അഫ്ഗാനിസ്ഥാൻ സർക്കാർ രൂപീകരണ ചടങ്ങിലേക്ക് വിവിധ രാജ്യങ്ങനെ ക്ഷണിച്ച് താലിബാൻ; സ്ഥാ നാരോഹണം എന്നാണെന്നുള്ള റിപ്പോർട്ട് ഇതുവരെയും പുറത്ത് വിട്ടില്ല: അനുകൂലിച്ച രാജ്യങ്ങൾ??

അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് താലിബാനെ അനുകൂലിക്കുന്ന രാജ്യങ്ങൾക്ക് ക്ഷണകത്ത്. പാകിസ്താന്‍, റഷ്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് താലിബാൻ വിളിച്ചു വരുത്തിയിരിക്കുന്നത്. താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഘട്ടങ്ങളിലും ഈ മൂന്ന് രാജ്യങ്ങളും താലിബാന് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചത്.
അഫ്ഗാനിലെ അവസാന പ്രവിശ്യയായ പഞ്ച്ശിറും കൂടി കീഴടക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ഏത് ദിവസമാണ് ചടങ്ങ് നടക്കുന്നത് എന്ന കാര്യത്തിൽ ഔദ്യോഗികമായി ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടില്ല.
തുര്‍ക്കി, ഇറാന്‍, ഖത്തര്‍ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. താലിബാന്‍ അനുകൂല ട്വിറ്റര്‍ പേജിലാണ് ഈ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചതായി പറയുന്നത്. അമേരിക്കയ്‌ക്കും താലിബാനും ഇടയില്‍ മദ്ധ്യസ്ഥത വഹിച്ചത് ഖത്തറാണ്. അഫ്ഗാന്‍ അമേരിക്കന്‍ സൈന്യത്തിന്റെ കീഴിലായിരുന്ന സമയത്തും ഖത്തറാണ് പ്രധാന താലിബാന്‍ നേതാക്കള്‍ക്ക് അഭയം നല്‍കിയത്.
https://www.facebook.com/Malayalivartha






















