കുരുട്ടു ബുദ്ധിയുമായി ചൈന... ബഗ്രാം പിടിച്ചെടുക്കാന്‍ നീക്കം... പാകിസ്ഥാന്റെ ആക്രമണം ഉടൻ... രണ്ടും കല്പ്പിച്ച് ഇന്ത്യൻ സേന

ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന നിരവധി ഭീകര സംഘടനകളുണ്ട്. ദുഷ്ടലാക്കോടെ അതിനൊക്കെ തലകുലുക്കി പൂർണ സമ്മതം നൽകുന്ന ചില സ്വാർത്ഥ താൽപര്യങ്ങളുള്ള നാടുകളുമുണ്ട്.
ഇവയിൽ ചില രാജ്യങ്ങളാണ് നിലവിൽ അഫ്ഗാനിലേക്ക് കണ്ണു വച്ചിരിക്കുന്നത്. എടുത്ത് പറയേണ്ട രണ്ട് രാജ്യങ്ങളാണ് ഉള്ളത്. പറഞ്ഞ് വരുമ്പോൾ തന്നെ ആർക്കും മനസ്സിലാകും അത് ചൈനയും പാക്കിസ്ഥാനുമാണെന്ന്.
ജീവൻ കൊടുത്തും കാശ്മീർ പിടിച്ചെടുക്കും എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ നിൽക്കുന്നത്. ഈയവസരത്തിൽ അല്‍ഖ്വദയും രംഗത്തെത്തിയിട്ടുണ്ട്. ഇസ്ലാമിനായി ഇന്ത്യയെ വീണ്ടും കീഴടക്കുക എന്ന ലക്ഷ്യത്തോടെ നിയന്ത്രണ രേഖയിലെ ക്യാമ്പുകളില്‍ 300 ഓളം ഭീകരര്‍ എത്തി എന്നാണ് സൂചന ലഭിക്കുന്നത്.
ഇവയെല്ലാം കണക്കിലെടുത്ത് വളരെ ജാഗ്രതയോടെ രാജ്യം സുരക്ഷയെ പറ്റി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് മറ്റൊരു ആകുലത കൂടി പങ്കുവയ്ക്കപ്പെടുന്നുണ്ട്. അഫ്ഗാനെ ഉപയോഗപ്പെടുത്തി തന്ത്രങ്ങൾ മെനയാൻ ചൈന ശ്രമിക്കുകയാണ്.
ചടുല നീക്കത്തിലൂടെ അവിടെ ആതിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ പലവിധത്തിലുള്ള ലാഭങ്ങളും അവർ കൊയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമസേനാ കേന്ദ്രം ചൈന കയ്യടക്കാന്‍ ശ്രമിക്കുന്നതായിട്ടുള്ള വാർത്തകളാണ് പുറത്ത് വന്നിട്ടുള്ളത്.
മുന്‍ അമേരിക്കല്‍ നയതന്ത്ര പ്രതിനിധി നിക്കി ഹേലിയാണ് ഇത്രയും നയതന്ത്ര പ്രധാനമായ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദശകമായി അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു ബഗ്രാം വ്യോമസേനാ കേന്ദ്രം. തുടക്കത്തിൽ വിടവാങ്ങൽ നടത്തിയ പ്രദേശങ്ങളിൽ പ്രധാന കേന്ദ്രം കൂടിയായിരുന്നു ബഗ്രാം വ്യോമ കേന്ദ്രം. അതുകൊണ്ട് തന്നെ അമേരിക്കയും ഏറെ ജാഗ്രതയോടെയാണ് ഈ വിഷയത്തെ നോക്കി കാണുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ച ശേഷം പാകിസ്ഥാനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന പദ്ധതിയിടുന്നതായി ഹേലി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസ്, ചൈനയെ വീക്ഷിക്കേണ്ടത് ആവശ്യമാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.ഒരു അന്താരാഷ്ട്ര മാധ്യമത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൽ പുറത്ത് വന്നിട്ടുള്ളത്.
‘അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചതോടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോടുള്ള അമേരിക്കന്‍ സഖ്യകക്ഷികളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നിലവില്‍ നിരവധി വെല്ലുവിളികളാണ് യുഎസ് നേരിടുന്നത്. സ്വന്തം പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തുകയും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുകയും വേണം. അവര്‍ ലോകമെമ്പാടും പുതിയ റിക്രൂട്ട്മെന്‍റ് നടത്താനും സാധ്യതയുണ്ട്. അങ്ങനെയൊരു അവസ്ഥ വന്നാല്‍, കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകും.
അടിയന്തരമായി ജോ ബൈഡന്‍ അമേരിക്കയുടെ സഖ്യകക്ഷികളുമായി ആഴത്തിലുള്ള ബന്ധം പുനസ്ഥാപിക്കണം എന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ, ഇസ്രയേല്‍, ഉക്രെയ്ന്‍, തയ് വാന്‍ എന്നീ രാജ്യങ്ങളുമായി അഫ്ഗാനെ സംബന്ധിച്ച് ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങാനുള്ള നിർദ്ദേശവും ലഭിക്കുന്നുണ്ട്.
