ഷീയെ വിറപ്പിച്ച കുഞ്ഞൻ രാജ്യം... ചൊറിയാൻ പോയി പണി മേടിച്ചു... ചൈനയ്ക്ക് ഇത് വമ്പൻ നാണക്കേട്... കളിച്ചാൽ അടിച്ച് അരിപ്പയാക്കും

തയ്‌വാൻ-ചൈന പുനരേകീകരണം പൂർണമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് വാശി പിടിക്കുകയായിരുന്നു. തയ്‌വാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഏതൊരു ശ്രമവും തകർത്തു കളയുമെന്നും ഷീ തഗവസരത്തിൽ വ്യക്തമാക്കിയതുമാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത് തായ്വാനെ ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
1949ൽ നടന്ന ആഭ്യന്തരയുദ്ധത്തിൽ മാവോ സെ തൊങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയോടു പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് അന്നത്തെ ചൈനീസ് ഭരണകൂടം വൻകരയിൽനിന്ന് 160 കിലോമീറ്റർ അകലെയുള്ള തയ്‌വാനിലെത്തി സ്വന്തം സർക്കാർ രൂപീകരിക്കുകയായിരുന്നു. ഭൂരിപക്ഷം തായ്‌വാൻ സ്വദേശികളും ചൈനീസ് ഭരണം ആഗ്രഹിക്കുന്നില്ല എന്നത് തന്നെയാണ് യാഥാർത്യം.
അന്നു മുതൽ എന്തെങ്കിലുമൊരു തിരിച്ചടി നൽകണം എന്ന കണക്കു കൂട്ടലുമായി കഴിയുകയായിരുന്നു തായ്വാൻ. എന്നാൽ ഇപ്പോൾ ചോദിച്ചു മേടിക്കുന്ന പണി ചൈനയ്ക്ക് പണ്ടേ ഉള്ളത് കൊണ്ട് ഇപ്പോൾ ആകെ നാണക്കേട് വരുത്തി വച്ചിരിക്കുകയാണ് ചൈന. ഇത്രയും ഒരു കുഞ്ഞൻ രാജ്യത്തോട് പോയി മുട്ടി ഇപ്പോൾ നാണക്കേടിന്റെ അങ്ങേയറ്റത്ത് എത്തിയിരിക്കുകയാണ് ചൈന.
ചൈനയുടെ പുതുക്കിയ സൈനിക പ്രവർത്തനത്തിനെതിരെ തായ്‌വാൻ വ്യോമസേന ഞായറാഴ്ച ശക്തമായ തിരിച്ചടി നൽകിയ വാർത്തകളാണ് ഇപ്പോൾ ദ ഗാർഡിയൻ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ആണവ ശേഷിയുള്ള ബോംബറുകൾ ഉൾപ്പെടെ 19 വിമാനങ്ങളായിരുന്നു തായ്‌വാനിലെ വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയിലേക്ക് പറന്നത്. ഇത് പ്രതിരോധ മന്ത്രാലയമാണ് പുറത്ത് വിട്ടത്.
ചൈന തങ്ങളുടെ സ്വന്തമാണെന്ന് അവകാശവാദമുള്ള തായ്‌വാൻ സ്വയംഭരണ ദ്വീപിന് സമീപം ചൈനയുടെ വ്യോമസേനയുടെ ആവർത്തിച്ചുള്ള ദൗത്യങ്ങളെക്കുറിച്ച് തായ്വാൻ നേരത്തേ തന്നെ പരാതിപ്പെട്ടിട്ടുണ്ടായിരുന്നു. ഒരു വർഷത്തിലേറെയായി ചൈന ഇത് തുടരുകയാണ്. പലപ്പോഴും തായ്‌വാൻ നിയന്ത്രണത്തിലുള്ള പ്രതാസ് ദ്വീപുകൾക്ക് സമീപം വ്യോമ പ്രതിരോധ മേഖലയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തായിട്ടാണ് ഇവയെ കണ്ടെത്തുന്നതും.
ചൈനയുടെ ഏറ്റവും പുതിയ ദൗത്യത്തിൽ 10 J -16, നാല് Su-30 യുദ്ധവിമാനങ്ങളും ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന നാല് H-6 ബോംബറുകളും അന്തർവാഹിനി വിരുദ്ധ വിമാനവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിലവിൽ തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ചൈനീസ് വിമാനങ്ങൾക്ക് താക്കീത് നൽകാൻ തായ്‌വാനീസ് യുദ്ധവിമാനങ്ങൾ അയച്ചതായും അവയെ നിരീക്ഷിക്കാൻ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചുമാണ് പ്രതിരോധം തീർത്തിട്ടുള്ളത്. ഒരുക്കലും ഇത്തരത്തിൽ ഒരു നീക്കം ചൈന തായ്വാന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.
