അഫ്ഗാൻ മേഖലയിൽ സൈനിക താവളം വീണ്ടും പുന:സ്ഥാപിക്കാനുള്ള നീക്കവുമായി അമേരിക്ക; മേഖലയിൽ വിദേശശക്തികളുടെ കടന്നുകയറ്റം ഭീകരത വ്യാപിപ്പിക്കുമെന്ന വിമർശനവുമായി റഷ്യ

താലിബാൻ അഫ്‌ഗാൻ കീഴടക്കാൻ എത്തിയപ്പോൾ തല കുനിച്ച് ഒന്നും ഉരിയാടാതെ പിൻവാങ്ങിയ അമേരിക്കയെ ലോകം കണ്ടതാണ്.അമേരിക്ക മൗനമായി പിന്മാറിയത് കൊണ്ട് മാത്രമാണ് താലിബാൻ അധികാരം പിടിച്ചെടുത്തത്. അമേരിക്കയുടെ സകല വിധമായ സ്വാധീനങ്ങളും അഫ്ഗാനിൽ നിന്നും മാറ്റിയത് ലോകം മുഴുവൻ കണ്ടു. എന്നാൽ ഇപ്പോൾ ഇതാ അമേരിക്ക ഗൂഡമായി അഫ്ഗാനിസ്ഥാനിൽ ഒരു നീക്കം നടത്തുകയാണ് .
അമേരിക്കയുടെ ഈ നീക്കത്തെ തകർത്ത് തരിപ്പണമാക്കാനൊരുങ്ങുകയാണ് റഷ്യ. അഫ്ഗാൻ മേഖലയിൽ സൈനിക താവളം വീണ്ടും പുന:സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കുക എന്ന തീവ്ര ലക്ഷ്യമാണ് റഷ്യക്കുള്ളത് .റഷ്യയുടെ വിദേശകാര്യ മന്ത്രി സെർഗേ ലാവ്‌റോവാണ് കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത് . മേഖലയിൽ വിദേശശക്തികളുടെ കടന്നുകയറ്റം ഭീകരത വ്യാപിപ്പിക്കുമെന്നാണ് റഷ്യ കണ്ടെത്തിയിരിക്കുന്നത് .
രാജ്യങ്ങളുടെ അഖണ്ഡതയ്‌ക്കുമേൽ അമേരിക്കയുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്ന സാഹചര്യവും ഉടലെടുത്തിരിക്കുകയാണ്. അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നതോടെ മേഖലയിൽ ഒരിടത്തുംസൈനികതാവളമില്ലാത്തത് അമേരിക്കയെ അസ്വസ്ഥപ്പെടുത്തുകയാണ് .
അമേരിക്കക്ക് നേരെയുള്ള അൽ ഖ്വായ്ദാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്താൻ, കിർഗിസ്താൻ, ഉസ്‌ബെകിസ്താൻ എന്നീ രാജ്യങ്ങളിലെവിടേയും ഒരു താവളം എന്നതാണ് അമേരിക്കയുടെ ലക്ഷ്യം .മേഖലയിൽ അമേരിക്കയുടെ സൈനിക താവളമെന്നതിനെ ശക്തമായി എതിർത്താണ് റഷ്യ രംഗത്തെത്തിയിരുന്നു .അൽ ഖ്വായ്ദക്കെതിരെ അമേരിക്ക ശക്തമായ സൈനിക നടപടി തുടരുമെന്നാണ് പെന്റഗൺ വിശദമാക്കുന്നത് .
അത് ലോകത്തിന്റെ ഏതുഭാഗത്ത് നിന്ന് പ്രവർത്തിച്ചാലും ദുരന്തം അനുഭവിക്കുക അഫ്ഗാനിസ്ഥാനിലെ ജനങ്ങളായിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .എന്നാൽ ഇന്ത്യ ഈ കാര്യങ്ങളൊക്കെ വീക്ഷിക്കുകയാണ് എന്നതാണ് പ്രധാനമായ കാര്യം. ഉചിതമായ സ്ഥലത്ത് പ്രതികരിക്കുകയാണ് ഇന്ത്യയുടെ സ്വഭാവം.
https://www.facebook.com/Malayalivartha






















