അഫ്ഗാനെ കൂടെ നിന്ന് ഒറ്റിയ ചതിയൻ..താലിബാനെ പരിശീലിപ്പിച്ചത് അമേരിക്കയോ?

യു എസ് സഖ്യം ഒഴിഞ്ഞു പോയതോടെ അഫ്ഗാനിസ്ഥാൻ അടക്കി ഭരിക്കുമെന്നുള്ള മോഹത്തിലാണ് താലിബാൻ.അതിന്റെ പ്രഖ്യാപനങ്ങൾ ഓരോന്നായി അവർ നടത്തുന്നുമുണ്ട്.എന്നാൽ ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്ന ഒരു കാര്യമുണ്ട്.യുഎസ് സൈന്യം പിന്‍മാറി ദിവസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കാന്‍ ഭീകരസംഘടനയായ താലിബാന് എങ്ങനെ കഴിഞ്ഞു എന്നത്. ഇത്രയും ശക്തനായ അമേരിക്ക ഒരു ഭീരുവിനെ പോലെ താലിബാന്റെ മുന്നിൽ നിന്നും മുട്ടുമടക്കുന്ന കാഴ്ച്ച നമ്മൾ കണ്ടതാണ്.എന്നാൽ പോകുന്നതിന് മുൻപ് അമേരിക്ക ഒരു പണി താലിബാൻ കൊടുത്തിട്ടുണ്ട്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി വിമാനങ്ങളും കവചിത വാഹനങ്ങളും ഉപയോഗശൂന്യമാക്കിരുന്നു അമേരിക്ക.കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നു 73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങൾ എന്നിവയാണ് ഉപയോഗശൂന്യമാക്കിയശേഷം ഉപേക്ഷിച്ചത്. ‘ആ വിമാനങ്ങൾ ഇനി പറക്കില്ല, ആർക്കും അവ പ്രവർത്തിപ്പിക്കാനും കഴിയില്ല.അത് താലിബാന് ഒരു തിരിച്ചടിയാണ്.എന്നാൽ ഇപ്പോഴും സംശയം ഉളവാക്കുന്ന ഒരു ചോദ്യമാണ് താലിബാന്.
ഇപ്പോഴുള്ള സൈനിക ശക്തി എങ്ങനെ ലഭ്യമായ എന്നത്. അതിനെക്കുറിച്ച് വെളിപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥനായ ജിം ബാങ്ക്‌സ് രംഗത്ത് വന്നിരിക്കുകയാണ്. ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന് മേന്‍നോട്ടം വഹിച്ച് അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ ഉദ്യോഗസ്ഥനാണ് ബാങ്ക്‌സ്.ബാങ്ക്‌സിന്റെ വെളിപ്പെടുത്തല്‍ പ്രകാരം ലോകത്തിലെ 85 ശതമാനം രാജ്യങ്ങളേക്കാളും കൂടുതല്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ താലിബാനിലുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. അഫ്ഗാനിസ്ഥാനില്‍ നിലനിന്നിരുന്ന ഭരണകൂടത്തിന്റെ അശ്രദ്ധമൂലം താലിബാന്‍ ഇപ്പോള്‍ 85 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
അഫ്ഗാന്‍ സൈന്യത്തിന്റെ പക്കല്‍ എത്തേണ്ട ആയുധശേഖരത്തിന്റെ നല്ലൊരു പങ്കും കൈക്കലാക്കിയത് താലിബാനാണ്. അഫ്ഗാന്‍ ഭരണകൂടത്തില്‍ തന്നെ താലിബാനു വേണ്ടി പ്രവര്‍ത്തിച്ച ചിലരുണ്ടായിരുന്നു.
റാഗ്-ടാഗ് ഗറില്ലാ ഫോഴ്‌സ് മുതല്‍ നൂതന ആയുധ സജ്ജീകരണമുള്ള സൈന്യം വരെ തീവ്രവാദ ഗ്രൂപ്പിന്റെ പക്കലുണ്ട്. ഇതെല്ലാം പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ നല്‍കിയതെല്ലാം ഒടുവില്‍ താലിബാന്റെ പക്കല്‍ തന്നെ എത്തിയ അവസ്ഥയാണ് ഉണ്ടായത്. അഫ്ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിന്നുള്ള താലിബാന്‍ അനുകൂലുകള്‍ വിലയേറിയ സുരക്ഷ ഹാര്‍ഡ്വെയറുകള്‍ക്ക് മാത്രമല്ല സൈനിക പരിശീലനത്തിന് യുഎസും യുകെയും നല്‍കിയ ബജറ്റ് തുക വരെ താബിനാന്റെ കൈകളിലെത്തിച്ചു.
