അഫ്ഗാനിസ്താനിൽ പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരും; ആശങ്കയോടെ ഐക്യരാഷ്ട്രസഭ

അഫ്ഗാനിസ്ഥാൻ ആ അപകടത്തിലേക്ക്.... ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി യുഎൻ... അഫ്ഗാനിസ്താനിൽ പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരുമെന്ന ആശങ്കയാണ് ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ചിരിക്കുന്നത്. യു.എൻ. നിലപാട് കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ എത്രയുംവേഗം നൽകണമെന്നാണ്.
സെപ്റ്റംബർ അവസാനത്തോടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള ശേഖരം തീരും. അടിയന്തരസഹായവുമായി രാജ്യങ്ങൾ മുന്നോട്ടു വരാൻ തയ്യാറാകണം. ഇല്ലെങ്കിൽ പതിനായിരങ്ങൾ പട്ടിണിയിലാവുമെന്നാണ് -അഫ്ഗാനിസ്താനിലെ യു.എന്നിന്റെ പ്രത്യേക പ്രതിനിധി റാമിസ് അലാകബറോവ് ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ദിവസവും ഭക്ഷണം കഴിക്കാനാകുമോയെന്ന് ഉറപ്പില്ല എന്ന വിവരം അദ്ദേഹം പറയുമ്പോൾ അക്ഷരാർത്ഥത്തിൽ അത് വേദനയുളവാക്കുന്നത് തന്നെയാണ്. അഞ്ചു വയസ്സിനുതാഴെയുള്ള കുട്ടികളിൽ പകുതിയിലേറെ പേർക്കും അടുത്തവർഷത്തോടെ പോഷകാഹാരക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് യു.എൻ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസും തുറന്നടിച്ചിരിക്കുകയാണ്.
അതിനിടെ പാകിസ്ഥാൻ മറ്റൊരു ക്രൂരത കൂടി ചെയ്തിരിക്കുകയാണ്. അഫ്ഗാനിസ്താനുമായുള്ള തന്ത്രപ്രധാനമായ ചാമനിലെ അതിർത്തി ചെക്പോസ്റ്റ് പാകിസ്താൻ അടച്ചു. അഭയാർഥിപ്രവാഹം വർധിച്ച സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
സുരക്ഷാവെല്ലുവിളികൾ നിലനിൽക്കുന്നതിനാലാണ് അതിർത്തി അടച്ചിടുന്നതെന്ന് പാകിസ്താൻ ആഭ്യന്തരമന്ത്രി ശൈഖ് റാഷിദ് അഹമ്മദ് അറിയിച്ചു. പക്ഷേ , എത്രദിവസം അടച്ചിടൽ നീണ്ടുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല .
അതിർത്തിയിലെ സുരക്ഷ പാകിസ്താൻ വർധിപ്പിക്കുകയും ചെയ്തു . കണക്കുകൾപ്രകാരം 30 ലക്ഷം അഫ്ഗാൻ അഭയാർഥികളാണ് ഇപ്പോൾ പാകിസ്താനിലുള്ളത്. യുഎൻ അഫ്ഗാനിസ്ഥാനോട് ഏത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.
https://www.facebook.com/Malayalivartha






















