ചൈനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, അപ്രതീക്ഷിത ലോക്ക് ഡൗണിൽ മാളില്‍ കുടുങ്ങിയവരെ അകത്തിട്ട് പൂട്ടി

ചൈനയില്‍ വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ബീജിംഗില്‍ വിവിധയിടങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം. ബീജിംഗിലെ ചായോയാങിലും ഹൈദിയാനിലും ആറ് കോവിഡ് കേസുകളാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്.
വടക്കു കിഴക്കുള്ള ജൈലിന്‍ പ്രദേശത്ത് നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് റഫ്ള്‍സ് സിറ്റി മാള്‍ അധികൃതര്‍ അടച്ചു പൂട്ടി.കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയയാള്‍ മാള്‍ സന്ദര്‍ശിച്ചു എന്ന കാരണം പറഞ്ഞാണ് അധികൃതര്‍ മാള്‍ അടപ്പിച്ചത്.
കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അകത്തുള്ളവരെ പുറത്തേക്ക് വിടുകയുള്ളൂ എന്നായിരുന്നു അധികൃതരുടെ നിലപാട്. മാളിനകത്ത് നിരവധി പേര്‍ കോവിഡ് ടെസ്റ്റിന് വേണ്ടി വരി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
മാളിനകത്തുണ്ടായിരുന്ന എല്ലാവരേയും കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പുറത്ത് പോകാനനുവദിച്ചത്. രാജ്യത്ത് കൊവിഡ് ഡെൽറ്റ വകഭേദം വീണ്ടും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