തായ്‌വാൻ പ്രതിരോധ മന്ത്രാലയം ഇപ്പോൾ പുറത്തിറക്കിയ മാപ്പ് പ്രകാരം ചൈനീസ് വിമാനം തായ്‌വാനീസ് തീരത്തേക്കാൾ അടുത്തുള്ള പ്രദേശത്ത് കൂടിയാണ് പോയിട്ടുള്ളത്, കൃത്യമായി പറഞ്ഞാൽ പ്രതാസിന്റെ വടക്കു കിഴക്ക് ഭാഗത്തായി പറക്കുകയാണ് ചെയ്തത്.
എന്നാൽ തായ്വാന്റെ ഈ തിരിച്ചടിയിൽ ചൈനയിൽ നിന്ന് യാതൊരു വിധ അഭിപ്രായങ്ങൾ പുറത്ത് വിട്ടിട്ടില്ല. തങ്ങൾക്ക് ഉണ്ടായ ഈ മാനക്കേട് മറയ്ക്കാൻ വേണ്ട എല്ലാ പ്രതിരോധവും ചൈന സ്വീകരിക്കും എന്നത് ഉറപ്പുള്ളതുമാണ്.
തായ്‌വാൻ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കടന്നുകയറ്റം സംഭവിച്ചത് ജൂണിലാണ്. അതായത്, ജൂൺ 15ന് നടന്ന അവസാനത്തെ വലിയ തോതിലുള്ള ആക്രമണോ ഉദ്ദേശത്തിൽ 28 ചൈനീസ് വ്യോമസേന വിമാനങ്ങൾ ആയിരുന്നു കടന്ന് കയറിയത്.
തായ്‌വാൻ ചെയ്ത എന്തെങ്കിലും പ്രവർത്തികൾ അല്ലെങ്കിൽ ജനാധിപത്യപരമായി ഭരിക്കുന്ന ഈ ദ്വീപിന് അസ്വസ്ഥതയുണ്ടാക്കാൻ ഒക്കെയാണ് ഇത്തരം പ്രവർത്തികൾ നടത്തുന്നത്. മറ്റൊരു പ്രധാന കാരണം കൂടി ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് തായ്‌വാനിലെ പ്രധാന ആയുധ ദാതാവ് അമേരിക്കയാണ്.
അവരുടെ അന്താരാഷ്ട്ര പിന്തുണയോടു കൂടിയുള്ള പ്രവർത്തികളിൽ അതൃപ്തി പ്രകടിപ്പിക്കാൻ ചൈന പലപ്പോഴും ഇത്തരം ദൗത്യങ്ങൾ നടത്താറുണ്ട്. തായ്വാന്റെ സുപ്രധാന ആയുധ കച്ചവടക്കാർ അമേരിക്ക തന്നെയാണ്. ചൈനയ്ക്കെതിരെ ആയതു കൊണ്ട് തന്നെ അമേരിക്ക വളരെ ശക്തമായി തന്നെ ഇതിന് പിന്നാലെ നിലയുറപ്പിച്ചിരിക്കും.
ഇത്തവണ ചൈന വിമാനം ഇതുവഴി പറപ്പിക്കാനുണ്ടായ വ്യക്തമായ കാരണം എന്താണെന്ന് ഇതുവരേയും വ്യക്തമല്ല. മറ്റൊരു വസ്തുത എന്തെന്നാൽ കഴിഞ്ഞ മാസം അവസാനം തായ്‌വാൻ കടലിടുക്കിലൂടെ ഒരു യുഎസ് യുദ്ധക്കപ്പലും യുഎസ് കോസ്റ്റ് ഗാർഡ് കട്ടറും സഞ്ചരിച്ചിരുന്നു. ഇനി അതാണോ അവരെ പ്രകോപിപ്പിച്ചത് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും തായ്വാന്റെ തലസ്ഥാനമായ തായ്പെയ്ക്കും വാഷിംഗ്ടണിനും ഇടയിലുള്ള "ഒത്തുകളി" കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ചൈന കൈക്കൊള്ളും എന്ന ഒരു മുന്നറിയിപ്പ് നേരത്തേ നൽകിയിട്ടുണ്ടായിരുന്നു.
ചൈനയുടെ സായുധ സേനയ്ക്ക് തായ്‌വാന്റെ പ്രതിരോധത്തെ "തളർത്താൻ" കഴിയുമെന്നും അതിന്റെ വിന്യാസങ്ങൾ പൂർണ്ണമായി നിരീക്ഷിക്കാൻ കഴിയുമെന്നും പറഞ്ഞ് ചൈനയിൽ നിന്നുള്ള ഭീഷണി വർദ്ധിക്കുകയാണെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകി.
തയ്‌വാൻ സ്വാതന്ത്ര്യാഭിലാഷങ്ങൾക്കു പിന്നിൽ പ്രസിഡന്റ് സായ് ഇങ് വെൻ ആണെന്നാണ് ചൈനീസ് ആരോപണം. 2016ൽ സായ് അധികാരമേറ്റതു മുതൽ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ തയാറായിട്ടില്ല. അന്ന് മുതൽ തുടങ്ങിയ ചെറുത്ത് നിൽപ്പാണ്.
https://www.facebook.com/Malayalivartha






















