഴേക്കും ഇവോജിമയുടെ കടൽതീരം അമേരിക്കൻ സൈനികരാൽ നിറഞ്ഞു കവിഞ്ഞിരുന്നു. അമേരിക്കൻ സേനയുടെ നിരീക്ഷക നിര സൈനികർ തീരത്ത്‌ നിന്ന് കുറെ മുന്നോട്ട് നീങ്ങിയെങ്കിലും ജാപ്പനീസ് ഭാഗത്ത് നിന്ന് ഒരു ആക്രമണവും ഉണ്ടായില്ല .

 

 

 

 

 




അമേരിക്കൻ ഷെല്ലിങ്ങിൽ ജാപ്പനീസ് സൈനികർ മുഴുവൻ കൊല്ലപ്പെട്ടിട്ടുണ്ടാവും എന്ന് ധരിച്ച അമേരിക്കൻ സൈനിക മേധാവികൾ ഒന്നാം ആക്രമണ നിരയോടു മുന്നോട്ട് നീങ്ങാൻ കല്പനകൊടുത്തു. എന്നാൽ ജാപ്പനീസ് ജനറൽ തൊഡോമിച്ചി കുരിബയാഷി ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു അമേരിക്കൻ സൈനികർ. ഒന്നാം ആക്രമണനിരയിലെ സൈനികർ മുന്നേറി ജാപ്പനീസ് പൊസിഷനുകളുടെ അടുത്തെത്താറായപ്പോൾ കുരിബയാഷി ജാപ്പനീസ് സേനക്ക് ആക്രമിക്കാൻ കല്പനകൊടുത്തു. ജാപ്പനീസ് സേന കനത്ത ആക്രമണം അഴിച്ചു വിട്ടു.

 

 

 

 

 



ജാപ്പനീസ് പീരങ്കികളും ടാങ്കുകളും മോർട്ടാറുകളും മെഷീൻ ഗണ്ണുകളും ഒന്നിച്ചു വെടിയുതിർത്തു. അന്തരീക്ഷം മുഴുവൻ മാറി മറഞ്ഞു. ഉരുക്ക് മഴപോലെ വെടിയുണ്ടകൾ പെയ്തിറങ്ങി. അമേരിക്കൻ സൈനികർ തുരുതുരെ വെടിയേറ്റ്‌ വീണു. സുറിബാച്ചി കുന്നിലെ പീരങ്കികളിൽ നിന്നുള്ള ഷെല്ലുകളെറ്റു ജാപ്പനീസ് തീരത്തിനടുത്തടുത്തുന്ടായിരുന്ന യുദ്ധക്കപ്പലുകൾ അടക്കം തകർന്നു. യുദ്ധഭൂമി അമേരിക്കൻ സൈനികരുടെ ജഡങ്ങൾ കൊണ്ട് നിറഞ്ഞു .

 

 

 

 

 



അമേരിക്കൻ കപ്പലുകൾ ആക്രമണം തുടങ്ങിയതോടെ ജാപ്പനീസ് ആക്രമണത്തിനു മുന്നിൽ പതറിയ അമേരിക്കൻ സൈനികർ മനസാനിധ്യം വീണ്ടെടുത്തു പതിയെ മുന്നേറാൻ തുടങ്ങി. ആക്രമണങ്ങളുടെ കേന്ദ്ര ബിന്ദുവായ സുറിബാച്ചി കുന്ന് കീഴടക്കാനാണ്‌ അമേരിക്ക ആദ്യം ലകഷ്യമിട്ടത് . ഫെബ്രുവരി 23ന് സുറിബാച്ചി കുന്ന് അമേരിക്ക പിടിച്ചതോടെ ജാപ്പനീസ് പ്രതിരോധത്തിനു അയവുവന്നു സുറിബാച്ചി കുന്നിൽ അമേരിക്കൻ പതാക ഉയർത്തുന്ന ചിത്രം പിന്നീട് രണ്ടാം ലോക യുദ്ധത്തിലെ അമേരിക്കൻ വിജയത്തിന്റെ പ്രതീകമായി. എങ്കിലും ശരിയായ യുദ്ധം മാർച്ച് 23 വരെ നീണ്ടു. ജാപ്പനീസ് സൈന്യം കൂട്ടിൽ കിടക്കുന്ന കടുവകളെ പോലെ പോരാടി.