അഫ്ഗാന്‍ സേനയ്ക്ക് യുഎസ് ഗ്രീന്‍ ബെററ്റ്‌സ് നല്‍കിയ അത്യാധുനിക എംബിഐടിആര്‍ -2 പോലും താലിബാന്‍ സ്വന്തമാക്കി. അഫ്ഗാന്‍ സൈനികര്‍ക്ക് എത്തിച്ചു നല്‍കിയ യൂണിഫോമും മറ്റു സൗകര്യങ്ങളും ഭീകരരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ചെരുപ്പുകളും ഷല്‍വാര്‍ കമീസിനും പകരം കോംബാറ്റ് ബൂട്ടുകളും അനുയോജ്യമായ മറയ്ക്കല്‍ യൂണിഫോമുകളുമായാണ് ഇപ്പോള്‍ പലയിടത്തും താലിബാന്‍ ഭീകര്‍ കറങ്ങുന്നത്. പുരാതന എകെ 47 കള്‍ക്ക് പകരം ടെലിസ്‌കോപ്പിംഗ് സ്റ്റോക്കുകളുള്ള യുഎസ് ഗ്രീന്‍ ബെറെറ്റ്-ഇഷ്യു എം4 കാര്‍ബൈനുകളാണ് ഭീകരരുടെ പക്കലുള്ളത്. 15 വര്‍ഷം മുമ്പ് താലിബാന്‍ അപൂര്‍വ്വമായി മാത്രമേ ഹെല്‍മറ്റ് ധരിച്ചിട്ടുള്ളൂ. എന്നാല്‍, ഇപ്പോള്‍ അവര്‍ അത്യാധുനിക ഹെല്‍മെറ്റുകള്‍ വരെ ഉപയോഗിച്ചാണ് ഏറ്റുമുട്ടല്‍ നടത്തുന്നതെന്നും ബാങ്ക്‌സ് വെളിപ്പെടുത്തുന്നു.
താലിബാന്റെ ശേഷി എന്താണെന്നു തിരിച്ചറിഞ്ഞ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ യു എസ് സേനയ്ക്കു കഴിയാതെപോയതാണ് ഇപ്പോഴുള്ള ഈ പരാചയത്തിന് കാരണം. യുഎസ് സേനാ പിന്മാറ്റം ആരംഭിച്ചതിനു പിന്നാലെ താലിബാൻ പടയ്ക്ക് ഇറങ്ങി.
കൗതുകകരമായ കാര്യം രാജ്യത്തിന്റെ മിക്കവാറും മേഖലകളിൽ അഫ്ഗാൻ സൈനികർ ഒരു ചെറുത്തുനിൽപുമില്ലാതെതന്നെ താലിബാനു കീഴടങ്ങിയെന്നതാണ്. പല പ്രദേശങ്ങളിലും ആയുധം ഉപേക്ഷിച്ചു പിന്തിരിഞ്ഞോടി. ആത്മവിശ്വാസമോ പോരാട്ടവീര്യമോ ഇല്ലാത്ത ഒരു സൈന്യത്തെയാണു യുഎസ് പരിശീലിപ്പിച്ചത്. അവർ യുദ്ധം ജയിക്കുമെന്ന വിശ്വാസം അമേരിക്കയ്ക്ക് യഥാർഥത്തിൽ ഇല്ലായിരുന്നുവെന്നു വേണം കരുതാൻ. അതാണ് താലിബാനുമായി നേരിട്ടു സമാധാനക്കരാറുണ്ടാക്കാൻ യുഎസ് ഇറങ്ങിത്തിരിച്ചത്.
2014നുശേഷം അഫ്ഗാൻ സേനയെ പരിശീലിപ്പിക്കുന്ന ജോലിയാണു പ്രധാനമായും യുഎസ് സേന ചെയ്തുപോന്നത്. താലിബാനെ ചെറുക്കാൻ സേനയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 85,000 യുദ്ധസജ്ജരായ പൂർണസമയ ഭടന്മാർ താലിബാനുണ്ടെന്നാണു നാറ്റോയുടെ കണക്ക്. ഗറില്ല യുദ്ധമുറയാണ് അവർ പ്രയോഗിക്കുന്നത്. അഫ്ഗാൻ സൈന്യത്തിൽ 3 ലക്ഷം പേരുണ്ട്. വ്യോമസേനയും അത്യാധുനിക ആയുധങ്ങളുമുണ്ട്. പക്ഷേ സൈനികനേതൃത്വം അഴിമതി നിറഞ്ഞതാണ്. സൈനികർക്കു ശമ്പളവും കുറവാണ്. യുദ്ധമുഖത്തു താലിബാനുമായി പൊരുതാനുള്ള ഇച്ഛാശക്തി അവർ ഒരിക്കലും ആർജ്ജിച്ചില്ല. സേനയിലെ പലരും താലിബാൻ അനുഭാവികളുമായിരുന്നു.
https://www.facebook.com/Malayalivartha






