തീവ്രവാദത്തിനെതിരെ ലോകമെമ്പാടും അമേരിക്ക നീങ്ങാന്‍ പോകുന്നുവെന്ന സന്ദേശം നല്‍കണം. കാരണം അഫ്ഗാനിസ്ഥാനിലെ താലിബാന്റെ വിജയത്തോടെ ലോകമെമ്പാടും അവര്‍ പുതിയ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങും. അതോടെ നിസ്സഹായമായ അവസ്ഥയിലേക്ക് യുഎസ് നീങ്ങിയേക്കും എന്ന ഒരു സാഹചര്യവും നിലനിൽക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനില്‍ വിനാശകരമായ രീതിയില്‍ സേനാപിന്‍മാറ്റം നടത്തിയതിന് ബൈഡനെ രൂക്ഷമായിട്ടാണ് അവര്‍ വിമര്‍ശിച്ചത്. തെരുവില്‍ ജിഹാദികള്‍ ആഘോഷം നടത്തിയത് അമേരിക്ക അവിടെ നിന്നും പിന്‍വാങ്ങിയതു കൊണ്ടാണ്. മാത്രമല്ല, കോടികള്‍ വിലമതിക്കുന്ന ആയുധങ്ങളും ഉപേക്ഷിച്ചാണ് അമേരിക്കന്‍ സേന ഒടിപ്പോന്നത്.
എന്നിരുന്നാലും അവർ ഉപയോഗിക്കുന്നതിൽ പലതും ഇപ്പോഴും അമേരിക്കയുടെ ആധുനിക ഉപകരണങ്ങൾ തന്നെയാണ്. സൈബര്‍ സുരക്ഷ ശക്തമാക്കുകയാണ് യുഎസ് ആദ്യം ചെയ്യേണ്ടത്. പുതിയ സാഹചര്യത്തില്‍ വലിയ സൈബര്‍ കുറ്റകൃത്യങ്ങളും തീവ്രവാദ കുറ്റകൃത്യങ്ങളും യുഎസിന് നേരിടേണ്ടിവരും എന്നുള്ള ഒരു മുന്നറിപ്പ് കൂടി നിക്കി ഹേലി നല്‍കുന്നുണ്ട്. ഒപ്പം അവിടെ നിന്നും പുറത്ത് വരുന്ന ചൈന അനുകൂല നിലപാടും ഇപ്പോൾ ചർച്ചയാവുന്നുണ്ട്.
റഷ്യയോടൊപ്പം അഫ്ഗാന്റെ പുനർനിർമ്മാണത്തിൽ ചൈനയെയും പ്രധാന പങ്കാളിയായി കാണുന്നതായിട്ടാണ് താലിബാനും വ്യക്തമാക്കുന്നത്. ഇറ്റാലിയൻ ദിനപത്രമായ ലാ റിപബ്ളിക്കയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവ് സഹീബുളള മുജാഹിദ് ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിൽ താലിബാൻ എത്തുന്നതിന് പരോക്ഷമായി ആദ്യവും പിന്നീട് പ്രത്യക്ഷത്തിലും പിന്തുണ നൽകിയ രാജ്യമാണ് ചൈന. അതുകൂടാതെ അഫ്ഗാനെ ആദ്യമായി അംഗീകരിച്ച രാജ്യം ചൈനയാണ് എന്ന പ്രത്യേകതയും ഉണ്ട്.
അഫ്ഗാന്റെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറ പാകാൻ ചൈനീസ് സഹായത്തോടെ സാധിക്കും. അഫ്ഗാനിൽ നിക്ഷേപം നടത്താനും ചൈന സന്നദ്ധമാണ്. പുരാതന പട്ടുപാതയെ പുനരുജ്ജീവിപ്പിക്കാൻ ചൈന പ്രഖ്യാപിച്ചിരിക്കുന്ന ബെൽറ്റ് ആന്റ് റോഡ് പദ്ധതിയിലൂടെ രാജ്യത്തിന്റെ വികസനവും നടക്കുമെന്നതിനാൽ ഇതിനെ പിന്തുണയ്‌ക്കുന്നതായും താലിബാൻ അറിയിച്ചിട്ടുണ്ട്. ചൈനയെ കൂടെ നിർത്തുന്നതിനൊപ്പം പാക്കിസ്ഥാനെ വച്ച് ഗൂഢലക്ഷ്യങ്ങൽ സാക്ഷാൽകരിക്കാൻ ചൈന ശ്രമിക്കുകയാണ്.
ധാരാളം ചെമ്പ് ശേഖരമുളള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അതുകൊണ്ടാണ് ചൈന കണ്ണുവച്ചെരിക്കുന്നതും. ചെമ്പ് ഖനികളുടെ നവീകരണം ചൈനീസ് സഹകരണത്തോടെ നടത്താമെന്നും ഇതുവഴി രാജ്യാന്തര വിപണിയിൽ സാന്നിദ്ധ്യമാകാനുമാണ് താലിബാന്റെ ശ്രമം.
മുൻപ് ഇന്ത്യയുമായും നല്ല ബന്ധം ആഗ്രഹിക്കുന്നതായും അഫ്ഗാന് അനുകൂലമായ നിലപാട് ഇന്ത്യയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ അറിയിച്ചിരുന്നു. എന്നാൽ മറ്റ് രാജ്യങ്ങളിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ അഫ്ഗാൻ മണ്ണ് ആരും ഉപയോഗിക്കരുതെന്ന ആഗ്രഹമാണ് ഇന്ത്യയ്ക്കുളളതെന്നാണ് ഇന്ത്യ താലിബാനെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യ ഇതിൽ ഇടപെടാൻ സാധ്യതയില്ല.
https://www.facebook.com/Malayalivartha






