 

 

 

 

 


എന്നാൽ ആയിരക്കണക്കിന് സൈനികരുടെ ജീവൻ ബലി കൊടുത്തിട്ടും ഇവോ ജീമ ദ്വീപ് ജപ്പാനെ കീഴ്പ്പെടുത്താനുള്ള യുദ്ധത്തിൽ യുഎസിനു പ്രയോജനപ്പെട്ടില്ലെന്നതാണു ചരിത്രം. അപ്പോൾ ഈ ചരിത്രം മുൻ നിർത്തിക്കൊണ്ട് താലിബാൻ പറയുന്നതും അതുതന്നെ. 2001 മുതല്‍ രാജ്യത്തു തുടർന്നിട്ടും ഒടുവിൽ തോൽവിക്കു സമാനമായ തിരിച്ചുപോക്കാണ് യുഎസിന് സംഭവിച്ചതെന്നാണ് അവരുടെ വാദം. പക്ഷേ അഫ്ഗാനിസ്ഥാനിൽ ഈ കാലയളവിൽ സംഭവിച്ച മാറ്റങ്ങളിൽ യുഎസ് വഹിച്ച പങ്ക് എന്താണെന്ന് താലിബാന് നന്നായറിയാം.

 

 

 



താലിബാന്റെ ‘സാംസ്‌കാരിക പ്രതീകങ്ങൾ’ പലതും അപ്രത്യക്ഷമായി. താടി വടിച്ച് പുരുഷന്മാർക്ക് നിരത്തിലിറങ്ങാമെന്നായി, ആധുനിക വസ്ത്രം ധരിച്ച് വനിതകൾക്കു വഴി നടക്കാമെന്നായി, ബ്യൂട്ടി പാർലറുകൾ വന്നു, വിനോദ പരിപാടികൾ അഫ്ഗാൻ ജനതയുടെ ജീവിതത്തിന്റെ ഭാഗമായി...ഇങ്ങനെ പുതിയ പല കാര്യങ്ങളും രാജ്യത്ത് ഉയർന്നുവന്നതിനെ താലിബാൻ അസഹിഷ്‌ണുതയോടെയാണ് നോക്കിക്കണ്ടിരുന്നത്. തിരിച്ചടിക്കാൻ അവസരം ലഭിച്ചപ്പോൾ യുഎസ് സാംസ്ക്കാരിക ദേശീയതയുടെ പ്രതീകമായ ചിത്രത്തെത്തന്നെ വികലമായി അനുകരിച്ച് താലിബാൻ പ്രതികാരവും ചെയ്തു.

 

 

 

 



അതിന്റെ സമൂഹമാധ്യമങ്ങളിൽ വൈറലാകണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു താലിബാന്റെ ബദ്‌രി 313 യൂണിറ്റിലെ നാല് അംഗങ്ങൾ പതാക ഉയർത്തുന്ന ചിത്രം താലിബാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
രാജ്യം വിട്ടുപോകുന്ന യുഎസ് സേനയുടെ മനോവീര്യം തകർത്ത് സമ്പൂർണാധിപത്യം നേടിയതായി സ്ഥാപിക്കാനുള്ള താലിബാൻ ശ്രമങ്ങളുടെ പുതിയ രൂപമായും ഈ ചിത്രത്തെ കാണാം. ഇത്തരമൊരു പിന്മാറ്റത്തിനു വേണ്ടിയാണോ ഇത്രയേറെ യുഎസ് സൈനികർ അഫ്ഗാനിൽ ജീവൻ ബലിയർപ്പിച്ചത് എന്ന് മുൻസൈനികർ ഉൾപ്പെടെ ചോദ്യങ്ങളുയർത്തിയിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ പ്രത്യേകിച്ച്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends